ഇ-ഗേറ്റുകളില്‍ ഇനി തിരിച്ചറിയല്‍ കാര്‍ഡും ഉപയോഗിക്കാം

01:56pm 25/07/2016 ദുബൈ: യു.എ.ഇയിലെ താമസക്കാര്‍ക്കുള്ള ഒൗദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് എമിഗ്രേഷന്‍ നടപടികള്‍ അതിവേഗം പൂര്‍ത്തിയാക്കാന്‍ ദുബൈ വിമാനത്താവളത്തില്‍ സൗകര്യം ഏര്‍പ്പെടുത്തി. വിമാനത്താവളം ടെര്‍മിനല്‍ മൂന്നിലെ ആഗമന വിഭാഗം ഇ- ഗേറ്റുകളില്‍ ഇനി എമിറേറ്റ്സ് ഐ.ഡി കാര്‍ഡ് ഉപയോഗിക്കാമെന്ന് ദുബൈ താമസ- കുടിയേറ്റ വകുപ്പ് അറിയിച്ചു. എമിഗ്രേഷന്‍ നടപടികള്‍ മിനിറ്റുകള്‍ക്കകം പൂര്‍ത്തിയാക്കി പുറത്തിറങ്ങാന്‍ കഴിയുന്ന സംവിധാനമാണ് ഇ- ഗേറ്റ്. ഇതുവരെ പാസ്പോര്‍ട്ട് സ്കാന്‍ ചെയ്ത് പുറത്തിറങ്ങാനുള്ള സൗകര്യമാണ് ഇ- ഗേറ്റില്‍ ഒരുക്കിയിരുന്നത്. ദുബൈ എമിഗ്രേഷന്‍ വകുപ്പും Read more about ഇ-ഗേറ്റുകളില്‍ ഇനി തിരിച്ചറിയല്‍ കാര്‍ഡും ഉപയോഗിക്കാം[…]

ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയും ബി.ജെ.പിയും തമ്മില്‍ മത്സരം നടക്കുകയാണ്.

01:50pm 25/07/2016 ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി നിയമസഭാംഗങ്ങളെയും പ്രവര്‍ത്തകരെയും കള്ളകേസ് ചുമത്തി ജയിലിലേക്ക് അയക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്യുന്നതെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍. ഞായറാഴ്ച പാര്‍ട്ടിയുടെ രണ്ട് എം.എല്‍.എ മാരാണ് അറസ്റ്റിലായത്. ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയും ബി.ജെ.പിയും തമ്മില്‍ മത്സരം നടക്കുകയാണ്. ‘മഹാഭാരതത്തില്‍ പാണ്ഡവരും കൗരവരും തമ്മിലുണ്ടായ യുദ്ധത്തിന് സമാനമാണ് ഡല്‍ഹിയില്‍ നടക്കുന്നതെന്നും കെജ് രിവാള്‍ പറഞ്ഞു. ഞയാറാഴ്ച, സ്ത്രീയെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ ഓഖ് ല എം.എല്‍.എ അമാനത്തുള്ള ഖാനും വിശുദ്ധ Read more about ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയും ബി.ജെ.പിയും തമ്മില്‍ മത്സരം നടക്കുകയാണ്.[…]

കാണാതായ വ്യോമസേനാ വിമാനത്തിലെ പൈലറ്റ്ദിശ മാറ്റാൻ അനുമതി തേടിയിരുന്നതായി വിവരം

01:48pm 25/07/2016 ചെന്നൈ: ബംഗാൾ ഉൾക്കടലിൽ കാണാതായ വ്യോമസേനാ വിമാനത്തിലെ പൈലറ്റ് കാലാവസ്ഥ മോശമായതിനെ തുടർന്ന് ദിശ മാറ്റാൻ അനുമതി തേടിയിരുന്നതായി റിപ്പോർട്ട്. പ്രതികൂല കാലാവസ്ഥക്കിടെ ദിശ മാറ്റാൻ ശ്രമിച്ചപ്പോഴുണ്ടായ സാങ്കേതിക തകരാർ മൂലം വിമാനം കടലിൽ പതിച്ചതാവാമെന്നാണ് നിഗമനം. മൂന്നു ദിവസം നടത്തിയ തിരച്ചിലിൽ നിന്ന് ലഭിച്ച വിവരങ്ങൾ പരിശോധിച്ചു വരികയാണെന്നും ഇതിന്‍റെ അടിസ്ഥാനത്തിൽ തുടർപ്രവർത്തനങ്ങൾ ക്രമീകരിക്കുമെന്നും നാവികസേനാ മേധാവി അഡ്മിറൽ സുനിൽ ലാംബെ മാധ്യമങ്ങളോട് പറഞ്ഞു. പിഴവ് വരാത്തവിധത്തിലാണ് സേനകളുടെ സംയുക്ത തിരച്ചിലെന്നും അദ്ദേഹം Read more about കാണാതായ വ്യോമസേനാ വിമാനത്തിലെ പൈലറ്റ്ദിശ മാറ്റാൻ അനുമതി തേടിയിരുന്നതായി വിവരം[…]

‘കിസപാതിയിൽ’ എന്ന ഗാനം ആരാധകർ നെഞ്ചേറ്റിക്കഴിഞ്ഞു.

01:47 PM 25/07/2016 പൊന്നാനിയുടെ പ്രണയ കഥ പറയുന്ന കിസ്മത്ത് എന്ന ചിത്രത്തിന്‍റെ ട്രൈലർ കണ്ട് കാത്തിരിപ്പാണ് സിനിമാ പ്രേമികൾ. കഴിഞ്ഞ ദിവസം ചിത്രത്തിലെ ഗാനം പുറത്തിറങ്ങിയതോടെ എല്ലാവരും ഇപ്പോൾ ഈ ഗാനത്തിന് പിറകെയാണ്. ‘കിസപാതിയിൽ’ എന്ന ഗാനം ആരാധകർ നെഞ്ചേറ്റിക്കഴിഞ്ഞു. വിനീത് ശ്രീനിവാസൻ, ഷാൻ റഹ്മാൻ, നിവിൻ പോളി, നസ്റിയ നസീം എന്നിവരെല്ലാം ഗാനം ഫേസ്ബുക്കിലൂടെ ഷെയർ ചെയ്തു. അന്‍വര്‍ അലിയുടെ വരികള്‍ക്ക് സുഷിന്‍ ശ്യാമാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. സച്ചിന്‍ ബാലുവാണ് ഗാനം ആലപിച്ചിരിക്കുന്നത്. നവാഗതനായ Read more about ‘കിസപാതിയിൽ’ എന്ന ഗാനം ആരാധകർ നെഞ്ചേറ്റിക്കഴിഞ്ഞു.[…]

ഇന്ത്യക്ക് ഇന്നിങ്സ് ജയം

01:44pm 25/7/2016 ആന്‍റിഗ്വ: വിന്‍ഡീസ് പര്യടനത്തിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് ഇന്നിങ്സിനും 92 റണ്‍സിനും ജയം. ഒരു ദിനം ബാക്കിനില്‍ക്കെയാണ് സന്ദര്‍ശകര്‍ തകര്‍പ്പന്‍ ജയം നേടിയത്. വിരാട് കോഹ്ലിയുടെ ഇരട്ട സെഞ്ച്വറി മികവില്‍ ഒന്നാം ഇന്നിങ്സില്‍ ഇന്ത്യ നേടിയ കൂറ്റന്‍ ടോട്ടലിന് (566/8 ഡിക്ള) മറുപടിക്കിറങ്ങിയ വെസ്റ്റിന്‍ഡീസ് ഒന്നാം ഇന്നിങ്സില്‍ 243 റണ്‍സിനും, രണ്ടാം ഇന്നിങ്സില്‍ 231 റണ്‍സിനും കീഴടങ്ങിയാണ് തോല്‍വി സമ്മതിച്ചു. ഫോളോഓണിന് നിര്‍ബന്ധിതരായി മൂന്നാം ദിവസം തന്നെ രണ്ടാമിന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ കരീബിയന്‍സ് ഒരു വിക്കറ്റ് Read more about ഇന്ത്യക്ക് ഇന്നിങ്സ് ജയം[…]

സിറിയൻ അഭയാർഥി ജർമനിയിൽ ചാവേറായി പൊട്ടിത്തെറിച്ചു

01:41pm 25/07/2016 ബെർലിൻ: സിറിയൻ അഭയാർഥി ജർമനിയിലെ ബാറിൽ ചാവേറായി പൊട്ടിത്തെറിച്ചു. ഇയാൾ മരിച്ചതിന് പുറമെ 12ഓളം പേർക്ക് പരിക്കേറ്റു. ഇവരിൽ മൂന്ന് പേർ ഗുരുതരാവസ്ഥയിലാണ്. കൃത്യം നടത്തിയയാളുടെ അഭയാർഥി അപേക്ഷ പലതവണ തള്ളിയതിനെ തുടർന്നുണ്ടായ നിരാശയിലാണ് ചാവേറായതെനന് പൊലീസ് പറഞ്ഞു. 27 വയസായ സംഭവത്തെ തുടർന്ന് ബാറിന് മുന്നിലെ ഹാളിൽ നടന്നിരുന്ന സംഗീത പരിപാടിയിൽ പങ്കെടുക്കാനെത്തിയ 2,500ഓളം പേരെ പൊലീസ് ഒഴിപ്പിച്ചു.

പാർലമെന്‍റ് വിഡിയോ വിവാദം: ഭഗവന്ത് മന്നിന് താൽക്കാലിക വിലക്ക്

01:39 PM 25/07/2016 ന്യൂഡല്‍ഹി: പാര്‍ലമെന്‍റിലെ സുരക്ഷാ സന്നാഹങ്ങളുടെ വീഡിയോ ഫെയ്സ്ബുക്കിലിട്ട സംഭവത്തില്‍ പഞ്ചാബിൽ നിന്നുള്ള എ.എ.പി എം.പി ഭഗവന്ത് മന്നിന് താൽക്കാലിക വിലക്ക്. സഭയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് ലോക്‌സഭാ സ്പീക്കറാണ് മന്നിനെ വിലക്കിയിരിക്കുന്നത്. സംഭവത്തെക്കുറിച്ച് അന്വഷിക്കാന്‍ ഒമ്പതംഗ സമിതിയെ സ്പീക്കര്‍ നിയോഗിച്ചിട്ടുണ്ട്. സമിതിയുടെ റിപ്പോര്‍ട്ട് ലഭിക്കുന്നത് വരെയാണ് വിലക്ക്. സാമൂഹ്യ മാധ്യമങ്ങളിലൂടെ വീഡിയോ പുറത്ത് വിട്ടത് വിവാദമായതിനെത്തുടര്‍ന്ന് ഭഗവന്ത് മന്‍ നിരുപാധികം മാപ്പ് പറഞ്ഞിരുന്നു. എന്നാൽ വിഷയം വളരെ ഗൗരവതരമാണെന്നും ഭഗവന്ത് സിങ്ങിനെതിരെ നടപടി സ്വീകരിക്കുമെന്നും Read more about പാർലമെന്‍റ് വിഡിയോ വിവാദം: ഭഗവന്ത് മന്നിന് താൽക്കാലിക വിലക്ക്[…]

എറണാകുളം ജില്ലാ കോടതിയിൽ മാധ്യമപ്രവർത്തകർക്ക് വിലക്ക്

01:33 PM 25/07/2016 കൊച്ചി: ഹൈകോടതിയിലെ സംഭവങ്ങളുടെ തുടർച്ചയായി എറണാകുളം ജില്ലാ കോടതിയിലും മാധ്യമപ്രവർത്തകർക്ക് വിലക്ക്. ഒരു വിഭാഗം അഭിഭാഷകർ മാധ്യമപ്രവർത്തകരെ കോടതിയിൽ പ്രവേശിപ്പിക്കരുതെന്ന് നിലപാട് എടുത്തതിനെ തുടർന്ന് പൊലീസ് കമീഷണർ എം.പി ദിനേശാണ് മാധ്യമങ്ങളെ വിലക്കിയത്. മലയാളികളുടെ തിരോധാനവുമായി ബന്ധപ്പെട്ട് മുംബൈയില്‍ അറസ്റ്റിലായ രണ്ടുപേരെ കൊച്ചിയിലെത്തിച്ചിരുന്നു. ഈ കേസ് കോടതി പരിഗണിക്കുമ്പോൾ റിപ്പോർട്ട് ചെയ്യാനെത്തിയതായിരുന്നു മാധ്യമ പ്രവർത്തകർ. ഐ.എസ് റിക്രൂട്ട്മെന്‍റിനുവേണ്ടി മതം മാറ്റാന്‍ പ്രേരണയായെന്ന പരാതിയില്‍ വ്യാഴാഴ്ച നവി മുംബൈയിലെ നെരൂളില്‍നിന്ന് അറസ്റ്റിലായ അര്‍ഷി ഖുറൈശി, Read more about എറണാകുളം ജില്ലാ കോടതിയിൽ മാധ്യമപ്രവർത്തകർക്ക് വിലക്ക്[…]

മോദിയുടെ കൈകളില്‍ ഇന്ത്യാ രാജ്യം സുരക്ഷ :മോഹന്‍ ഭഗവത്

01:10am2 5/7/2016 ന്യൂഡല്‍ഹി: നരേന്ദ്ര മോദിയെ പ്രശംസിച്ച് ആര്‍എസ്എസ് സംര്‍സംഘചാലക് മോഹന്‍ഗവത്. കാണ്‍പൂരില്‍ നടന്ന ചടങ്ങിലാണ് മോഹന്‍ ഭഗവത് മോദിയേയും കേന്ദ്ര സര്‍ക്കാരിനെയും വാനോളം പുകഴ്ത്തിയത്. സ്വയം സേവകര്‍ കേന്ദ്ര സര്‍ക്കാരില്‍ അംഗങ്ങളായുള്ളതിനാല്‍ രാജ്യം സുരക്ഷിതമായ കരങ്ങളിലാണെന്നു പറഞ്ഞ മോഹന്‍ ഭഗവത് ഒരു ഭരണാധികാരിയെന്ന നിലയില്‍ മോദിയുടെ നീക്കങ്ങള്‍ ഏറെ മികച്ചതാണന്നും കൂട്ടിച്ചേര്‍ത്തു. ഭരണത്തില്‍ താന്‍ തൃപ്തനാണെന്നു പറഞ്ഞ അദ്ദേഹം രാജ്യത്തിന്റെ വികസനങ്ങള്‍ മുന്നില്‍ കണ്ടുള്ള പദ്ധതികള്‍ക്ക് ആര്‍എസ്എസിന്റെ പൂര്‍ണ പിന്തുണയും അറിയിച്ചു.

ഇസ്രയേലി വനിത ഹിമാചല്‍പ്രദേശില്‍ പീഡനത്തിനു ഇരയായി

01:06pm 25/7/2016 മണാലി: ഹിമാചല്‍പ്രദേശിലെ മണാലിയില്‍ 25കാരിയായ ഇസ്രയേലി വനിതയെ മാനഭംഗപ്പെടുത്തി. രണ്ടു പേര്‍ ചേര്‍ന്നാണ് തന്നെ മാനഭംഗപ്പെടുത്തിയതെന്നാണ് യുവതി പോലീസില്‍ പരാതിനല്‍കിയിരിക്കുന്നത്. സുഹൃത്തുക്കള്‍ക്കൊപ്പം വിനോദയാത്രക്കെത്തിയ വനിത, ഷിംലയില്‍ നിന്ന് മണാലിയിലെത്തിയ ശേഷം ടാക്‌സി കിട്ടാതെ വന്നപ്പോള്‍ രണ്ടു പേര്‍ ലിഫ്റ്റ് നല്‍കുകയും പിന്നീട് മാനഭംഗപ്പെടുത്തുകയുമായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. പിന്നീട് ഇവര്‍ മണാലിയുടെ പ്രന്തപ്രദേശത്തെ ഒഴിഞ്ഞയിടത്തെത്തിച്ച് തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതി വ്യക്തമാക്കിയത്. ആശുപത്രയില്‍ കഴിയുന്ന യുവതിയെ ഇന്ന് കൂടുതല്‍ പരിശോധനകള്‍ക്കു വിധേയയാക്കും. 2013 ജൂണിലും മണാലിയില്‍ സമാന Read more about ഇസ്രയേലി വനിത ഹിമാചല്‍പ്രദേശില്‍ പീഡനത്തിനു ഇരയായി[…]