ജയലളിതയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍

09;55 pm 23/9/2016 തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍. കഴിഞ്ഞ ദിവസം രാത്രിയാണ് പനി കലശലായി നിര്‍ജലീകരണം ഉണ്ടായതിനെത്തുടര്‍ന്ന് ജയലളിതയെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രാഥമികപരിശോധനകള്‍ക്ക് ശേഷം ജയലളിതയെ നിരീക്ഷണത്തിനായി പ്രത്യേകവാര്‍ഡിലേക്കു മാറ്റിയിരുന്നു. ഇന്നുച്ചയോടെ പനി കുറഞ്ഞതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ദ്രവരൂപത്തിലുള്ള ആഹാരം കഴിക്കുന്നുണ്ടെന്നും ഇന്നു കൂടി നിരീക്ഷണത്തില്‍ കഴിഞ്ഞ ശേഷം നാളെ മുഖ്യമന്ത്രി ആശുപത്രി വിടുമെന്നാണ് പ്രതീക്ഷയെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ജയലളിതയെ ആശുപത്രിയിലേയ്‌ക്ക് മാറ്റിയതറിഞ്ഞ് നിരവധി പ്രവര്‍ത്തകരാണ് ചെന്നൈ അപ്പോളോ Read more about ജയലളിതയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍[…]

സൗമ്യ വധക്കേസ്: സർക്കാർ പുനഃപരിശോധനാ ഹരജി നൽകി

06;06 PM 23/09/2016 ന്യൂഡൽഹി: സൗമ്യ വധക്കേസിൽ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ വിധിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ പുനഃപരിശോധനാ ഹരജി നൽകി. കോടതി വിധിയിലെ പിഴവുകൾ പരിഹരിക്കണമെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു. കേസിൽ വിധി പറഞ്ഞ ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബഞ്ചിലാണ് പുനഃപരിശോധനാ ഹരജി സമർപ്പിച്ചത്. പ്രതിക്ക് കീഴ്കോടതി വിധിച്ച വധശിക്ഷ പുന-ഃസ്ഥാപിച്ചു കിട്ടുക എന്നതാണ് പുനഃപരിശോധനാ ഹരജി വഴി സർക്കാർ ലക്ഷ്യമിടുന്നത്. സെപ്റ്റംബർ 15നാണ് സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീംകോടതി Read more about സൗമ്യ വധക്കേസ്: സർക്കാർ പുനഃപരിശോധനാ ഹരജി നൽകി[…]

36 റഫേൽ ജെറ്റുകൾ വാങ്ങാൻ ഇന്ത്യ-ഫ്രാൻസ് കരാർ

02:17 PM 23/09/2016 ന്യൂഡൽഹി: ഫ്രാൻസിൽ നിന്നും 36 ജെറ്റ് വിമാനങ്ങൾ വാങ്ങുന്ന റാഫേൽ കരാറിൽ പ്രതിരോധ മന്ത്രി മനോഹർ പരീക്കർ ഒപ്പുവെച്ചു. ഫ്രഞ്ച് പ്രതിനിധി ഴീൻ യുവ്സ് ലെഡ്രിയാനുമായാണ് പ്രതിരോധ മന്ത്രി കരാറിൽ ഒപ്പുവെച്ചത്. 58000 കോടി രൂപയാണ് ഇതിനായി മുടക്കുന്നത്. തുകയുടെ 15 ശതമാനം മുൻകൂറായി ഫ്രാൻസിന് നൽകണം. 36 ജെറ്റുകൾക്ക് 12 ബില്യൺ ഡോളറായിരുന്നു (1200 കോടി) ഫ്രാൻസ് ആദ്യം മുന്നോട്ടുവെച്ച തുക. കഴിഞ്ഞവർഷം നടത്തിയ പാരിസ് സന്ദർശനത്തിൽ 36 ജെറ്റുകൾ ഓർഡർ Read more about 36 റഫേൽ ജെറ്റുകൾ വാങ്ങാൻ ഇന്ത്യ-ഫ്രാൻസ് കരാർ[…]

ഗുൽബർഗ റാഗിങ് കേസ്: ആറ് പേരെ പ്രതിയാക്കി കുറ്റപത്രം സമർപ്പിച്ചു.

12:12 pm 23/9/2016 ഗുൽബർഗ: റാഗിംഗ് കേസിൽ ആറ് പേരെ പ്രതിയാക്കി പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കൊലപാതക ശ്രമം ഉൾപ്പെടെയുള്ള വകുപ്പുകളാണ് പ്രതികൾക്ക് മേൽ ചുമത്തിയിരിക്കുന്നത്. കേസിലെ നാലാം പ്രതി ശില്‍പ ഇപ്പോഴും ഒളിവിലാണ്. ഗുൽബർഗയിലെ നേഴ്സിംഗ് കോളേജിൽ ദളിത് വിദ്യാർത്ഥിയെ റാഗിംങ് ചെയ്ത് ഫിനോൾ കുടിപ്പിച്ചുവെന്ന കേസിൽ പ്രതികളായ മൂന്ന് പെൺകുട്ടികളെ അറസ്റ്റ് ചെയ്ത് മൂന്ന് മാസം പൂ‍ർത്തിയാകാൻ രണ്ട് ദിവസം ബാക്കി നിൽക്കെയാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ഗുൽബർഗ സെക്കന്‍റ് സെഷൻസ് കോടതിയിൽ അഞ്ച് Read more about ഗുൽബർഗ റാഗിങ് കേസ്: ആറ് പേരെ പ്രതിയാക്കി കുറ്റപത്രം സമർപ്പിച്ചു.[…]

സൗമ്യയുടെ അമ്മ പുന:പരിശോധനാ ഹരജി നല്‍കി

12;04 pm 23/09/2016 ന്യൂഡല്‍ഹി: ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ സുപ്രീംകോടതി വിധിക്കെതിരെ സൗമ്യയുടെ അമ്മ സുമതി പുന പരിശോധനാ ഹരജി നല്‍കി. കൊലക്കുറ്റം ചുമത്താന്‍ തെളിവുണ്ടായിട്ടും ഫലപ്രദമായി മുന്നോട്ടുവെക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ളെന്നു കാണിച്ചാണ് അഡ്വ. ആല്‍ജോ ജോസഫ് മുഖേന സുമതി ഹരജി സമര്‍പ്പിച്ചത്. തുറന്ന കോടതിയില്‍ കേസ് വാദം കേള്‍ക്കണമെന്ന ആവശ്യം മുതിര്‍ന്ന അഭിഭാഷകന്‍ സിദ്ധാര്‍ഥ് ലൂത്ര ഉന്നയിക്കും. കൊലക്കുറ്റം ചുമത്താന്‍ വേണ്ട തെളിവ് കേസിലുണ്ടായിരുന്നു. ഇതിന്‍െറ വെളിച്ചത്തിലാണ് വിചാരണ കോടതിയും ഹൈകോടതിയും പ്രതിക്ക് വധശിക്ഷ വിധിച്ചത്. Read more about സൗമ്യയുടെ അമ്മ പുന:പരിശോധനാ ഹരജി നല്‍കി[…]

കാളിന് നിരക്കില്ല; ജിയോയെ വെല്ലാന്‍ ബി.എസ്.എന്‍.എല്‍

09:00: AM 23/09/2016 ന്യൂഡല്‍ഹി: മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ അത്യാകര്‍ഷക ഓഫറുമായി പൊതുമേഖലാ സ്ഥാപനമായ ബി.എസ്.എന്‍.എല്‍. നിരക്ക് വെട്ടിക്കുറച്ച് എത്തിയ റിലയന്‍സ് ജിയോയെ കടത്തിവെട്ടുകയാണ് ലക്ഷ്യം.വിളിക്കുന്ന കാളിന് നിരക്കില്ലാത്ത സീറോ താരിഫ് പ്ളാനാണ് ഓഫറുകളിലൊന്ന്. ജിയോ വരിക്കാര്‍ക്ക് 4ജിയില്‍ മാത്രം നിലവില്‍ റിലയന്‍സ് സേവനം നല്‍കുമ്പോള്‍ 2ജി, 3ജി വരിക്കാര്‍ക്കുകൂടി വിളിക്കാന്‍ കഴിയുന്ന സേവനമാണ് പുതുവത്സര സമ്മാനമായി ബി.എസ്.എന്‍.എല്‍ നല്‍കാനൊരുങ്ങുന്നത്.വിപണിയിലെ ജിയോയുടെ പ്രകടനം നിരീക്ഷിച്ച ശേഷമായിരിക്കും ബി.എസ്.എന്‍.എല്‍ പുതിയ സേവനം നല്‍കുക. കാളുകള്‍ക്ക് നിരക്കില്ലാത്ത ആജീവനാന്ത Read more about കാളിന് നിരക്കില്ല; ജിയോയെ വെല്ലാന്‍ ബി.എസ്.എന്‍.എല്‍[…]

കേന്ദ്രമന്ത്രി പെണ്‍വാണിഭ റാക്കറ്റ് നടത്തുന്നുവെന്ന് വനിതാ കമീഷന്‍ അധ്യക്ഷ

08:56 am 23/09/2016 ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭാംഗത്തിനെതിരെ ഗുരുതര ആരോപണവുമായി ഡല്‍ഹി വനിതാ കമീഷന്‍ അധ്യക്ഷ. നരേന്ദ്ര മോദി മന്ത്രിസഭയിലെ ഒരംഗം ആയിരക്കണക്കിന് കോടി രൂപയുടെ ഇടപാടുകളുള്ള പെണ്‍വാണിഭ റാക്കറ്റ് നടത്തുന്നുവെന്നാണ് കമീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ വ്യാഴാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചത്. പെണ്‍വാണിഭ റാക്കറ്റില്‍ ഒരു ദേശീയ പാര്‍ട്ടിയുടെ ഡല്‍ഹിയിലെ പ്രമുഖ നേതാവായ മന്ത്രിയുടെ പങ്കിനെക്കുറിച്ച് വിശ്വസനീയമായ വിവരങ്ങള്‍ തന്‍െറ പക്കലുണ്ടെന്നും അതുസംബന്ധിച്ച അന്വേഷണം നടത്തി റിപ്പോര്‍ട്ട് പുറത്തുവിടാനിരിക്കെയാണ് തനിക്കെതിരെ ആരോപണങ്ങള്‍ കെട്ടിച്ചമക്കാന്‍ ശ്രമിക്കുന്നതെന്നും അവര്‍ പറഞ്ഞു. Read more about കേന്ദ്രമന്ത്രി പെണ്‍വാണിഭ റാക്കറ്റ് നടത്തുന്നുവെന്ന് വനിതാ കമീഷന്‍ അധ്യക്ഷ[…]

ജയലളിത ആശുപത്രിയിൽ

08:50 AM 23/09/2016 ചെന്നൈ: അണ്ണാ ഡി.എം.കെ നേതാവും തമിഴ്നാട് മുഖ്യമന്ത്രിയുമായ ജെ. ജയലളിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്ത പനിയും നിർജലീകരണവും മൂലം ചെന്നൈ അപ്പോളൊ ആശുപത്രിയിൽ വ്യാഴാഴ്ച രാത്രിയാണ് പ്രവേശിപ്പിച്ചത്. പ്രാഥമിക പരിശോധനക്ക് ശേഷം മുഖ്യമന്ത്രിയെ പ്രത്യേക വാർഡിലേക്ക് മാറ്റി. ആരോഗ്യനില തൃപ്തികരമാണെന്നും ഒരു ദിവസത്തെ നിരീക്ഷണത്തിന് നിർദേശിച്ചതായും ആശുപത്രി അധികൃതർ അറിയിച്ചു. 68കാരിയായ ജയലളിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരം ആദ്യമായാണ് അധികൃതർ സ്ഥിരീകരിക്കുന്നത്. ഡി.എം.കെ നേതാവും മുൻ മുഖ്യമന്ത്രിയുമാ‍യ എം. കരുണാനിധി അടക്കമുള്ള എതിരാളികള്‍ Read more about ജയലളിത ആശുപത്രിയിൽ[…]

ഉറി ആക്രമണം: കാവല്‍ പോസ്റ്റുകളുടെ ഏകോപനമില്ലായ്മയടക്കം നിരവധി പഴുതുകള്‍

08:49 am 23/09/2016 ഉറി: കശ്മീരിലെ സൈനിക ആസ്ഥാനത്തെ ഭീകരാക്രമണത്തിന് വഴിതുറന്ന് നിരവധി പഴുതുകള്‍ ഉണ്ടായിരുന്നതായി പ്രാഥമികാന്വേഷണത്തില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ കണ്ടത്തെല്‍. അതിലൊന്ന് രണ്ട് കാവല്‍ പോസ്റ്റിന്‍െറ പ്രവര്‍ത്തനത്തിലെ ഏകോപനമില്ലായ്മയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇരു പോസ്റ്റുകളും തമ്മില്‍ 150 അടിയുടെ അകലം ഉണ്ടായിരുന്നതായും ഇവിടുത്തെ പരാജയമാണ് ആസ്ഥാനത്തിനകത്തേക്ക് ഭീകരര്‍ പ്രവേശിക്കാന്‍ ഇടയാക്കിയതെന്നും പറയുന്നു. മാത്രമല്ല, അതീവ സുരക്ഷാ മേഖലയായ സൈനിക ബ്രിഗേഡ് ആസ്ഥാനത്തെ പലയിടങ്ങളിലും സുരക്ഷാവേലി ഉണ്ടായിരുന്നില്ല. പാക് അധീന കശ്മീരില്‍നിന്ന് ഹാജി പീര്‍ Read more about ഉറി ആക്രമണം: കാവല്‍ പോസ്റ്റുകളുടെ ഏകോപനമില്ലായ്മയടക്കം നിരവധി പഴുതുകള്‍[…]

വെടിയേറ്റ് ചികിത്സയിലായിരുന്ന ആര്‍.എസ്.എസ് നേതാവ് മരിച്ചു

09:01 PM 22/09/2016 ചണ്ഡിഗഡ്: അജ്ഞാതരുടെ വെടിയേറ്റ് ചികിത്സയിലായിരുന്ന പഞ്ചാബിലെ മുതിര്‍ന്ന ആര്‍.എസ്.എസ് നേതാവ് ജഗദീഷ് ഗഗ്നേജ അന്തരിച്ചു. ലുധിയാനയിലെ ഹിറോ ഡി.എം.സി ഹാര്‍ട്ട് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാവിലെയാണ് അന്ത്യം. ചികിത്സക്കിടെ വൃക്കകളെ ബാധിച്ച അണുബാധയാണ് മരണകാരണം. 68 കാരനായ ഗഗ്നേജ പഞ്ചാബിലെ ആര്‍.എസ്.എസ് വൈസ് പ്രസിഡന്‍റായിരുന്നു. ആഗസ്റ്റ് ആറിനാണ് ജലന്ധറിലെ ജ്യോതി ചൗകില്‍ വെച്ച് അദ്ദേഹത്തിന് വെടിയേറ്റത്. ബൈക്കിലത്തെിയ അജ്ഞാത സംഘം ഗഗ്നേജക്ക് നേരെ നിരവധി തവണ വെടിയുതിര്‍ക്കുകയായിരുന്നു. കരസേനയില്‍ ബ്രിഗേഡിയര്‍ ആയി സേവനമനുഷ്ട്ഠിച്ച Read more about വെടിയേറ്റ് ചികിത്സയിലായിരുന്ന ആര്‍.എസ്.എസ് നേതാവ് മരിച്ചു[…]