ഒളിമ്പിക്‌സിനുള്ള സുരക്ഷ ശക്തമാക്കുമെന്ന് ബ്രസീല്‍

01.36 PM 16-07-2016 ഫ്രഞ്ച് നഗരമായ നീസില്‍ ഉണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അടുത്ത മാസം നടക്കാനിരിക്കുന്ന ഒളിമ്പിക്‌സിനുള്ള സുരക്ഷ ശക്തമാക്കുമെന്ന് ബ്രസീല്‍. ബ്രസീലിന്റെ ഇടക്കാല പ്രസിഡന്റ് മിഷേല്‍ ടെമറാണ് ഇക്കാര്യം അറിയിച്ചത്. കാബിനറ്റ് അംഗങ്ങളുടെയും രഹസ്യാന്വേഷണ വിഭാഗ തലവന്മാരുടെയും അടിയന്തര യോഗം വിളിച്ചുചേര്‍ത്തതിനുശേഷമാണ് ടെമര്‍ ഇക്കാര്യം അറിയിച്ചത്. സുരക്ഷ ശക്തമാക്കാനുള്ള നിര്‍ദേശം നല്കിയതായി ഇന്റരിജന്‍സ് മേധാവി സെര്‍ഹ്യോ എച്ച്‌ഗോയന്‍ പറഞ്ഞു. എക്‌സ്ട്രാ ചെക്‌പോയിന്റുകളും ബാരിക്കേഡുകളും ട്രാഫിക് നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു. ഓഗസ്റ്റ് അഞ്ച് മുതല്‍ 21വരെ Read more about ഒളിമ്പിക്‌സിനുള്ള സുരക്ഷ ശക്തമാക്കുമെന്ന് ബ്രസീല്‍[…]

സക്കീര്‍ നായിക്കിന്റെ പീസ് മൊബൈലും ബംഗ്ലാദേശ് സര്‍ക്കാര്‍ നിരോധിച്ചു

01.18 AM 15-07-2016 ഇസ്‌ലാം മതപ്രഭാഷകന്‍ സക്കീര്‍ നായിക്കിന്റെ പീസ് ടിവി നിരോധിച്ചതിന്റെ പിന്നാലെ പീസ് മൊബൈലും ബംഗ്ലാദേശ് സര്‍ക്കാര്‍ നിരോധിച്ചു. സക്കീര്‍ നായിക്കുമായി ബന്ധപ്പെട്ട എല്ലാത്തരം പ്രചരണ പ്രവര്‍ത്തനങ്ങളും നിരോധിച്ചതായി ടെലികോം റെഗുലേറ്റര്‍ ചെയര്‍മാന്‍ ഷാജഹാന്‍ മുഹമ്മൂദ് പറഞ്ഞു. ധാക്ക ഭീകരാക്രമണത്തിനു നായിക്കിന്റെ പ്രസംഗങ്ങള്‍ പ്രചോദനമായെന്ന് ആരോപിക്കപ്പെട്ട പശ്ചാത്തലത്തിലാണ് നിരോധനം. മുംബൈ ആസ്ഥാനമായ ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെ ഉടമസ്ഥതയിലുള്ളതാണു പീസ് ടിവി. നായിക്കിന്റെ ഇസ്‌ലാമിക് മൊബൈലില്‍ പീസ് ടിവി പ്രഭാഷണങ്ങള്‍ ലഭ്യമായിരുന്നു. ഇംഗ്ലീഷിലും ഹിന്ദിയിലും ഉറുദുവിലുമാണ് Read more about സക്കീര്‍ നായിക്കിന്റെ പീസ് മൊബൈലും ബംഗ്ലാദേശ് സര്‍ക്കാര്‍ നിരോധിച്ചു[…]

പ്രളയം; ചൈനയില്‍ 237 മരിച്ചു

12.47 AM 15-07-2016 പ്രളയത്തെത്തുടര്‍ന്ന് ചൈനയില്‍ അതീവ ജാഗ്രതാ നിര്‍ദേശം. 21 പേര്‍കൂടി മരിച്ചതോടെ മരണസംഖ്യ 237 ആയി ഉയര്‍ന്നു. രാജ്യത്തിന്റെ കിഴക്കന്‍ പ്രദേശങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്. കൊടുങ്കാറ്റിലും കനത്ത മഴയിലും 13 പേരെ കൂടി കാണാതായതോടെ ഇവരുടെ എണ്ണം 93 ആയി ഉയര്‍ന്നതായി സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. യാങ്‌സെ നദി ഇപ്പോഴും കരകവിഞ്ഞൊഴുകുകയാണ്. രാജ്യത്തെ 1508 കൗണ്്ടികളിലായി 147,200 വീടുകള്‍ പ്രളയത്തില്‍ തകര്‍ന്നു. 54.6 ലക്ഷം ഹെക്ടര്‍ ഭൂമിയിലെ കൃഷി നശിച്ചു. 2200 കോടി ഡോളറിന്റെ Read more about പ്രളയം; ചൈനയില്‍ 237 മരിച്ചു[…]

ഭീകരവാദം’ പാകിസ്താന്‍റെ ദേശീയ നയമെന്ന് ഇന്ത്യ

03:00pm 14/07/2016 ന്യൂയോർക്ക്: ഭീകരവാദം പാകിസ്താന്‍റെ ദേശീയ നയമായി മാറിയിരിക്കുകയാണെന്ന് ഇന്ത്യ. പാകിസ്താൻ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും ഐക്യരാഷ്ട്രസഭയിലെ ഇന്ത്യൻ പ്രതിനിധി സയ്യിദ് അക്ബറുദ്ദീൻ പറഞ്ഞു. ഹിസ്ബുൽ കമാൻഡർ ബുർഹാൻ വാനിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട വിഷയങ്ങൾ യു.എന്നിൽ ഉന്നയിച്ച പാകിസ്താന് ശക്തമായ മറുപടിയാണ് ഇന്ത്യ നൽകിയത്. യു.എൻ കരിമ്പട്ടികയിൽ പെടുത്തിയ ഭീകരവാദികൾക്ക് പാകിസ്താൻ സഹായങ്ങൾ ചെയ്യുന്നു. മറ്റു രാജ്യങ്ങളിലെ ആഭ്യന്തര പ്രശ്നങ്ങൾ തീവ്രവാദികളെ ഉപയോഗിച്ച് വഷളാക്കാൻ അയൽരാജ്യം ശ്രമിക്കുകയാണ്. യു.എൻ നൽകുന്ന ആനുകൂല്യങ്ങൾ പാകിസ്താൻ ദുരുപയോഗം ചെയ്യുകയാണെന്നും ഇന്ത്യ Read more about ഭീകരവാദം’ പാകിസ്താന്‍റെ ദേശീയ നയമെന്ന് ഇന്ത്യ[…]

സിറിയയില്‍ അഭയാര്‍ഥി ക്യാമ്പിനു നേര്‍ക്ക് വ്യോമാക്രമണം; 17 പേര്‍ കൊല്ലപ്പെട്ടു

12:30pm 14/7/2016 ഡമാസ്‌ക്കസ്: സിറിയയില്‍ അഭയാര്‍ഥി ക്യാമ്പിനു നേര്‍ക്കുണ്ടായ വ്യോമാക്രമണത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ 40 ഓളം പേര്‍ക്ക് പരിക്കേറ്റു. സിറിയയുടെയും ജോര്‍ദാന്റെയും അതിര്‍ത്തിയിലെ അഭയാര്‍ഥി ക്യാമ്പിനു നേര്‍ക്കായിരുന്നു വ്യോമാക്രമണം ഉണ്ടായത്. ആക്രമണം നടത്തിയത് റഷ്യയോ സിറിയന്‍ സര്‍ക്കാരോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. എന്നാല്‍ റഷ്യയുടെ യുദ്ധവിമാനങ്ങള്‍ ഈ മേഖലയില്‍ റെയ്ഡ് നടത്തിയിരുന്നതായി റോയ്‌റ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. യുഎസ് പിന്തുണ നല്‍കുന്ന വിമത ഗ്രൂപ്പായ അല്‍ ഷാര്‍ഖിയയിലെ അംഗങ്ങളും കുടുംബാംഗങ്ങളും ഈ ക്യാമ്പിലുണ്ടായിരുന്നതാണ് ആക്രമണത്തിനു കാരണമായതെന്ന് പറയുന്നു.

ബ്രിട്ടനില്‍ തെരേസ മേ ഇന്ന് അധികാരമേല്‍ക്കും

09:50am 13/7/2016 ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രിയായി തെരേസാ മേ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഉരുക്കുവനിതയെന്നറിയപ്പെട്ടിരുന്ന മാര്‍ഗരറ്റ് താച്ചര്‍ക്കുശേഷം ബ്രിട്ടനില്‍ പ്രധാനമന്ത്രിയാവുന്ന രണ്ടാമത്തെ വനിതയാണ് 59കാരിയായ തെരേസ മേ. പ്രധാനമന്ത്രി കാമറോണ്‍ ഇന്നു രാവിലെ ബക്കിംഗ്ഹാം കൊട്ടാരത്തിലെത്തി രാജ്ഞിക്ക് രാജിക്കത്തു നല്‍കും. ഇതിനു ശേഷമായിരിക്കും തെരേസ മേയുടെ സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക. ജൂണ്‍ 23ലെ ഹിതപരിശോധനയില്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നു പുറത്തുപോവുന്നതിന്(ബ്രെക്‌സിറ്റ്) അനൂകൂലമായി ഭൂരിപക്ഷം പേര്‍ വിധിയെഴുതിയ സാഹചര്യത്തിലാണ് കാമറോണ്‍ പ്രധാനമന്ത്രി പദം ഒഴിയാന്‍ തീരുമാനിച്ചത്. ഏറ്റവും Read more about ബ്രിട്ടനില്‍ തെരേസ മേ ഇന്ന് അധികാരമേല്‍ക്കും[…]

പട്ടാളനിയമം ആവശ്യപ്പെട്ട് പാകിസ്താനില്‍ ബാനര്‍

09:48am 13/7/2106 ഇസ്ലാമാബാദ്: രാജ്യത്ത് പട്ടാളനിയമം നടപ്പാക്കണമെന്നാവശ്യപ്പെട്ട് പാകിസ്താനില്‍ ഉടനീളം ബാനറുകള്‍ പ്രത്യക്ഷപ്പെട്ടു. സൈനിക മേധാവി ജനറല്‍ റഹീല്‍ ശെരീഫിനെ അഭിസംബോധന ചെയ്യുന്ന ബാനര്‍ ‘മൂവ് ഓണ്‍ പാകിസ്താന്‍’ എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ പേരിലാണ് പ്രത്യക്ഷപ്പെട്ടത്. ലാഹോര്‍, കറാച്ചി, പെഷാവര്‍, ക്വറ്റ, റാവല്‍പിണ്ഡി, ഫൈസലാബാദ്, സര്‍ഗോധ എന്നിവിടങ്ങളിലാണ് പോസ്റ്ററുകള്‍ കാണപ്പെട്ടതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നവംബറില്‍ വിരമിക്കുന്ന ജനറല്‍ റഹീലിനെ സര്‍വിസില്‍ നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് നേരത്തേ കാമ്പയിന്‍ നടന്നിരുന്നുവെന്നും ഇപ്പോള്‍ ഈ ആവശ്യം ഉന്നയിച്ചതിനു പിന്നില്‍ വിപത് സൂചനയുണ്ടെന്നും Read more about പട്ടാളനിയമം ആവശ്യപ്പെട്ട് പാകിസ്താനില്‍ ബാനര്‍[…]

ദക്ഷിണ ചെെന കടലിൽ ചൈനക്ക് പ്രത്യേക അധികാരമില്ലെന്ന് കോടതി വിധിച്ചു.

04:00 PM 12/07/2016 ഹേഗ്: ദക്ഷിണ കടലിനെ ചൊല്ലിയുള്ള ചൈന-ഫിലിപ്പീൻസ് തർക്കത്തിൽ സുപ്രധാന വിധി. ഹേഗിലെ അന്താരാഷ്ട്ര കോടതിയാണ് നിർണായക വിധി പുറപ്പെടുവിച്ചത്. ചരിത്രപരമായി ചൈനക്ക് ദക്ഷിണ കടലിൽ പ്രത്യേക അധികാരമില്ലെന്നും ഇത് നിയമപരമല്ലെന്നും കോടതി വിധിച്ചു. 1947ലെ മാപ്പ് കൂടി പരാമർശിച്ചാണ് കോടതി വിധി പുറപ്പെടുവിച്ചത്. ഇവിടെയുള്ള ചൈനയുടെ പട്രോളിങ് ഫിലിപ്പീൻസിന്‍റെ ഭാഗങ്ങളിലെ നിർമാണ പ്രവർത്തനങ്ങൾക്ക് തടസം സൃഷ്ടിച്ചുവെന്നും കോടതി കണ്ടെത്തി. ദക്ഷിണ ചൈനാ കടലിലെയും പൂര്‍വ ചൈനാ കടലിലെയും മിക്കഭാഗവും തങ്ങളുടെതാണെന്നാണ് ചൈനയുടെ വാദം. Read more about ദക്ഷിണ ചെെന കടലിൽ ചൈനക്ക് പ്രത്യേക അധികാരമില്ലെന്ന് കോടതി വിധിച്ചു.[…]

തുര്‍ക്കിയില്‍ ബോംബ് സ്‌ഫോടനം; ആറു സൈനികര്‍ കൊല്ലപ്പെട്ടു

10:07am 11/7/2016 ദിയാര്‍ബകിര്‍: തുര്‍ക്കിയില്‍ കുര്‍ദിഷ് ഭീകരര്‍ നടത്തിയ ബോംബ് സ്‌ഫോടനത്തില്‍ ആറു സൈനികര്‍ കൊല്ലപ്പെട്ടു. സൈനിക ഔട്ട്‌പോസ്റ്റിനും വാഹനത്തിനും നേര്‍ക്കായിരുന്നു ആക്രമണം. 24 മണിക്കൂറിനിടെ കുര്‍ദിഷ് പ്രദേശത്ത് നടക്കുന്ന മൂന്നാമത്തെ സ്‌ഫോടനമാണിത്. സര്‍ക്കാരും കുദിഷ് പാര്‍ട്ടിയും തമ്മില്‍ രണ്്ടു വര്‍ഷംമുമ്പ് വെടിനിര്‍ത്തല്‍ കരാര്‍ ഉണ്്ടാക്കിയിരുന്നെങ്കിലും കഴിഞ്ഞ ജൂലൈ മാസത്തില്‍ ഇത് ലംഘിക്കപ്പെട്ടിരുന്നു.

ദക്ഷിണ സുഡാനിൽ ആഭ്യന്തര സംഘർഷം; 115 മരണം

04:38pm 10/07/2016 ജൂബ: ദക്ഷിണ സുഡാനിൽ സ്വതന്ത്ര്യ ദിനത്തിലുണ്ടായ ​സംഘർഷങ്ങളിൽ 150 ​േപർ കൊല്ലപ്പെട്ടു. സുഡാൻ പ്രസിഡൻറ്​ സാൽവാ കീറി​നെ പിന്തുണക്കുന്നവരും മുൻ വിമത നേതാവും നിലവ​ിലെ വൈസ്​ പ്രസിഡൻറുമായ റിയക്​ മച്ചറിനെ പിന്തുണക്കുന്നവരും തമ്മിലാണ്​ ഏറ്റുമുട്ടിയത്​. വെള്ളിയാഴ്​ച രാത്രി ആരംഭിച്ച വെടിവെപ്പ്​ ശനിയാഴ്​ചവരെ നീണ്ടതായും അക്രമികൾ സാധാരണക്കാരെയാണ്​ ലക്ഷ്യമിട്ടതെന്നും സുഡാൻ ജനറൽ സ്​റ്റാഫ്​ ചീഫ്​ വക്​താവ്​ അറിയിച്ചു. പ്രശ്​നങ്ങൾ പരിഹരിക്കാൻ ​പ്രസിഡൻറും വൈസ്​ പ്രസിഡൻറും തമ്മിൽ ചർച്ചകൾ നടത്തവെയാണ്​ അക്രമമുണ്ടായത്​. 2011ലാണ്​ സുഡാനിൽ നിന്നും വേർപിരിഞ്ഞ്​ Read more about ദക്ഷിണ സുഡാനിൽ ആഭ്യന്തര സംഘർഷം; 115 മരണം[…]