രാഹുൽ ഗാന്ധിക്ക് നേരെ ചെരിപ്പേറ്.

05:07 PM 26/9/2016 ലഖ്നോ: ഉത്തർ പ്രദേശിലെ സീതാപൂരിൽ റോഡ് ഷോ നടത്തുന്നതിനിടെ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് നേരെ ചെരിപ്പേറ്. ചെരിപ്പെറിഞ്ഞ ആളെ പൊലീസ് അറ്സറ്റ് ചെയ്തു. ചെരിപ്പ് രാഹുൽഗാന്ധിയുടെ ശരീരത്തിൽ പതിച്ചില്ല. റോഡ് ഷോ നടത്തുന്നതിനിടെ തന്‍റെ നേരെ ആരോ ചെരിപ്പെറിഞ്ഞു. അതെന്‍റെ ശരീരത്തിൽ പതിച്ചില്ല. എത്ര ചെരുപ്പെറിഞ്ഞാലും പിറകോട്ട് പോവില്ലെന്ന് തന്നെയാണ് തനിക്ക് ബി.ജെ.പിയോടും ആർ.എസിനോടും പറയാനുള്ളതെന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചു. നിങ്ങൾ വിദ്വേഷത്തിൽ വിശ്വസിക്കുമ്പോൾ സമാധാനത്തിലും സ്നേഹത്തിലുമാണ് താൻ വിശ്വസിക്കുന്നതെന്നും രാഹുൽ Read more about രാഹുൽ ഗാന്ധിക്ക് നേരെ ചെരിപ്പേറ്.[…]

ബുർഹാൻ വാനി ഇന്ത്യൻ സൈന്യത്തിൽ ചേരാൻ ആഗ്രഹിച്ചിരുന്നുവെന്ന് പിതാവ്

01:36 pm 26/9/2016 ശ്രീനഗർ: കശ്മീരിൽ സൈനിക നടപടിയിൽ കൊല്ലപ്പെട്ട ബുർഹാൻ വാനി ഇന്ത്യൻ സൈന്യത്തിൽ ചേരാൻ ആഗ്രഹിച്ചിരുന്നുവെന്ന് പിതാവ് മുസഫർ വാനി. 10ാം വയസിൽ വാനി സൈന്യത്തിൽ ചേരണമെന്ന് ആഗ്രഹിച്ചിരുന്നു. പർവേസ് റസൂലിനെ പോലെ ഇന്ത്യക്ക് വേണ്ടി ക്രിക്കറ്റ് കളിക്കണമെന്നതും ബുർഹാൻ വാനിയുടെ സ്വപ്നമായിരുന്നുവെന്ന് സർക്കാർ സ്കൂൾ പ്രിൻസിപ്പലായ പിതാവ് ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. 2010 ഒക്ടോബറിലാണ് ബുർഹാൻ വീടുവിട്ടിറങ്ങിയത്. കൂട്ടുകാരെ കാണാനെന്നു പറഞ്ഞ് പോയ ബുർഹാൻ വീട്ടിൽ തിരിച്ചെത്തിയില്ല. പിന്നീടാണ് ഹിസ്ബുൽ Read more about ബുർഹാൻ വാനി ഇന്ത്യൻ സൈന്യത്തിൽ ചേരാൻ ആഗ്രഹിച്ചിരുന്നുവെന്ന് പിതാവ്[…]

കാവേരി: ഡിസംബർവരെ വെള്ളം നൽകില്ലെന്ന് കർണാടക

01:34 pm 26/09/2016 ബംഗളുരു: കാവേരി വിഷയത്തിൽ ഡിസംബർവരെ വെള്ളം നൽകാനാവില്ലെന്ന് കർണാടക. ഇടക്കാല ഉത്തരവിൽ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് കർണാടക നിലപാട് വ്യക്തമാക്കിയത്. സെപ്തംബർ 26 വരെ തമിഴ്നാടിന് സെക്കൻഡിൽ 6000 ഘനയടി ജലം വിട്ടുകൊടുക്കണമെന്ന സുപ്രീം കോടതി വിധിയിൽ ജനുവരിവരെ സമയം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് കർണാടക ഇന്ന് കോടതിയെ സമീപിച്ചത്. തമിഴ്നാടിെൻറ ഹരജി നാളെ സുപ്രീംകോടതിയുടെ ബെഞ്ച് പരിഗണിക്കാനിരിക്കെയാണ് കർണാടകയുടെ നീക്കം. നേരത്തെ സുപ്രീംകോടതി വിധിക്കെതിരെ കർണാടക നിയമസഭയുടെ പ്രത്യേക സമ്മേളനം പ്രമേയം Read more about കാവേരി: ഡിസംബർവരെ വെള്ളം നൽകില്ലെന്ന് കർണാടക[…]

സ്കാറ്റ്സാറ്റ് –ഒന്ന് ഇന്ന് വിക്ഷേപിച്ചു

09:07 AM 26/09/2016 ബംഗളൂരു: സ്കാറ്റ്സാറ്റ് -ഒന്ന് ഉള്‍പ്പെടെ എട്ട് ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചു. പി.എസ്.എല്‍.വി -സി 35 റോക്കറ്റില്‍ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് കേന്ദ്രത്തില്‍നിന്ന് രാവിലെ 9.12നാണ് വിക്ഷേപണം നടന്നത്. പി.എസ്.എല്‍.വിയുടെ ഏറ്റവും ദൈര്‍ഘ്യമേറിയ ഉപഗ്രഹ വിക്ഷേപണമാണിത്. ദൗത്യം രണ്ടു മണിക്കൂര്‍ 15 മിനിറ്റ് നീണ്ടുനില്‍ക്കും. ഒരേ ദൗത്യത്തില്‍ രണ്ടു വ്യത്യസ്ത ഭ്രമണപഥങ്ങളില്‍ ഉപഗ്രഹങ്ങളത്തെിക്കുന്നതിനാലാണ് വിക്ഷേപണ ദൈര്‍ഘ്യം കൂടുന്നത്. കാലാവസ്ഥ നിരീക്ഷണത്തിനും സമുദ്ര പഠനത്തിനുമാണ് 377 കിലോഗ്രാമുള്ള സ്കാറ്റ്സാറ്റ് -ഒന്ന് ഉപഗ്രഹം പ്രയോജനപ്പെടുക. അല്‍ജീരിയ, കാനഡ, Read more about സ്കാറ്റ്സാറ്റ് –ഒന്ന് ഇന്ന് വിക്ഷേപിച്ചു[…]

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിമർശങ്ങൾക്ക് മറുപടിയുമായി പാക് വാർത്താ വിനിമയ മന്ത്രി പർവേസ് റാഷിദും രംഗത്തെത്തി.

11:37 am 25/9/2016 ഇസ്ലാമാബാദ്: അടിസ്ഥാന രഹിതമായ ആരോപണങ്ങളുന്നയിച്ച് ഇന്ത്യ പ്രകോപനം സൃഷ്ടിക്കുകയാണെന്ന് പാക് വിദേശകാര്യ മന്ത്രാലയം. പാക് നഗരങ്ങളിൽ ഇന്ത്യ ഭീകരവാദികൾക്ക് സഹായം നൽകുകയാണെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിമർശങ്ങൾക്ക് മറുപടിയുമായി പാക് വാർത്താ വിനിമയ മന്ത്രി പർവേസ് റാഷിദും രംഗത്തെത്തി. ക്രൂരത കാണിക്കുന്നവരെയാണ് ലോകം ഒറ്റപ്പെടുത്തുകയെന്നും കശ്മീരിലെ ജനങ്ങളോട് ക്രൂരത കാണിക്കുന്നത് ഇന്ത്യയാണെന്നുമാണ് പർവേസ് റാഷിദ് പറഞ്ഞത്. ദാരിദ്ര്യ നിർമാർജനത്തിൽ ഇന്ത്യക്ക് ആത്മാർഥത ഉണ്ടെങ്കിൽ യറോപ്യൻ യൂണിയനെയോ ആസിയാൻ കൂട്ടായ്മയോ മാതൃകയാക്കുകയാണ് Read more about പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിമർശങ്ങൾക്ക് മറുപടിയുമായി പാക് വാർത്താ വിനിമയ മന്ത്രി പർവേസ് റാഷിദും രംഗത്തെത്തി.[…]

ഇന്ത്യയില്‍ നടത്താനിരുന്ന വ്യാപാര പ്രദര്‍ശനം പാകിസ്താന്‍ റദ്ദാക്കി

09:10 AM 25/09/2016 ഇസ്ലാമാബാദ്/ ന്യൂഡല്‍ഹി: അടുത്ത മാസം ഡല്‍ഹിയില്‍ നടത്താനിരുന്ന വ്യാപാരപ്രദര്‍ശനം പാകിസ്താന്‍ നിര്‍ത്തിവെച്ചു. ഉറി ഭീകരാക്രമണത്തെ തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മില്‍ ബന്ധം വഷളായ സാഹചര്യത്തിലാണ് തീരുമാനമെന്ന് പാകിസ്താന്‍െറ വ്യാപാര വികസന അതോറിറ്റി അധികൃതര്‍ പ്രസ്താവനയില്‍ പറഞ്ഞു. ഇത്തരമൊരു പരിപാടിക്ക് യോജിച്ച സാഹചര്യമല്ല ഇപ്പോഴെന്ന് ഡല്‍ഹിയിലെ പാക് ഹൈകമീഷണറും പ്രതികരിച്ചു. പാകിസ്താന്‍െറ പരിപാടികളോട് തീവ്ര വലതുപക്ഷ സംഘടനകള്‍ എങ്ങനെ പ്രതികരിക്കുമെന്ന് മുമ്പ് നമ്മള്‍ കണ്ടതാണ്. പാക് കലാകാരന്മാര്‍ക്കെതിരായ മഹാരാഷ്ട്ര നവ നിര്‍മാണ്‍ സേനയുടെ നീക്കം Read more about ഇന്ത്യയില്‍ നടത്താനിരുന്ന വ്യാപാര പ്രദര്‍ശനം പാകിസ്താന്‍ റദ്ദാക്കി[…]

നഴ്സിനെ മർദിച്ച അകാലിദൾ നേതാവും മകനും അറസ്റ്റിൽ

O6:18 PM 24/09/2016 മോഗ: പഞ്ചാബിലെ മോഗയിൽ ഗർഭിണിയായ നഴ്സിനെ മർദിച്ച അകാലിദൾ നേതാവ് പരംജിത്ത് സിങ്ങും മകൻ ഗുർജിതും അറസ്റ്റിൽ. സംഭവത്തെ തുടർന്ന് ഒളിവിലായ പരംജിത്ത് സിങ്ങിനെയും ഗുർജിതിനെയും ശനിയാഴ്ചയാണ് അറസ്റ്റു ചെയ്തത്. വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ആശുപത്രിയിലെത്തിയ പരംജിത്ത് സിങ്ങും മകൻ ഗുർജിതും ചേർന്ന് ഗർഭിണിയായ നഴ്സിനെ മർദിക്കുകയായിരുന്നു. ആശുപത്രിയിലെ സി.സി ടിവി കാമറയിൽ പതിഞ്ഞ മർദന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മോഗയിലെ ഗോയൽ ആശുപത്രിയിലാണ് സംഭവം നടന്നത്. രോഗിയുടെ ഡിസ്ചാർജുമായി ബന്ധപ്പെട്ട് Read more about നഴ്സിനെ മർദിച്ച അകാലിദൾ നേതാവും മകനും അറസ്റ്റിൽ[…]

17കാരിക്കെതിരെ കത്തിയാക്രമണം

03:14 PM 24/09/2016 ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് 17കാരിക്കെതിരെ കത്തിയാക്രമണം. കഴിഞ്ഞ ദിവസം ഡൽഹിയിലെ മേങ്കാൽപുരിയിലാണ് സംഭവം. വീടിന് സമീപമെത്തിയ അക്രമി പെൺകുട്ടിയുടെ കഴുത്തിൽ കത്തി ഉപയോഗിച്ച് മുറിവേൽപ്പിക്കുകയായിരുന്നു. സംഭവത്തിൽ 24കാരനായ രാഹുൽ കുമാർ എന്നയാൾ അറസ്റ്റിലായതായി പൊലീസ് അറിയിച്ചു. വധശ്രമത്തിനാണ് ഇയാൾക്കെതിരെ എഫ്.െഎ.ആർ രജിസ്റ്റർ ചെയ്തത്. ഡൽഹി പൊലീസ് കോൺസ്റ്റബിളിെൻറ മകനാണ് പ്രതി. ഇയാളെ ചോദ്യം ചെയ്തതിൽ നിന്ന് ഒന്നര വർഷമായി പ്രതിക്ക്പെൺകുട്ടിയെ പരിചയമുണ്ടെന്നും വിവാഹഭ്യർഥന പെൺകുട്ടി നിരാകരിച്ചതാണ് അക്രമത്തിലേക്ക് നയിച്ചതെന്നുമാണ് പൊലീസ് പറയുന്നത്. വീടിനരികെ Read more about 17കാരിക്കെതിരെ കത്തിയാക്രമണം[…]

വിമാനത്തിനുള്ളില്‍ സാംസംഗ് ഗാലക്‌സി നോട്ട് 2 ഫോണിന് തീപിടിച്ചു

09:05 am 24/9/2016 ചെന്നൈ: ഇന്‍ഡിഗോ വിമാനത്തിനുള്ളില്‍ വച്ച് സാംസംഗ് ഗാലക്‌സി നോട്ട് 2 ഫോണിന് തീപിടിച്ചു. വെള്ളിയാഴ്ച രാവിലെ 7.45ന് സിംഗപ്പൂരില്‍ നിന്ന് ചെന്നൈയിലേക്കു വരികയായിരുന്ന വിമാനത്തിലാണ് സംഭവം. ലാന്‍ഡ് ചെയ്യുന്നതിന് തൊട്ട് മുന്‍പ് യാത്രാബാഗില്‍ വച്ചിരുന്ന ഫോണിനാണ് തീപിടിച്ചത്. ബാഗില്‍ നിന്നും പുക ഉയരുന്നത് ജീവനക്കാര്‍ കാണുകയും പെട്ടെന്നു തന്നെ തീയണയ്ക്കുകയുമായിരുന്നു. സംഭവത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഡിജിസിഎ അധികൃതര്‍ സാംസംഗിനെ സമീപിച്ചിട്ടുണ്ട്. നേരത്തെ ബാറ്ററി പൊട്ടിത്തെറിച്ച് തീ പിടിക്കുന്നതിനാല്‍ സാംസംഗ് നോട്ട് 7 Read more about വിമാനത്തിനുള്ളില്‍ സാംസംഗ് ഗാലക്‌സി നോട്ട് 2 ഫോണിന് തീപിടിച്ചു[…]

സ്കാര്‍ലെറ്റിന്‍െറ മരണം: രണ്ടു പ്രതികളെയും വെറുതെവിട്ടു

08:53 AM 24/09/2016 പനാജി: പതിനഞ്ചുകാരിയായ ബ്രിട്ടീഷ് ബാലിക സ്കാര്‍ലെറ്റ് ഏദന്‍ കീലിങ് ഗോവയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ പ്രതിപ്പട്ടികയിലുള്ള രണ്ടു പേരെ കോടതി വെറുതെവിട്ടു. പനാജിയിലെ കുട്ടികളുടെ കോടതി ജഡ്ജി വന്ദന ടെണ്ടുല്‍കറാണ് കോളിളക്കം സൃഷ്ടിച്ച കേസില്‍ വിധിപറഞ്ഞത്. സാംസണ്‍ ഡിസൂസ, പ്ളാകിഡോ കര്‍വാല്‍ഹോ എന്നിവരെയാണ് വെറുതെവിട്ടത്. നരഹത്യ, മാനഭംഗം, മദ്യം കുടിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് ഇവര്‍ക്കെതിരെ കേസെടുത്തിരുന്നത്. അതേസമയം, വിധിയില്‍ സ്കാര്‍ലെറ്റിന്‍െറ മാതാവ് ഫിയോന നടുക്കം രേഖപ്പെടുത്തി. അപ്പീലിനു പോകുമെന്ന് ബ്രിട്ടനില്‍നിന്ന് പനാജിയിലത്തെിയ Read more about സ്കാര്‍ലെറ്റിന്‍െറ മരണം: രണ്ടു പ്രതികളെയും വെറുതെവിട്ടു[…]