മണപ്പുറം നാഗ്പൂർ ശാഖയിൽ വൻ കവർച്ച

10:33 am 29/9/2016 മുംബൈ: മണപ്പുറം ഗോൾഡ് ലോണിന്റെ നാഗ്പൂർ ശാഖയിൽ വന്‍ കവർച്ച. മുഖംമൂടി ധരിച്ചെത്തിയ ആറംഗ സംഘം 30 കിലോ സ്വർണവും 3 ലക്ഷം രൂപയും കവർന്നു.ജീവനക്കാരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയാണ് കവര്‍ച്ച. മണപ്പുറം ഗോള്‍ഡ് ലോണിന്റെ നാഗ്പൂര്‍ ഭീംചൗക്ക് സിമന്റ് റോഡിലെ ശാഖയിലാണ് കവര്‍ച്ച നടന്നത്.ഒമ്പത് കോടിയോളം രൂപയുടെ സ്വര്‍ണമാണ് നഷ്ടപ്പെട്ടത്. കവര്‍ച്ച നടത്തിയവരുടെ ദൃശ്യങ്ങള്‍ സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. പണം കടമെടുക്കുന്നതിനുവേണ്ടി ഉപഭോക്താക്കള്‍ പണയംവച്ച സ്വര്‍ണമാണ് കവര്‍ന്നത്. നാഗ്പൂരില്‍ അടുത്തിടെ നടക്കുന്ന വലിയ Read more about മണപ്പുറം നാഗ്പൂർ ശാഖയിൽ വൻ കവർച്ച[…]

മുന്‍ സുപ്രീംകോടതി ജഡ്ജി മാര്‍കണ്ഡേയ കട്ജുവിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി

10:11 am 29/9/2016 പട്ന: വന്‍ പ്രതിഷേധം വിളിച്ചുവരുത്തിയ ബിഹാര്‍വിരുദ്ധ പ്രസ്താവനയില്‍ മുന്‍ സുപ്രീംകോടതി ജഡ്ജി മാര്‍കണ്ഡേയ കട്ജുവിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി. ബിഹാറുകൂടി ഏറ്റെടുക്കാമെങ്കില്‍ കശ്മീര്‍ പാകിസ്താന് വിട്ടുനല്‍കാമെന്ന കട്ജുവിന്‍െറ ഫേസ്ബുക് പോസ്റ്റിനെതിരെ ജനതാദള്‍ (യു) നിയമസഭാംഗം നീരജ് കുമാര്‍ നല്‍കിയ പരാതിയിലാണ് കേസ്. സംഭവത്തില്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍െറ പ്രസ്താവനക്കെതിരെ വീണ്ടും പോസ്റ്റുമായി രംഗത്തുവന്ന കട്ജുവിനെതിരെ പട്ന ജില്ലാ കോടതിയില്‍ അഭിഭാഷകനായ അരവിന്ദ് കുമാര്‍ ഹരജി നല്‍കിയിട്ടുമുണ്ട്. രാജ്യദ്രോഹക്കുറ്റത്തിന് പുറമെ മറ്റു വകുപ്പുകളും ചേര്‍ത്താണ് Read more about മുന്‍ സുപ്രീംകോടതി ജഡ്ജി മാര്‍കണ്ഡേയ കട്ജുവിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി[…]

കരൺ ജോഹറിനും നവനിർമാൺ സേനയുടെ ഭീഷണി

12;20 pm 28/09/2016 ഇന്ത്യയിലുള്ള പാക് കലാകാരൻമാർക്കെതിരെ ഭീഷണി മുഴക്കിയതിന് പിന്നാലെ സംവിധായകൻ കരൺ ജോഹറിനും മഹാരാഷ്ട്രാ നവനിർമാൺ സേനയുടെ ഭീഷണി. കരൺ ജോഹറിന്‍റെ പുതിയ ചിത്രം ‘യേ ദിൽ ഹേ മുഷ്കി’ലിൽ പാക് നടൻ ഫവാദ് ഖാൻ അഭിനയിച്ചതിനെതിരെയാണ് പ്രതിഷേധവുമായി നവനിർമാൺ സേന രംഗത്തെത്തിയത്. കരണ്‍ ജോഹറിന്റെ പ്രൊഡക്ഷന്‍ ഹൗസിനു മുന്നിലാണ് നവനിർമാൺ സേന പ്രതിഷേധം സംഘടിപ്പിച്ചത്. ഇതിനെതുടർന്ന് പ്രൊഡക്ഷന്‍ ഹൗസിനു മുന്നില്‍ വന്‍ പോലീസ് സംഘം നിലയുറപ്പിച്ചിട്ടുണ്ട്. സിനിമ റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്നും വന്‍ Read more about കരൺ ജോഹറിനും നവനിർമാൺ സേനയുടെ ഭീഷണി[…]

യു.എന്നില്‍ ഇന്ത്യ–പാക് വാക്പോര് തുടരുന്നു

08:22 am 28/09/2016 ജനീവ: ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യയും പാകിസ്താനും തുടരുന്ന വാക്പോരിന് പുതിയ മാനം പകര്‍ന്ന് പാകിസ്താനെ ഭീകരരാഷ്ട്ര മുദ്രകുത്തി ഇന്ത്യ. തങ്ങള്‍ക്ക് ലഭിക്കുന്ന ദശലക്ഷക്കണക്കിന് ഡോളറിന്‍െറ അന്താരാഷ്ട്ര സഹായം ഭീകരവാദസംഘങ്ങള്‍ക്ക് പരിശീലനം നല്‍കി ഒളിയാക്രമണത്തിന് ഉപയോഗിക്കുകയാണ് പാകിസ്താനെന്ന് ഇന്ത്യ ആരോപിച്ചു. ആഗോള ഭീകരതയുടെ പ്രഭവകേന്ദ്രമാണ് പാകിസ്താന്‍. ബലൂചിസ്താന്‍, സിന്ധ്, ഖൈബര്‍ പഖ്തൂന്‍ഖ്വ എന്നിവിടങ്ങളിലെ സ്വന്തം ജനതക്കെതിരെപോലും ഭീകരത പ്രയോഗിക്കാന്‍ ആ രാഷ്ട്രത്തിന് മടിയില്ളെന്ന് യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലിന്‍െറ 33ാം സമ്മേളനത്തില്‍ പാകിസ്താന്‍ ഇന്ത്യക്കെതിരെ നടത്തിയ ആരോപണത്തിന് Read more about യു.എന്നില്‍ ഇന്ത്യ–പാക് വാക്പോര് തുടരുന്നു[…]

കശ്മീര്‍ ജനജീവിതം സാധാരണ നിലയിലേക്ക് നീങ്ങുന്നതിന്‍െറ സൂചനകള്‍ കണ്ടുതുടങ്ങി.

08:08 am 28/9/2016 ശ്രീനഗര്‍: കശ്മീര്‍ താഴ്വരയില്‍ ജനജീവിതം സാധാരണ നിലയിലേക്ക് നീങ്ങുന്നതിന്‍െറ സൂചനകള്‍ കണ്ടുതുടങ്ങി. ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി ജൂലൈ എട്ടിന് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സംഘര്‍ഷഭരിതമായ കശ്മീരില്‍ ഇന്നലെ ഒരിടത്തും കര്‍ഫ്യൂ ഉണ്ടായിരുന്നില്ല. അതേസമയം ആളുകള്‍ കൂട്ടംകൂടുന്നത് പലയിടത്തും സുരക്ഷാസേന വിലക്കിയിട്ടുണ്ട്. മുന്‍കരുതലെന്ന നിലയിലാണ് ഈ നിയന്ത്രണങ്ങളെന്ന് ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. താഴ്വരയില്‍ പൊതുവേ സമാധാനം തിരിച്ചുവരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വിഘടനവാദികളുടെ ആഹ്വാനത്തെതുടര്‍ന്ന് 81 ദിവസങ്ങളായി താഴ്വരയിലെ ജനജീവിതം നിശ്ചലമായിരുന്നു. Read more about കശ്മീര്‍ ജനജീവിതം സാധാരണ നിലയിലേക്ക് നീങ്ങുന്നതിന്‍െറ സൂചനകള്‍ കണ്ടുതുടങ്ങി.[…]

ഉറി ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ പാക് ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിതിനെ വിളിച്ച് വരുത്തി ഇന്ത്യ തെളിവുകള്‍ കൈമാറി

09;12 pm 27/9/2016 ന്യൂഡൽഹി: ഉറി ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ പാക് ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിതിനെ വിളിച്ച് വരുത്തി ഇന്ത്യ തെളിവുകള്‍ കൈമാറി. പാക് അധീന കശ്മീരിലെ മുസാഫറാബാദ് സ്വദേശി ഹഫീസ് സയ്യിദാണ് ആക്രമണം നടത്തിയ ഭീകരരില്‍ ഒരാളെന്ന് ഇന്ത്യ വ്യക്തമാക്കി. കൂടാതെ, ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറാന്‍ ഭീകരരെ സഹായിച്ച രണ്ട് ഗൈഡുകളെ പ്രദേശവാസികള്‍ പിടികൂടി സൈന്യത്തിനെ ഏല്‍പിച്ചെന്നും ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കര്‍ പാക് ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിതിനെ അറിയിച്ചു. ഫൈസല്‍ ഹുസൈന്‍ അവാന്‍ (20), Read more about ഉറി ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ പാക് ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിതിനെ വിളിച്ച് വരുത്തി ഇന്ത്യ തെളിവുകള്‍ കൈമാറി[…]

സിന്ധു നദീജല കരാർ ഇന്ത്യ ലംഘിച്ചാൽ അന്താരാഷ്ട്ര കോടതിയെ സ മീപിക്കുമെന്ന് പാകിസ്താൻ

06:56 pm 27/9/2016 ന്യൂഡൽഹി: സിന്ധു നദീജല കരാർ ഇന്ത്യ ലംഘിച്ചാൽ അന്താരാഷ്ട്ര കോടതിയെ സ മീപിക്കുമെന്ന് പാകിസ്താൻ. അന്താരാഷ്ട്ര നിയമമനുസരിച്ച് കരാറിൽ നിന്ന് ഇന്ത്യക്ക് ഏകപക്ഷിയമായി പിന്മാറാനാവില്ലെന്നും പാകിസ്താൻ പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേശഷ്ടാവ് സർതാജ് അസീസ് പറഞ്ഞു. 56 വർഷം മുമ്പുണ്ടാക്കിയ കരാർ കാർഗിൽ യുദ്ധകാലത്തോ സിയാച്ചിൻ സംഘർഷ സമയത്തോ തടസപ്പെട്ടിട്ടില്ലെന്നും സർതാജ് അസീസ് കൂട്ടിച്ചേർത്തു. ഉറിയിലെ സൈനിക കേന്ദ്രത്തിനുനേരെ നടന്ന ഭീകരാക്രമണത്തിെൻറ പശ്ചാത്തലത്തില്‍ പാകിസ്താന് തിരിച്ചടി നല്‍കുന്നതിെൻറ ഭാഗമായാണ് സിന്ധു നദീജല കരാർ പുന:പരിശോധിക്കാൻ Read more about സിന്ധു നദീജല കരാർ ഇന്ത്യ ലംഘിച്ചാൽ അന്താരാഷ്ട്ര കോടതിയെ സ മീപിക്കുമെന്ന് പാകിസ്താൻ[…]

സുഷമ സ്വരാജിന്റെ പ്രസ്താവനക്ക് മറുപടിയുമായി പാകിസ്താൻ.

03:15 pm 27/9/2016 ന്യൂയോർക്: കശ്മീർ വിഷയത്തിൽ ഇന്ത്യൻ വിശേകാര്യ മന്ത്രി സുഷമ സ്വരാജിന്റെ പ്രസ്താവനക്ക് മറുപടിയുമായി പാകിസ്താൻ. കശ്മീർ ഇന്ത്യയുടേതല്ലെന്നും കശ്മീരിെൻറ ഭാവി തീരുമാനിക്കേണ്ടത് െ ഐക്യരാഷ്ട്ര സഭയാണെന്നും പാകിസ്താൻ പ്രതിനിധി മലീഹ ലോദി യു.എന്നിൽ പറഞ്ഞു. മനുഷ്യാവകാശ ലംഘനമാണ് കശ്മീരിൽ നടക്കുന്നത്. ഉറി ആക്രമണം ഇന്ത്യ ആസൂത്രണം ചെയ്തതാണ്. സുഷമ സ്വരാജിന്റ ആരോപണം ശരിയല്ല. കശ്മീരിലെ മനുഷ്യാവകാശങ്ങൾ മറച്ചുവെക്കുന്നതിനാണ് ഇന്ത്യ തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്നത്. കശ്മീരികളുടെ സ്വാതന്ത്ര്യം ഉറപ്പുവരുത്തേണ്ടത് യു.എൻ പൊതുസഭയും ഇന്ത്യയും പാകിസ്താനും Read more about സുഷമ സ്വരാജിന്റെ പ്രസ്താവനക്ക് മറുപടിയുമായി പാകിസ്താൻ.[…]

ഹാജർ കുറഞ്ഞതിന് നടപടിയെടുത്ത അധ്യാപകനെ വിദ്യാര്‍ഥികൾ കുത്തികൊന്നു.

01:55 pm 27/9/2016 ന്യൂഡല്‍ഹി:ഹാജർ കുറഞ്ഞതിന് നടപടിയെടുത്ത അധ്യാപകനെ വിദ്യാര്‍ഥികൾ കുത്തികൊന്നു. പടിഞ്ഞാറന്‍ ഡല്‍ഹിയിയിലെ നംഗോളോയ് പ്രദേശത്തെ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. ഹിന്ദി അധ്യാപകനായ മുകേഷ് കുമാറാണ് കളാസ്മുറിയിൽ വെച്ച് കുത്തേറ്റ് മരിച്ചത്. പളസ്ടു കളാസിലെ പരീക്ഷ നടന്നുകൊണ്ടിരിക്കെ ഹാളിൽ വിദ്യാർഥികൾ അധ്യാപകനുമായി തർക്കിക്കുകയും കത്തികൊണ്ട് കുത്തുകയുമായിരുന്നു. മൂന്നു തവണ കുത്തേറ്റ് വീണ മുകേഷ് കുമാറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൃത്യം നടത്തിയ രണ്ട് വിദ്യാര്‍ഥികളേയും പൊലീസ് അറസ്റ്റ് ചെയ്തു. പളസ്ടു വിദ്യാഥികളായ ഇവരിൽ ഒരാളെ അടുത്തിടെ Read more about ഹാജർ കുറഞ്ഞതിന് നടപടിയെടുത്ത അധ്യാപകനെ വിദ്യാര്‍ഥികൾ കുത്തികൊന്നു.[…]

കോഴിക്കോട് വെച്ച് മോദിയെ വധിക്കുമെന്ന് ബോംബ് ഭീഷണി

11:00AM 27/09/2016 കോഴിക്കോട്: ബി.ജെ.പി നാഷണല്‍ കൗണ്‍സിലില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരെ ബോംബ് ഭീഷണി ഉണ്ടായതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ നടക്കാവ് പൊലീസ് സ്റ്റേഷനിലേക്കാണ് അജ്ഞാതന്‍റെ ഭീഷണി സന്ദേശം എത്തിയത്. ഇന്റെര്‍നെറ്റ് കോള്‍ മുഖേനെ ഗള്‍ഫില്‍ നിന്നായിരുന്നു സന്ദേശം എത്തിയത് എന്ന് കണ്ടെത്തിയിട്ടുണ്ട്. ഫോണ്‍ നമ്പര്‍ പൊലീസ് തിരിച്ചറിഞ്ഞു. സംഭവത്തില്‍ നടക്കാവ് പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. പൊലീസിനൊപ്പം കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയും അന്വേഷണം തുടങ്ങിയിട്ടുണ്ട്. പൂര്‍ണമായും ഹിന്ദിയിലായിരുന്നു ഭീഷണി എന്നും റിപ്പോർട്ടുണ്ട്. Read more about കോഴിക്കോട് വെച്ച് മോദിയെ വധിക്കുമെന്ന് ബോംബ് ഭീഷണി[…]