കശ്മീരില്‍ സംഘര്‍ഷത്തിന് അയവ്: നാലു ജില്ലകളില്‍ നിരോധാജ്ഞ പിന്‍വലിച്ചു

12:56pm 22/07/2016 ശ്രീനഗര്‍: സംഘര്‍ഷത്തിന് അയവുവന്നതിനെ തുടര്‍ന്ന് കശ്മീരിലെ നാലു ജില്ലകളില്‍ നിരോധാജ്ഞ പിന്‍വലിച്ചു. ബന്ദിപുര, ബാരാമുല്ല, ബുദ്ഗാം, ഗാണ്ടര്‍ബല്‍ ജില്ലകളിലാണ് 13 ദിവസമായി തുടരുന്ന നിരോധാജ്ഞ പിന്‍വലിച്ചത്. ആറു ജില്ലകളില്‍ നിരോധാജ്ഞ തുടരും. പത്ര ഉടമകളും എഡിറ്റര്‍മാരുമായി മുഖ്യമന്ത്രി മഹ്ബൂബ മുഫ്തി നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്ന് പത്രങ്ങള്‍ പ്രസിദ്ധീകരണം പുനരാരംഭിച്ചു. മാധ്യമങ്ങള്‍ക്കുനേരെയുണ്ടായ നിയന്ത്രണങ്ങളില്‍ മുഖ്യമന്ത്രി ഖേദം പ്രകടിപ്പിച്ചു. നിരോധാജ്ഞയുള്ളിടത്ത് അഞ്ചു ദിവസമായി ഇംഗ്ളീഷ്, ഉറുദു, കശ്മീരി പത്രങ്ങള്‍ പ്രസിദ്ധീകരണം നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. നാലു ജില്ലകളില്‍ സ്കൂളുകള്‍ തുറന്നതായി Read more about കശ്മീരില്‍ സംഘര്‍ഷത്തിന് അയവ്: നാലു ജില്ലകളില്‍ നിരോധാജ്ഞ പിന്‍വലിച്ചു[…]

മലയാളികളുടെ തിരോധാനം: മുംബൈയില്‍ ഒരാള്‍ അറസ്റ്റില്‍

12:55am 22/07/2016 മുംബൈ: മലയാളികളുടെ തിരോധാനവുമായി ബന്ധപ്പെട്ട് മുംബൈയില്‍ ഒരാള്‍ അറസ്റ്റില്‍. ഇസ്ലാമിക ഫൗണ്ടേഷനിലെ അധ്യാപകനായ ആര്‍.സി. ഖുറൈശിയാണ് നവി മുംബൈയിലെ സിവുഡിലെ ഫ്ളാറ്റില്‍നിന്ന് പൊലീസ് പിടിയിലായത്. കാണാതായ മെറിന്‍െറ സഹോദരന്‍െറ പരാതിയുടെ അടിസ്ഥാനത്തില്‍ മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്കാഡും കേരള പൊലീസും ചേര്‍ന്ന് വ്യാഴാഴ്ച നടത്തിയ റെയ്ഡിനൊടുവിലാണ് ഖുറൈശി അറസ്റ്റിലായത്. പാലാരിവട്ടം പൊലീസ് യു.എ.പി.എ ചുമത്തിയ കേസില്‍ അറസ്റ്റിലായ ഖുറൈശിയെ ബെലാപൂര്‍ കോടതി ഈ മാസം 25വരെ കേരള പൊലീസിന് കൈമാറി. ഇയാളുമായി പൊലീസ് കേരളത്തിലേക്ക് തിരിച്ചെന്നാണ് Read more about മലയാളികളുടെ തിരോധാനം: മുംബൈയില്‍ ഒരാള്‍ അറസ്റ്റില്‍[…]

പാകിസ്താൻ ഇന്ത്യയെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നു- രാജ്നാഥ് സിങ്

02:30 PM 21/07/2016 ന്യൂഡൽഹി: പാകിസ്താൻ ഇന്ത്യയെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുകയാണെന്ന്- കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. കശ്മീർ പ്രശ്നത്തെക്കുറിച്ച് ലോക്സഭയിൽ പ്രസ്താവന നടത്തുകയായിരുന്നു അദ്ദേഹം. വിദേശ പര്യടനത്തിലായിരുന്നപ്പോഴും പ്രധാനമന്ത്രി വിഷയത്തിൽ അസ്വസ്ഥനായിരുന്നുവെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു. ഇന്ത്യയിലെ മുസ് ലിങ്ങളെക്കുറിച്ചോർത്ത് പാകിസ്താൻ വിഷമിക്കേണ്ടതില്ല. കശ്മീരിലെ പ്രശ്നം പരിഹരിക്കുന്നതിൽ എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിക്കണം. കശ്മീര്‍ സംഘര്‍ഷത്തിന് പിന്നില്‍ പാകിസ്താനാണെന്ന് അദ്ദേഹം പറഞ്ഞു. കശ്മീരിൽ പെല്ലറ്റ് ഗൺ ഉപയോഗിക്കുന്നതിൽ നിയന്ത്രണമേർപ്പെടുത്തുന്ന വിഷയത്തിൽ വിദഗ്ധ സമിതിയെ നിയമിക്കുമെന്നും രാജ്നാഥ് സിങ് Read more about പാകിസ്താൻ ഇന്ത്യയെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നു- രാജ്നാഥ് സിങ്[…]

ബിഹാറിൽ നിതീഷ്കുമാറിന്‍റെ മണ്ഡലത്തിൽ പാകിസ്താൻ പതാക ഉയർത്തി

01:27 AM 21/07/2016 പറ്റ്ന: ബിഹാർ മുഖ്യമന്ത്രി നിതീഷ്കുമാറിന്‍റെ മണ്ഡലത്തിൽ പാകിസ്താൻ പതാക ഉയർത്തി. നളന്ദയിലെ കരോടി മൊഹല്ല പ്രദേശത്ത് പാകിസ്താൻ പതാക ഉയർത്തിയെന്ന് പൊലീസിന് ഫോൺ സന്ദേശം ലഭിക്കുകയായിരുന്നു. രാവിലെ ആറുമണിയോടെയാണ് ഫോൺ സന്ദേശം ലഭിച്ചതെങ്കിലും ആരാണ് വിളിച്ചതെന്ന് വ്യക്തമല്ല. ഉടൻതന്നെ പൊലീസ് സ്ഥലത്തെത്തി പതാക നീക്കം ചെയ്തു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി വരികയാണെന്നും ഇതുവരെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. അതേസമയം, സംഭവത്തിന് ഉത്തരവാദികളായവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് കരാടി മൊഹല്ല നിവാസികൾ Read more about ബിഹാറിൽ നിതീഷ്കുമാറിന്‍റെ മണ്ഡലത്തിൽ പാകിസ്താൻ പതാക ഉയർത്തി[…]

അമൃത്‌സര്‍ വിമാനത്താവളത്തില്‍ ബോംബ് ഭീഷണി

11:29am 21/7/2106 അമൃത്‌സര്‍: അമൃത്‌സര്‍ വിമാനത്താവളത്തില്‍ ബോംബ് ഭീഷണിയെത്തുടര്‍ന്ന് അതീവ ജാഗ്രത. സ്‌പൈസ് ജെറ്റ് വിമാനത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഒരു ബാഗ് കണ്‌ടെത്തിയതിനു പിന്നാലെയാണ് അഭ്യൂഹം പരന്നത്. ബാഗ് കണ്‌ടെത്തിയതിനെത്തുടര്‍ന്ന് വിമാനത്തില്‍നിന്നുള്ളവരെ പരിശോധനയ്ക്കു വിധേയമാക്കി. യാത്രക്കാരെ വിമാനത്തില്‍നിന്ന് പുറത്തിറക്കിയശേഷം വിമാനം ഒറ്റപ്പെട്ട സ്ഥലത്തെത്തിച്ച് പരിശോധന നടത്തി വരുകയാണ്. ദുബായിയില്‍നിന്ന് ഇന്നു രാവിലെ അമൃത്‌സറിലെത്തിയ വിമാനത്തിനുള്ളിലാണ് സംശയാസ്പദമായ സാഹചര്യത്തില്‍ ബാഗ് കണ്‌ടെത്തിയത്.

നക്‌സല്‍ ആക്രമണം: പിഴവുപറ്റിയിട്ടില്ലെന്നു സിആര്‍പിഎഫ്

11:27am 21/7/2106 ന്യൂഡല്‍ഹി: ബിഹാറില്‍ നക്‌സലുകള്‍ക്കെതിരേയുള്ള നടപടിയില്‍ പിഴവുസംഭവിച്ചുവെന്ന ആരോപണം സിആര്‍പിഎഫ് നിഷേധിച്ചു. ബിഹാറിലെ ഔറംഗാബാധില്‍ കഴിഞ്ഞ ദിവസം നക്‌സല്‍ ആക്രമണത്തില്‍ പത്ത് ജവാന്മാര്‍ കൊല്ലപ്പെട്ട സംഭവത്തിലാണ് സിആര്‍പിഎഫ് തലവന്‍ കെ. ദുര്‍ഗാ പ്രസാദിന്റെ വിശദീകരണം. പരിക്കേറ്റവരെ കൊണ്ടുവരാന്‍ ഹെലികോപ്റ്ററുകള്‍ ലഭ്യമായില്ല എന്ന ആരോപണവും തെറ്റാണ്. പലയിടത്തും നക്‌സലുകള്‍ കുഴിബോംബ് സ്ഥാപിച്ചിരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ഏറെ ദുഷ്‌കരമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കശ്മീരില്‍ ഇന്ന് സര്‍വകക്ഷി യോഗം

11:23am 21/7/2016 ന്യൂഡല്‍ഹി: കശ്മീരിലെ സംഘര്‍ഷാവസ്ഥ മാറ്റിയെടുക്കാനുള്ള ശ്രമത്തില്‍ മുഖ്യമന്ത്രി മഹ്ബൂബ മുഫ്തി വിളിച്ച സര്‍വകക്ഷി യോഗം വ്യാഴാഴ്ച നടക്കാനിരിക്കെ, കശ്മീരിലെ ബന്ദാഹ്വാനം ഈമാസം 25 വരെ ദീര്‍ഘിപ്പിക്കാന്‍ വിമത നേതാക്കളുടെ ആഹ്വാനം. സര്‍വകക്ഷി യോഗത്തില്‍നിന്ന് വിട്ടുനില്‍ക്കുമെന്ന് പ്രതിപക്ഷമായ നാഷനല്‍ കോണ്‍ഫറന്‍സ് പ്രഖ്യാപിച്ചു. അതേസമയം, കശ്മീര്‍ താഴ്വരയിലെ നാലു ജില്ലകളില്‍ സ്കൂളുകള്‍ വ്യാഴാഴ്ച മുതല്‍ വീണ്ടും തുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ബന്ദിപോറ, ബാരാമുല്ല, ബദ്ഗാം, ഗന്ദര്‍ബാല്‍ ജില്ലകളിലെ സ്കൂളുകള്‍ തുറക്കുമെന്നാണ് പ്രഖ്യാപനം. കേന്ദ്ര സര്‍ക്കാറിന്‍െറ അതിക്രമങ്ങളോടുള്ള Read more about കശ്മീരില്‍ ഇന്ന് സര്‍വകക്ഷി യോഗം[…]

ആം ആദ്മി പ്രവർത്തകൻ പീഡിപ്പിച്ചുവെന്ന് പരാതി നൽകിയ പാർട്ടി പ്രവർത്തക ആത്മഹത്യ ചെയ്തു

03:30 PM 20/07/2016 ന്യൂഡൽഹി: ആം ആദ്മി പ്രവർത്തകൻ തന്നെ ലൈംഗിംകമായി പീഡിപ്പിച്ചുവെന്ന് പരാതി നൽകിയ പാർട്ടി പ്രവർത്തക ആത്മഹത്യ ചെയ്തു. നരേലയിലെ വസതിയിൽ വെച്ച് വിഷം കഴിച്ച യുവതി ആശുപത്രിയിലാണ് മരണമടഞ്ഞത്. സംഭവത്തിൽ ഡൽഹി സർക്കാർ മജിസ്ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിട്ടു. താൻ പരാതി നൽകിയ കേസിൽ സഹപ്രവർത്തകനായ രമേശ് വാധ്വക്ക് ജാമ്യം ലഭിച്ചതിൽ യുവതി ഏറെ അസ്വസ്ഥയായിരുന്നുവെന്ന് ബന്ധുക്കൾ അറിയിച്ചു. രമേശ് വാധ്വയെ ആം ആദ്മി എം.എൽ.എ സംരക്ഷിച്ചിരുന്നതായി യുവതിയുടെ കുടുംബാംഗങ്ങൾ ആരോപിച്ചു. എന്നാൽ, Read more about ആം ആദ്മി പ്രവർത്തകൻ പീഡിപ്പിച്ചുവെന്ന് പരാതി നൽകിയ പാർട്ടി പ്രവർത്തക ആത്മഹത്യ ചെയ്തു[…]

മായാവതിയെ ബി.ജെ.പി നേതാവ് വേശ്യയോട് താരതമ്യപ്പെടുത്തി

03:17PM 20/07/2016 ലക്നൗ :അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഉത്തർപ്രദേശിൽ രാഷ്ട്രീയ സംവാദങ്ങളുടെ നിലവാരം കൂപ്പുകുത്തുന്നു. രാഷ്ട്രീയ എതിരാളിയായ മായാവതിയെ ബി.ജെ.പി നേതാവ് വേശ്യയോട് താരതമ്യപ്പെടുത്തി പ്രസംഗിച്ചത് വിവാദമായി. ഉത്തർപ്രദേശിൽ ബി.ജെ.പിയുടെ പുതിയ വൈസ് പ്രസിഡന്റ് ആയി നിയമിതനായ ശങ്കർ സിങ് ആണ് വിവാദ പ്രസ്താവന നടത്തിയത്. ‘മായാവതി ടിക്കറ്റ് വിൽക്കുകയാണ്. മൂന്നു തവണ മുഖ്യമന്ത്രിയായിരുന്ന അവർ വലിയ നേതാവാണ്. എന്നാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് അവർ ഒരു കോടിയുമായി ചൊല്ലുന്ന ആർക്കും ടിക്കറ്റ് നൽകുന്നു. രണ്ട് Read more about മായാവതിയെ ബി.ജെ.പി നേതാവ് വേശ്യയോട് താരതമ്യപ്പെടുത്തി[…]

ബാബ്‌റി മസ്ജിദ് കേസിലെ ഏറ്റവും പ്രായംചെന്ന അന്യായക്കാരന്‍ ഹഷിം അന്‍സാരി അന്തരിച്ചു

01:00pm 20/7/2016 ന്യൂഡല്‍ഹി: ബാബ്‌റി മസ്ജിദ്-രാമജന്മഭൂമി കേസിലെ ഏറ്റവും പ്രായംചെന്ന അന്യായക്കാരന്‍ ഹഷിം അന്‍സാരി (96) അന്തരിച്ചു. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ലക്‌നോവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. 1959 മുതല്‍ കേസുമായി ബന്ധപ്പെട്ടു നിന്നയാളായിരുന്നു ഹഷിം അന്‍സാരി. കഴിഞ്ഞ വര്‍ഷം വിഎച്ച്പി നേതാവ് അശോക് സിംഗാള്‍ അന്തരിച്ചപ്പോള്‍ അനുശോചനമറിയിച്ച അദ്ദേഹം, സിംഗാളിന്റെ മരണം രാമക്ഷേത്ര പ്രക്ഷോഭത്തിലെ നികത്താനാകാത്ത നഷ്ടമാണെന്നു പറഞ്ഞത് ശ്രദ്ധേയമായിരുന്നു.