ത്വാഇഫിൽ കഴിഞ്ഞ ദിവസമുണ്ടായ പേമാരിയിൽ കനത്ത നാശനഷ്ടം.

10:15 am 20/5/2017 ത്വാഇഫ്: മഴക്കെടുതി വിലയിരുത്താനും വീഴ്ചകളും പോരായ്മകളും അന്വേഷിക്കാനും സമിതി രൂപവത്കരിക്കാന്‍ മക്ക ഗവര്‍ണര്‍ അമീര്‍ ഖാലിദ് അല്‍ഫൈസല്‍ അടിയന്തിര നിര്‍ദേശം നല്‍കി. ബുധനാഴ്ച ഉച്ചക്ക് ശേഷം മേഖലയിലുണ്ടായ കനത്ത മഴയെ തുടര്‍ന്നാണിത്. ത്വാഇഫ് ഗവര്‍ണറുടെ മേല്‍നോട്ടത്തിലുള്ള സമിതിയില്‍ മേഖല പൊലീസ്, സിവില്‍ ഡിഫന്‍സ്, ത്വാഇഫ് മുനിസിപ്പാലിറ്റി, നാഷനല്‍ വാട്ടര്‍ കമ്പനി പ്രതിനിധികളുണ്ടാകണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. കാരണങ്ങളും വീഴ്ചകളും പോരായ്മകളും വിശദമായി അന്വേഷിക്കാനും റിപ്പോര്‍ട്ട് എത്രയും വേഗം നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത കാലത്തൊന്നുമില്ലാത്ത മഴയാണ് ത്വാഇഫിലുണ്ടായത്. Read more about ത്വാഇഫിൽ കഴിഞ്ഞ ദിവസമുണ്ടായ പേമാരിയിൽ കനത്ത നാശനഷ്ടം.[…]

അമിതാഭ് ബച്ചനും ഋഷികപൂറും വീണ്ടും ഒന്നിക്കുന്നു.

10:10 am 20/5/2017 മുംബൈ: ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചനും ഋഷികപൂറും വർഷങ്ങൾക്കുശേഷം വീണ്ടും ഒന്നിക്കുന്നു. ഉമേഷ് ശുക്ല സംവിധാനം ചെയ്യുന്ന ‘102 നോട്ട് ഒൗട്ട്’ എന്ന് പേരിട്ട സിനിമയുടെ ചിത്രീകരണം തുടങ്ങി. 26 വർഷത്തിനു ശേഷമാണ് ഇരുവരും ഒരുമിച്ചഭിനയിക്കുന്നത്. 102 വയസ്സുള്ള പിതാവായി അമിതാഭും 75 കാരനായ മകനായി ഋഷികപൂറുമാണ് അഭിനയിക്കുന്നത്. ഹിന്ദി സിനിമയിലെ ഇതിഹാസമായ അമിതാഭ് ബച്ചനോടൊപ്പം വീണ്ടും അഭിനയിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് ഋഷികപൂർ ട്വീറ്റ്ചെയ്തു. അമിതാഭ് ബച്ചനോടൊപ്പം അഭിനയിച്ച ‘അമർ അക്ബർ ആൻറണി’ Read more about അമിതാഭ് ബച്ചനും ഋഷികപൂറും വീണ്ടും ഒന്നിക്കുന്നു.[…]

ഹാതിപർവതിലുണ്ടായ വൻ മണ്ണിടിച്ചിലിനെ തുടർന്ന് ആയിരക്കണക്കിന് യാത്രക്കാർ വഴിയിൽ കുടുങ്ങി.

10:08 am 20/5/2017 ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ വിഷ്ണുപ്രയാഗിനു സമീപം ഹാതിപർവതിലുണ്ടായ വൻ മണ്ണിടിച്ചിലിനെ തുടർന്ന് ആയിരക്കണക്കിന് യാത്രക്കാർ വഴിയിൽ കുടുങ്ങി. ചമോലി ജില്ലയിൽനിന്ന് ഒമ്പതു കിലോമീറ്റർ അകലെ വെള്ളിയാഴ്ച ഉച്ചക്കാണ് സംഭവം. കൂറ്റൻ പാറക്കല്ലുകൾ അടർന്നുവീണ് റിഷികേശ്^ബദ്രീനാഥ് ഹൈവേ തകർന്നതോടെ ഇതുവഴി ഗതാഗതം നിലച്ചു. നൂറുകണക്കിന് വാഹനങ്ങൾ പലയിടങ്ങളിലായി കുടുങ്ങിക്കിടക്കുകയാണ്. 13,500ഒാളം പേർ വിവിധ കേന്ദ്രങ്ങളിൽ ഒറ്റപ്പെട്ട നിലയിലാണ്. യാത്രക്കാർക്ക് ആർക്കും പരിക്കില്ല. 150 മീറ്റർ പരിധിയിൽ പാറക്കല്ലുകളും മണ്ണും കൂടിക്കിടക്കുന്നതിനാൽ റോഡ് വീണ്ടും തുറന്നുകൊടുക്കാൻ രണ്ടു Read more about ഹാതിപർവതിലുണ്ടായ വൻ മണ്ണിടിച്ചിലിനെ തുടർന്ന് ആയിരക്കണക്കിന് യാത്രക്കാർ വഴിയിൽ കുടുങ്ങി.[…]

ലൈംഗികാതിക്രമത്തിന് ശ്രമിച്ചയാളുടെ ജനനേന്ദ്രിയം പെൺകുട്ടി മുറിച്ചു.

10:06 am 20/5/2017 തിരുവന്തപുരം: കൊല്ലത്തിലെ ഒരു ആശ്രമത്തിലെ അന്തേവാസിയാണ് പെൺകുട്ടിയുടെ ആക്രമണത്തിന് ഇരയായത്. ഇയാൾ ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ്. ഗുരതരമല്ല ഇയാളുടെ പരിക്കെന്നും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ ഏഴ് വർഷമായി പെൺകുട്ടിയെ പീഡിപ്പിക്കാൻ ഇയാൾ ശ്രമം നടത്തിയിരുന്നു. പെൺകുട്ടി പ്ലസ് വണിന് പഠിക്കുേമ്പാൾ മുതൽ ഇയാൾ അപമര്യാദയായി പെരുമാറിയിരുന്നെന്ന് പൊലീസ് പറയുന്നു. ലൈംഗികാതിക്രമത്തിനുള്ള ശ്രമം നടത്തിയപ്പോഴാണ് പെൺകുട്ടി ഇയാൾക്കെതിരെ ആക്രമണം നടത്തിയത്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോക്സോ നിയമപ്രകാരം പൊലീസ് ഇയാൾക്കെതിരെ കേസെടുത്തു. Read more about ലൈംഗികാതിക്രമത്തിന് ശ്രമിച്ചയാളുടെ ജനനേന്ദ്രിയം പെൺകുട്ടി മുറിച്ചു.[…]

അറ്റകുറ്റപ്പണി:മേയ് 23ന്  ട്രെയിനുകൾ മൂന്ന് മണിക്കൂർ വരെ വൈകാൻ സാധ്യതയുണ്ടെന്ന് റെയിൽവേ അറിയിച്ചു.

10:05 am 20/5/2017 തിരുവനന്തപരും: അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ചെന്നൈ എഗ്മോർ-ഗുരുവായൂർ എക്സ്പ്രസ് (16127), ഗുരുവായൂർ-ചെന്നൈ എഗ്മോർ (16128) എക്സ്പ്രസ് എന്നിവ മേയ് 23ന് സേലം-കാരൂർ-തൃച്ചിറപ്പള്ളി റൂട്ടിലൂടെയാകും സർവിസ് നടത്തുക. ഇതിനാൽ ട്രെയിനുകൾ മൂന്ന് മണിക്കൂർ വരെ വൈകാൻ സാധ്യതയുണ്ടെന്ന് റെയിൽവേ അറിയിച്ചു.

ഇന്തോനഷ്യയിലെ ഫെറിയിൽ ഉണ്ടായ തീപിടുത്തിൽ മൂന്നു പേർ മരിച്ചു.

10:06 am 20/5/2017 ജക്കാർത്ത: ഇന്തോനഷ്യയിലെ കിഴക്കൻ ജാവ പ്രവിശ്യയിലുള്ള ഫെറിയിൽ ഉണ്ടായ തീപിടുത്തിൽ മൂന്നു പേർ മരിച്ചു. സംഭവത്തിൽ നിരവധിപ്പേർക്ക് പൊള്ളലേൽക്കുകയും ചെയ്തു. 168 പേർക്ക് പൊള്ളലേറ്റിട്ടുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. 110പേരെ ഇവിടെ നിന്നും രക്ഷപ്പെടുത്തി. പൊള്ളലേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. കര- നാവിക- വ്യോമസേനകൾ സംയുക്തമായാണ് ഇവിടെ രക്ഷാപ്രവർത്തനം നടത്തുന്നത്.

അഫ്ഗാനിസ്ഥാനിൽ ബോംബ് സ്ഫോടനത്തിൽ ഒരു കുടുംബത്തിലെ 11 പേർ‌ കൊല്ലപ്പെട്ടു.

10:03 am 20/5/2017 കാബൂൾ: അഫ്ഗാനിസ്ഥാനിൽ വിവാഹ സംഘം സഞ്ചരിച്ച വാഹനം ബോംബ് സ്ഫോടനത്തിൽ തകർ‌ന്ന് ഒരു കുടുംബത്തിലെ 11 പേർ‌ കൊല്ലപ്പെട്ടു. കാബൂളിലെ ലോഗാർ പ്രവിശ്യയിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം. മരിച്ചവരിൽ അഞ്ചു കുട്ടികളും അഞ്ച് സ്ത്രീകളും ഉൾപ്പെടും. സംഭവത്തിൽ രണ്ടു സ്ത്രീകളുൾപ്പെടെ മൂന്നു പേർക്ക് പരിക്കേറ്റു. റോഡ് അരികിൽ സ്ഥാപിച്ചിരുന്ന ബോംബ് പൊട്ടിത്തെറിച്ചാണ് സ്ഫോടനം ഉണ്ടായത്. വിവാഹ സംഘം സഞ്ചരിച്ച ടൊയോട്ട സെഡാനാണ് തകർന്നത്. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഭീകരസംഘടനകളൊന്നും ഏറ്റെടുത്തിട്ടില്ല.

കുട്ടികളെ തട്ടിക്കൊണ്ടുപോയതായി ആരോപിച്ച് ഏട്ടു പേരെ ജനക്കൂട്ടം അടിച്ചുകൊന്നു

10:01 am 20/5/2017 റാഞ്ചി: ജാർഖണ്ഡിൽ കുട്ടികളെ തട്ടിക്കൊണ്ടുപോയതായി ആരോപിച്ച് ഏട്ടു പേരെ ജനക്കൂട്ടം അടിച്ചുകൊന്നു. കഴിഞ്ഞ ഒമ്പതു ദിവസത്തിനിടെയാണ് എട്ടു പേർ കൊല്ലപ്പെട്ടത്. കഴിഞ്ഞ വ്യാഴാഴ്ച സരട്കേല ഖർസാവവോം ജില്ലയിലെ രാജ്നഗറിലായിരുന്നു ഏറ്റവും ഒടുവിലായി അക്രമം അരങ്ങേറിയത്. മൂന്നു പേരാണ് വ്യാഴാഴ്ച രാത്രിയിൽ കൊല്ലപ്പെട്ടത്. അക്രമത്തിൽ വൃദ്ധയായ ഒരു സ്ത്രീക്കും ഗുരുത പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വ്യാഴാഴ്ച പുലർ‌ച്ചെ സൊസൊമോലി ഗ്രാമത്തിൽ രണ്ടു പേർ സമാന സംഭവത്തിൽ കൊല്ലപ്പെട്ടിരുന്നു. മറ്റുള്ളവർ ശോഭാപുർ ഗ്രാമത്തിലാണ് കൊല്ലപ്പെട്ടത്. Read more about കുട്ടികളെ തട്ടിക്കൊണ്ടുപോയതായി ആരോപിച്ച് ഏട്ടു പേരെ ജനക്കൂട്ടം അടിച്ചുകൊന്നു[…]

മണിപ്പുരിലെ ചാന്ദേൽ ജില്ലയിൽ സ്ഫോടനത്തിൽ നാലു പോലീസ് കമാൻഡോകൾക്കു പരിക്കേറ്റു.

10:00 am 20/5/2017 ഇംഫാൽ: ഇവരിൽ രണ്ടു പേരുടെ നില ഗുരുതരമാണ്. ഇംഫാൽ-മോറെ റോഡിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.45നാണു സ്ഫോടനമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ പോലീസുകാരെ വ്യോമസേന ഹെലികോപ്റ്ററിൽ ഇംഫാലിലെ ആശുപത്രിയിലെത്തിച്ചു. മണിപ്പുരിൽ ഈ മാസം രണ്ടാം തവണയാണു സുരക്ഷാ സൈനികർക്കു നേർക്കു തീവ്രവാദി ആക്രമണമുണ്ടാകുന്നത്.

ബസ്രയിലുണ്ടായ വ്യത്യസ്ത ചാവേർ സ്ഫോടനങ്ങളിൽ മൂന്നു പേർ മരിച്ചു.

09:58 am 20/5/2017 ബാഗ്ദാദ്: ഇറാക്കിലെ തെക്കൻ പ്രവിശ്യയായ ബസ്രയിലുണ്ടായ വ്യത്യസ്ത ചാവേർ സ്ഫോടനങ്ങളിൽ മൂന്നു പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ സുരക്ഷാ ഗാർഡുകളും ഉൾപ്പെടും. റുമൈലയിലേക്കുള്ള റോഡിനു സമീപമുള്ള സുരക്ഷാ ചെക്ക്പോസ്റ്റിലാണ് ആദ്യ സ്ഫോടനമുണ്ടായത്. കാറിൽ എത്തിയ ചാവേർ സ്വയം പൊട്ടിത്തെറിക്കുകയായിന്നു. മണിക്കൂറുകൾക്ക് ശേഷം ബസ്രയ്ക്ക് പുറത്തുള്ള മറ്റൊരു ചെക്ക്പോസ്റ്റിലും സ്ഫോടനമുണ്ടായി. ചാവേർ സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. എന്നാൽ ആക്രമണത്തിന് പിന്നിൽ ഇസ്‌ലാമിക് സ്റ്റേറ്റ് ആണെന്ന് കരുതുന്നു.