കലാമിന്‍െറ പേരോ ചിത്രമോ ഉപയോഗിക്കുന്നത് കോടതി തടഞ്ഞു

08:57 AM 07/05/2016 ചെന്നൈ: അന്തരിച്ച മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍ കലാമിന്‍െറ സന്തതസഹചാരികള്‍ ചേര്‍ന്ന് രൂപംനല്‍കിയ അബ്ദുല്‍ കലാം വിഷന്‍ ഇന്ത്യാ പാര്‍ട്ടി കലാമിന്‍െറ പേരോ ചിത്രമോ ഉപയോഗിക്കുന്നത് മദ്രാസ് ഹൈകോടതി താല്‍ക്കാലികമായി തടഞ്ഞു. അദ്ദേഹത്തിന്‍െറ മൂത്തസഹോദരനായ എ.പി.ജെ. മുഹമ്മദ് മുത്തുമീരാ മരക്കാര്‍ നല്‍കിയ സിവില്‍ ഹര്‍ജി പരിഗണിച്ചാണ് അവധിക്കാല ജഡ്ജി എസ്. വിമല ഇടക്കാല സ്റ്റേ അനുവദിച്ചത്. കലാമിന്‍െറ കാഴ്ചപ്പാടുകള്‍ മുന്‍നിര്‍ത്തി അദ്ദേഹത്തിന്‍െറ സെക്രട്ടറിയായിരുന്ന പൊന്‍രാജ്, എസ്. കുമാര്‍, ആര്‍. തിരുസെന്തുരന്‍ എന്നിവര്‍ ചേര്‍ന്ന് Read more about കലാമിന്‍െറ പേരോ ചിത്രമോ ഉപയോഗിക്കുന്നത് കോടതി തടഞ്ഞു[…]

ബീഫ് കഴിക്കുന്നതോ കൈവശം വെക്കുന്നതോ നിയമ വിരുദ്ധമല്ലെന്ന് കോടതി

02:57pm PM 06/05/2016 മുംബൈ: മഹാരാഷ്ട്രയിലെ ബീഫ് നിരോധം തുടരുന്നതിന് ബോംബെ ഹൈകോടതി അനുമതി നല്‍കി. അതേസമയം, ബീഫ് കഴിക്കുന്നതോ കൈവശം വെക്കുന്നതോ നിയമ വിരുദ്ധമല്ളെന്ന് ഹൈകോടതി വ്യക്തമാക്കി. ബീഫ് വില്‍പന നടത്തുന്നതും ഭക്ഷിക്കുന്നതും വിലക്കി കഴിഞ്ഞ വര്‍ഷമാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ ഉത്തരവിറക്കിയത്. നിയമം ലംഘിക്കുന്നവര്‍ക്ക് അഞ്ചു വര്‍ഷം പിഴയും പതിനായിരം രൂപയുമാണ് ശിക്ഷ ലഭിക്കുക. മുംബൈ പോലെ വിവിധ വിഭാഗങ്ങള്‍ താമസിക്കുന്ന നഗരത്തില്‍ ബീഫ് നിരോധിക്കുന്നത് പ്രയോഗികമല്ളെന്നും മൗലികാവകാശങ്ങളുടെ ലംഘനമാണെന്നുമായിരുന്നു നിരോധത്തിനെതിരെ ഹരജി നല്‍കിയവരുടെ വാദം. Read more about ബീഫ് കഴിക്കുന്നതോ കൈവശം വെക്കുന്നതോ നിയമ വിരുദ്ധമല്ലെന്ന് കോടതി[…]

ഐ.ആര്‍.സി.ടി.സിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്തു

05:58PM 05/05/2016 മുംബൈ: ഇന്ത്യന്‍ റെയില്‍വേയുടെ ഇ കൊമേഴ്സ് സൈറ്റായ ഐ.ആര്‍.സി.ടി.സി ഹാക്ക് ചെയ്തതായി മഹാരാഷ്ട്ര പോലീസ് അറിയിച്ചു . ഒന്നരക്കോടിയിലേറെ ജനങ്ങളുടെ വ്യക്തിപരമായ വിവരങ്ങള്‍ വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. ലക്ഷക്കണക്കിനു പേരാണ് ദൈനംദിനം ഈ വെബ്സൈറ്റിലൂടെ ഇടപാടുകള്‍ നടത്തുന്നത്. പാന്‍കാര്‍ഡിന്‍െറ രഹസ്യ നമ്പറുകളടക്കം ഉപഭോക്താക്കളുടെ ഇമെയിലും വെബ്സൈറ്റില്‍ അടങ്ങിയിട്ടുണ്ട്. ഇടപാടുകാരുടെ വിവരങ്ങള്‍ വെച്ച് ഹാക്കര്‍മാര്‍ പല രീതിയിലുമുള്ള തട്ടിപ്പുകളും നടത്താന്‍ സാധ്യതയുണ്ടെന്നും സംഭവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര ഗവണ്‍മെന്‍റ് റെയില്‍വേ വകുപ്പിനു ജാഗ്രതാ നിര്‍ദേശം നല്‍കിയതായും മഹാരാഷ്ട്ര പൊലീസ് Read more about ഐ.ആര്‍.സി.ടി.സിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്തു[…]

ചിതയൊരുക്കി തീകൊളുത്തുന്നതിന് മുമ്പ നവജാത ശിശുവിന് ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞു

10:44am 5/5/2016 വഡോദര: നവജാത ശിശു മരിച്ചുവെന്ന് കരുതി ചിതയൊരുക്കി. എന്നാല്‍ തീകൊളുത്തുന്നതിന് മുമ്പ് ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ കുഞ്ഞ് ജീവിതത്തിലേക്ക് മടങ്ങിയെത്തി. ഒരു മാസം പ്രായമുള്ള കുട്ടിയാണ് ജീവിതത്തിലേക്ക് തിരികെ എത്തിയത്. ജനനത്തില്‍ തന്നെ ശ്വാസസംബന്ധമായ പ്രശ്നങ്ങള്‍ പ്രകടമായ കുഞ്ഞാണ് ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. കുട്ടി ജനിച്ച് ഒരു മാസം ആയപ്പോഴേയ്ക്കും ശ്വാസസംബന്ധമായ പ്രശ്നങ്ങള്‍ വീണ്ടും കണ്ടുതുടങ്ങി. ഇതോടെ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച കുട്ടിയെ 24 മണിക്കൂര്‍ ഡോക്ടമാര്‍ നിരീക്ഷിച്ചു. കുട്ടി ഉടന്‍തന്നെ മരിക്കുമെന്ന് ഡോക്ടര്‍മാര്‍ Read more about ചിതയൊരുക്കി തീകൊളുത്തുന്നതിന് മുമ്പ നവജാത ശിശുവിന് ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞു[…]

മോഡിക്ക്‌ ബിരുദമില്ലെന്ന്‌ കെജ്രിവാള്‍

10:35am 5/5/2016 ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക്‌ ബി.എ ബിരുദമില്ലെന്ന്‌ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്രിവാള്‍. പ്രധാനമന്ത്രിയുടെ ബിരുദത്തിന്റെ രേഖകള്‍ കാണിക്കാന്‍ ഡല്‍ഹി സര്‍വ്വകലാശാല വിസമ്മതിക്കുകയാണെന്നും അരവിന്ദ്‌ കെജ്രിവാള്‍ പറഞ്ഞു. മോഡിക്ക്‌ ബി.എ ബിരുദമില്ലെന്നാണ്‌ തനിക്ക്‌ ലഭിച്ച വിവരമെന്നും കെജ്രിവാള്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ ബിരുദ രേഖകള്‍ പുറത്തുവിടുന്നതന്‌ ഡല്‍ഹി സര്‍വ്വകലാശാല മടിക്കുന്നത്‌ എന്തിനാണെന്ന്‌ കെജ്രിവാള്‍ ചോദിച്ചു. സര്‍വ്വകലാശാലയില്‍ ഇത്‌ സംബന്ധിച്ച രേഖകളില്ലെന്നും ചില പത്രങ്ങള്‍ പ്രസിദ്ധീകരിച്ച രേഖകള്‍ വ്യാജമാണെന്നും അദ്ദേഹം പറഞ്ഞു. മോഡി ഡല്‍ഹി സര്‍വ്വകലാശാലയില്‍ പഠനത്തിന്‌ Read more about മോഡിക്ക്‌ ബിരുദമില്ലെന്ന്‌ കെജ്രിവാള്‍[…]

ലാത്തൂരില്‍ വെള്ളത്തിന് കാത്തുനിന്ന വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു

02:00pm 04/05/2016 ലാത്തൂര്‍: വെള്ളത്തിനായി കാത്തുനിന്ന വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു. കേവല്‍ഭായ് കാംബ്‌ളേ(45)യാണ് കുഴല്‍കിണറിലെ വെള്ളത്തിനായി ക്യൂവില്‍ നില്‍ക്കവെ മരിച്ചത്. വെള്ളത്തിന് വേണ്ടി രണ്ടുമണിക്കൂറിലധികം നേരംതുടര്‍ച്ചയായി വെയിലില്‍ നിന്നതായിരിക്കാം മരണ കാരണമെന്ന് കരുതുന്നു. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മഹാരാഷ്ട്രയിലെ ലാത്തൂര്‍ രാജ്യത്തെ ഏറ്റവുമധികം വരള്‍ച്ച അനുഭവപ്പെടുന്ന മേഖലയാണ്. രൂക്ഷമായ ജലക്ഷാമമാണ് ഇവിടെ അനുഭവപ്പെടുന്നത്. ശുദ്ധജലത്തിന് വേണ്ടി ഇവിടെത്തെ ജനങ്ങള്‍ നെട്ടോട്ടമോടുകയാണ്. ബീഡില്‍ കഴിഞ്ഞ മാസം വെള്ളം കൊണ്ടുവരുന്നതിനിടെ രണ്ടു കുട്ടികള്‍ മരിച്ചിരുന്നു.

ഡല്‍ഹിയില്‍ 12 ഭീകരര്‍ സ്ഫോടക ശേഖരവുമായി പിടിയില്‍

01:20pm 4/5/2016 ന്യൂഡല്‍ഹി: ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിലെ 12 പ്രവര്‍ത്തകരെ സ്ഫോടക വസ്തു ശേഖരവുമായി ഡല്‍ഹി പോലീസ് സ്പെഷ്യല്‍ സെല്‍ പിടികൂടി. ഡല്‍ഹി, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ ഏതാനും ദിവസങ്ങളിലായി നടന്നുവരുന്ന റെയ്ഡിനെ തുടര്‍ന്നാണ് നടപടി. ഡല്‍ഹിയിലെ ഇന്ദര്‍പുരി, ഭജന്‍പുര, ചാന്ദ്ബാഗ് എന്നിവിടങ്ങളില്‍ നിന്ന് എട്ടു പേരെയാണ് പിടികൂടിയത്. യു.പിയിലെ ദിയോബന്ദില്‍ നിന്ന് നാലു പേരും പിടിയിലായി. ഇവരില്‍ നിന്ന് സ്ഫോടകവസ്തുക്കളും പിടിച്ചെടുത്തു. ഇവരെ സ്പെഷ്യല്‍ സെല്‍ ലോധി കോളനിയിലെ ഓഫീസില്‍ എത്തിച്ച് ചോദ്യം ചെയ്യുകയാണ്. പശ്ചിമ Read more about ഡല്‍ഹിയില്‍ 12 ഭീകരര്‍ സ്ഫോടക ശേഖരവുമായി പിടിയില്‍[…]

രാഷ്ട്രപതി ഭരണം റദ്ദാക്കിയ ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസ് കെ.എം ജോസഫിന് സ്ഥലംമാറ്റം

01:13 PM 04/05/2016 ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ രാഷ്ട്രപതി ഭരണം റദ്ദാക്കിക്കൊണ്ട് വിധി പുറപ്പെടുവിച്ച ഉത്തരാഖണ്ഡ് ഹൈകോടതി ചീഫ് ജസ്റ്റിസ് കെ.എം ജോസഫിന് ആന്ധ്രയിലേക്ക് സ്ഥലംമാറ്റം. ഹൈദരാബാദ് ഹൈകോടതിയിലേക്കാണ് സ്ഥലം മാറ്റിയത്. ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസിന്റെ ഹരീഷ് റാവത്ത് സര്‍ക്കാറിനെ നീക്കി രാഷ്ട്രപതി ഭരണം ഏര്‍പെടുത്തിയ കേന്ദ്രത്തിന്റെ നടപടിക്ക് തിരിച്ചടിയായിരുന്നു കെ.എം ജോസഫ് അധ്യക്ഷനായ ഹൈകോടതി ബെഞ്ചിന്റെ തീരുമാനം. എറണാകുളം ഗവണ്‍മെന്റ് ലോ കോളജില്‍ നിന്ന് നിയമ ബിരുദം നേടി പുറത്തിറങ്ങിയ ജോസഫ് 1982ല്‍ ഡല്‍ഹിയില്‍ അഭിഭാഷകന്‍ ആയി എന്റോള്‍ Read more about രാഷ്ട്രപതി ഭരണം റദ്ദാക്കിയ ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസ് കെ.എം ജോസഫിന് സ്ഥലംമാറ്റം[…]

ഉത്തരാഖണ്ഡിലെ കാട്ടുതീ അണയ്ക്കാന്‍ വെള്ളം വാങ്ങിയത് ലിറ്ററിന് 85 രൂപയ്ക്ക്

11:25am 4/52016 ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ കാട്ടുതീ അണയ്ക്കാന്‍ വെള്ളം വാങ്ങിയത് ലിറ്ററിന് 85 രൂപ നിരക്കില്‍ . വ്യോമസേനയുടെ രണ്ട് എം.ഐ ഹെലികോപ്റ്ററുകളിലായി വെള്ളം എത്തിച്ചാണ് തീ അണച്ചത്. 3500 ലിറ്റര്‍ വീതമുള്ള 34 യൂണിറ്റ് വെള്ളമാണ് എത്തിച്ചത്്. ഓരോ യൂണിറ്റ് വെള്ളത്തിനും മൂന്ന് ലക്ഷത്തോളം രൂപയാണ് ചെലവ് വന്നിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. നൈനിറ്റാളിന് സമീപമുള്ള ഭീംതാള്‍ തടാകം, ഗര്‍ഹ്വാളിലെ ശ്രീനഗര്‍ സംഭരണി എന്നിവിടങ്ങളില്‍ നിന്നാണ് തീ അണയ്ക്കുന്നതിന് വെള്ളമെടുത്തത്. ഉത്തരാഖണ്ഡില്‍ നിയന്ത്രണാതീതമായി പടര്‍ന്ന കാട്ടുതീ 3500 ഹെക്ടര്‍ Read more about ഉത്തരാഖണ്ഡിലെ കാട്ടുതീ അണയ്ക്കാന്‍ വെള്ളം വാങ്ങിയത് ലിറ്ററിന് 85 രൂപയ്ക്ക്[…]

ബി.ജെ.പി തന്നെ ലക്ഷ്യമിടുന്നതില്‍ സന്തോഷിക്കുന്നു രാഹുല്‍ ഗാന്ധി

10:53am 4/5/2016 ന്യൂഡല്‍ഹി: ബി.ജെ.പി തന്നെ ലക്ഷ്യമിടുന്നതില്‍ സന്തോഷിക്കുന്നുവെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കോമണ്‍വെല്‍ത്ത് ഗെയിംസിലും അഗസ്റ്റ വെസ്റ്റ്‌ലാന്റ് അഴിമതിക്കേസിലും ബി.ജെ.പി തന്നെ ലക്ഷ്യമിടുന്നതില്‍ സന്തോഷിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. എപ്പോഴും എന്നെയാണ് ലക്ഷ്യമിടുന്നത് അതില്‍ സന്തോഷിക്കുന്നു. കോമണ്‍വെല്‍ത്ത് അഴിമതിക്കേസുമായി ബന്ധപ്പെട്ടും അഗസ്റ്റ വെസ്റ്റ്‌ലാന്റ് അഴിമതിക്കേസിലും രാഹുല്‍ ഗാന്ധിക്കുള്ള പങ്ക് അന്വേഷിക്കണമെന്ന ബി.ജെ.പി എം.പി കീര്‍ത്തി സൗമ്യയുടെ കത്തിനോട് പ്രതികരിക്കുകയായിരുന്നു രാഹുല്‍. എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിനും സി.ബി.ഐക്കുമാണ് കീര്‍ത്തി കത്തയച്ചത്