റഷ്യയിലെ സ്കൂളിൽ ഗ്രനേഡ് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഒരു കുട്ടി മരിച്ചു.

10:32 am 25/4/2017 മോസ്കോ: റഷ്യയിലെ സ്കൂളിൽ ഗ്രനേഡ് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഒരു കുട്ടി മരിക്കുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. റഷ്യയിലെ ദഗെസ്ഥാൻ എന്ന സ്ഥലത്തെ സ്കൂളിലാണ് സംഭവം. ഒരു കുട്ടിയാണ് ഗ്രനേഡ് ക്ലാസിൽ കൊണ്ടുവന്നതെന്നാണ് വിവരം. ഗ്രനേഡ് എങ്ങനെ കുട്ടിയുടെ കൈയ്യിലെത്തി എന്നതുൾപ്പെടെയുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല. പരിക്കേറ്റ കുട്ടികളെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരിൽ മൂന്നു പേരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരങ്ങൾ. അപകടത്തിനു തീവ്രവാദ ബന്ധമുണ്ടോയെന്നും പരിശോധിച്ചുവരികയാണെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.

റഷ്യയിലെ എഫ്.എസ്.ബി ഇൻറലിജൻസ് ഏജൻസി ഒാഫിസിൽ വെടിവെപ്പ്.

08:28 am 22/4/2017 മോസ്കോ: സംഭവത്തിൽ മൂന്നുപേർ കൊല്ലപ്പെടുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. കെ.ജി.ബിയുടെ പിൻഗാമിയാണ് എഫ്.എസ്.ബി. ഒാഫിസിെൻറ റിസപ്ഷനിൽ ആയുധവുമായെത്തിയ ആൾ വെടിവെക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വെടിയേറ്റ ഇൻറലിജൻസ് ഒാഫിസറും സന്ദർശകനും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. പിന്നീട് അക്രമി സുരക്ഷാഭടനെയും വെടിവെച്ചുകൊന്നു. ആക്രമണത്തിെൻറ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

പാരീസിലെ ചാന്പ്സ് എലീസിലുള്ള കൊല്ലപ്പെട്ട ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു.

07:37 am 21/4/2017 പാരീസ്: സെൻട്രൽ പാരീസിലെ ചാന്പ്സ് എലീസിലുള്ള വ്യാപാര മേഖലയിൽ ഒരു പോലീസുകാരൻ കൊല്ലപ്പെട്ട ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു. തങ്ങളുടെ പോരാളിയാണ് ആക്രമണം നടത്തിയതെന്ന് ഐഎസ് പറഞ്ഞു. അക്രമിയെ സുരക്ഷാ സേന വധിച്ചു. അക്രമി നടത്തിയ വെടിവയ്പിൽ രണ്ടു പേർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഭീകരാക്രമണമാണ് നടന്നതെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഫ്രാൻസ്വ ഒളാദ് പറഞ്ഞു. സംഭവത്തെ കുറിച്ച് ചർച്ച ചെയ്യാൻ മന്ത്രിസഭാ യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു. അക്രമിയെ തിരിച്ചറിഞ്ഞു. എന്നാൽ ഇക്കാര്യം വെളിപ്പെടുത്താനാകില്ലെന്ന് Read more about പാരീസിലെ ചാന്പ്സ് എലീസിലുള്ള കൊല്ലപ്പെട്ട ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു.[…]

ഈജിപ്തിലെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഒരാളെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു.

08:53 am 19/4/2017 കെയ്റോ: ഈജിപ്തിലെ ടാന്‍റ, അലക്സാൻഡ്രിയ എന്നിവിടങ്ങളിൽ ഉണ്ടായ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഒരാളെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു. അലി മെഹമ്മൂദ് മുഹമ്മദ് ഹസൻ എന്നയാളാണ് പിടിയിലായത്. ചൊവ്വാഴ്ചയാണ് അലി ഹസൻ പിടിയിലായത്. ആക്രമണം നടത്തിയത് 19ലേറെപ്പേർ ഉൾപ്പെട്ട സംഘമാണെന്നും അതിലെ സുപ്രധാന കണ്ണിയാണ് ഇയാളെന്നുമാണ് പോലീസ് നിഗമനം. ഏപ്രിൽ ഒൻപതിനാണ് ടാന്‍റ, അലക്സാൻഡ്രിയ എന്നീ നഗരങ്ങളിൽ ഭീകരാക്രമണം നടന്നത്. ആക്രമണത്തിനു പിന്നാലെ അതിന്‍റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിരുന്നു. ടാന്‍റയിൽ നടന്ന ആക്രമണത്തിൽ 30 പേരുടെ Read more about ഈജിപ്തിലെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഒരാളെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു.[…]

തുർക്കിയിൽ അടിയന്തരാവസ്ഥ മൂന്നു മാസത്തേക്കുകൂടി നീട്ടി.

09:04 am 18/4/2017 അങ്കാറ: ഇതു സംബന്ധിച്ചുള്ള പ്രമേയം തുർക്കി പാർലമെന്‍റ് അംഗീകരിച്ചതായി ഉപപ്രധാനമന്ത്രി നുമാൻ കുതുൽമസ് പറഞ്ഞു. ദേശീയ സുരക്ഷ സമിതിയുടെ നിർദേശപ്രകാരം മന്ത്രിസഭാ യോഗമാണു അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള തീരുമാനം കൈകൊണ്ടത്. പ്രസിഡന്‍റ് റിസെപ് തയ്യിപ് എർദോഗൻ നിർദേശിച്ച ഭരണഘടനാ ഭേദഗതികൾക്ക് അനുകൂലമായ ജനഹിത പരിശോധനഫലം വന്ന് ഒരു ദിവസത്തിനുശേഷം ചേർന്ന യോഗത്തിലാണ് തീരുമാനം. 2016 ജൂലൈ 21നുണ്ടായ സൈനിക അട്ടിമറിക്കൊടുവിൽ രാജ്യം കലുഷിതമായതോടെയാണ് തുർക്കിയിൽ മൂന്നു മാസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നത്. ഇതിനുശേഷം ഇസ്താംബുൾ നിശാക്ലബ്ബിലുണ്ടായ Read more about തുർക്കിയിൽ അടിയന്തരാവസ്ഥ മൂന്നു മാസത്തേക്കുകൂടി നീട്ടി.[…]

ഫ്രഞ്ച് തെരഞ്ഞെടുപ്പ് അന്തിമഘട്ടങ്ങളിലേക്ക്.

09:16 am 17/4/2017 പാരിസ്: ഏപ്രിൽ 23നും മേയ് ഏഴിനും നടക്കാനിരിക്കുന്ന രണ്ട് ഘട്ടങ്ങളോടെ തെരഞ്ഞെടുപ്പ് പ്രക്രിയ അവസാനിക്കും. 11 സ്ഥാനാർഥികളാണ് ഇപ്പോൾ രംഗത്തുള്ളത്. മേയ് ഏഴിനു നടക്കുന്ന രണ്ടാംഘട്ട തെരഞ്ഞെടുപ്പിൽ രണ്ടു സ്ഥാനാർഥികളാണ് അവശേഷിക്കുക. 23ന് നടക്കുന്ന തെരഞ്ഞെടുപ്പിന് ഏപ്രിൽ10നു തുടങ്ങിയ പ്രചാരണങ്ങൾ 21ന് അവസാനിക്കും.ഏപ്രിൽ 23നു തന്നെ ഫലമറിയാം. തികഞ്ഞ കുടിയേറ്റ-യൂറോപ്യൻ വിരുദ്ധത പുലർത്തുന്ന മരീൻ ലീപെൻ (ഗ്രീൻപാർട്ടി) രണ്ടാംഘട്ടത്തിലെത്തുമെന്നാണ് അഭിപ്രായ സർവേകൾ പറയുന്നത്. എന്നാൽ, അന്തിമഘട്ടത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായ ഇമ്മാനുവൽ മാക്രോണിനോട് അവർ Read more about ഫ്രഞ്ച് തെരഞ്ഞെടുപ്പ് അന്തിമഘട്ടങ്ങളിലേക്ക്.[…]

വടക്കുപടിഞ്ഞാറൻ ഇറാനിൽ കനത്തമഴയെത്തുടർന്നുണ്ടായ പ്രളയത്തിൽ 30 പേർക്കു ജീവഹാനി നേരിട്ടു.

09:33 am 16/4/2017 ടെഹ്റാൻ: വടക്കുപടിഞ്ഞാറൻ ഇറാനിൽ കനത്തമഴയെത്തുടർന്നുണ്ടായ പ്രളയത്തിൽ 30 പേർക്കു ജീവഹാനി നേരിട്ടു. 15 പേരെ കാണാതായി. അസർബൈജാൻ പ്രവിശ്യയിലാണ് ഏറെ നാശനഷ്ടം നേരിട്ടതെന്ന് ദുരന്തനിവാരണ സംഘടനാ മേധാവി ഇസ്മയിൽ നജാർ വാർത്താ ഏജൻസിയോടു പറഞ്ഞു.

ലിബിയൻ തീരത്ത് ബോട്ട് മുങ്ങി 97 അഭയാർഥികളെ കാണാതായി.

08:17 pm 14/4/2017 ട്രിപ്പോളി: ആഫ്രിക്കയിലെ വിവിധ രാജ്യങ്ങളിൽനിന്നുള്ളവരാണ് ബോട്ടിലുണ്ടായിരുന്നത്. 23 അഭയാർഥികളെ ലിബിയൻ തീരസംരക്ഷണസേന രക്ഷപ്പെടുത്തി. കാണാതായവരിൽ 15 സ്ത്രീകളും അഞ്ചു കുട്ടികളും ഉൾപ്പെടുന്നതായി തീരസംരക്ഷണസേന അറിയിച്ചു. വടക്കൻ ആഫ്രിക്കയിൽ നിന്നും പടിഞ്ഞാറൻ മെഡിറ്ററേനിയൻ വഴി യൂറോപ്പിലേക്ക് പുറപ്പെടുന്ന കുടിയേറ്റക്കാരിൽ നിരവധി പേരാണ് മരിക്കുന്നത്. കഴിഞ്ഞ വർഷം കുടിയേറ്റക്കാർ സഞ്ചരിച്ച ബോട്ട് മുങ്ങിയുള്ള മരണ സംഖ്യ 5000 ആണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ബംഗ്ലാദേശ് അതിർത്തിയിൽ സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ വെടിവയ്പ്പിൽ അഭയാർഥി വെടിയേറ്റു മരിച്ചു.

05:28 pm 13/4/2017 ധാക്ക: ബോട്ടു മാർഗം മ്യാൻമാറിൽ നിന്നു ബംഗ്ലാദേശിലേക്ക് കടക്കാൻ ശ്രമിച്ച റോഹിങ്ക്യ സ്ത്രീയാണ് മരിച്ചത്. വെടിവയ്പ്പിൽ നാല് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. വ്യാഴാഴ്ച പുലർച്ചേ സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ വെടിവയ്പ്പിലാണ് സ്ത്രീ മരിച്ചത്. അതിർത്തിയിൽ ഒരു ബോട്ട് നങ്കുരമിട്ടതായും രാത്രിയിൽ മത്സ്യത്തൊഴിലാളികളുടെ ഭാഗത്തുനിന്ന് വെടിവയ്പ്പുണ്ടായതായും അധികൃതർ അറിയിച്ചു. ബോട്ടിൽനിന്നു 28,000 മയക്കു മരുന്നു ഗുളികകളും പിടിച്ചെടുത്തതായും അധികൃതർ അറിയിച്ചു.

ജർമനിയിൽ ബൊറൂസിയ ഡോർട്ട്മണ്ട് ഫുട് ബോൾ ടീം സഞ്ചരിച്ച ബസിനു നേർക്ക് ആക്രമണം

10:24 am 12/4/2017 ബെർലിൻ: ജർമനിയിൽ ബൊറൂസിയ ഡോർട്ട്മണ്ട് ഫുട് ബോൾ ടീം സഞ്ചരിച്ച ബസിനു നേർക്ക് ആക്രമണം. സ്പാനിഷ് പ്രതിരോധ താരം മാർക് ബർത്രയ്ക്കു പരിക്കേറ്റു. മൂന്നു സ്ഫോടനങ്ങളാണുണ്ടായത്. മറ്റുള്ളവർ സുരക്ഷിതരാണെന്ന് ക്ലബ് ഭാരവാഹികൾ ട്വിറ്ററിൽ അറിയിച്ചു. മോണോക്കോയുമായി ക്വാർട്ടർ ഫൈനൽ മത്സരം നടക്കാനിരിക്കെയാണ് ആക്രമണം. ഭീകരാക്രമണമാണോ എന്നു സ്ഥിരീകരിച്ചിട്ടില്ല.