നാഷണല്‍ ഹെറാള്‍ഡ് വീണ്ടും പ്രസിദ്ധീകരിക്കുന്നു

06.08 AM 01-09-2016 കോണ്‍ഗ്രസ് മുഖ പത്രമായ നാഷണല്‍ ഹെറാള്‍ഡ് വീണ്ടും പ്രസിദ്ധീകരിക്കുന്നു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ നീലഭ് മിശ്രയെ നാഷണല്‍ ഹെറാള്‍ഡ് ഗ്രൂപ്പിന്റെ എഡിറ്റര്‍ ഇന്‍ ചീഫായി നിയമിച്ചു. ഒമ്പതു വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് നാഷണല്‍ ഹെറാള്‍ഡ് തിരികെയെത്തുന്നത്. ഇതിനു പുറമെ ഹിന്ദി പത്രമായ നവയുഗും പ്രസിദ്ധീകരണം ആരംഭിക്കും. രണ്ടിന്റെയും എഡിറ്ററായാണ് നീലഭ് മിശ്രയെ നിയമിച്ചിരിക്കുന്നത്. പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ നീലഭ് മിശ്ര ഔട്ട് ലുക്ക് ഹിന്ദി മാഗസിന്റെ മുന്‍ എഡിറ്ററാണ്. ഉറുദു പത്രമായ കോമി Read more about നാഷണല്‍ ഹെറാള്‍ഡ് വീണ്ടും പ്രസിദ്ധീകരിക്കുന്നു[…]

ദുബായ് ഓപ്പറ മന്ദിരം തുറന്നു

06.05 AM 01-09-2016 ദുബായ് ഓപ്പറ മന്ദിരം തുറന്നു. ഉരുവിന്റെ ആകൃതിയിലാണ് ദുബായ് ഓപ്പറ മന്ദിരം നിര്‍മ്മിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുര്‍ജ് ഖലീഫയ്ക്ക് സമീപം ഡൗണ്‍ ടൗണ്‍ ദുബായിലാണിത്. ഒട്ടേറെ സ്റ്റേജ് കലാവിരുന്നുകള്‍ക്ക് ഇവിടം വേദിയാകും. പ്രശസ്ത സ്പാനിഷ് കലാകാരന്‍ പ്ലാസിദോ ഡൊമിംഗോയുടെ കലാപരിപാടിയോട് കൂടിയാണ് ഉദ്ഘാടനം നടന്നത്. മൂന്ന് മണിക്കൂര്‍ നീണ്ട ഈ കലാപരിപാടി തിങ്ങി നിറഞ്ഞ സദസിലാണ് അവതരിപ്പിച്ചത്. 2000 ഇരിപ്പിടങ്ങളാണ് ദുബായ് ഓപ്പറയുടെ മുഖ്യ ഹാളില്‍ സജ്ജീകരിച്ചത്. ആധുനികതയും പരമ്പരാഗത Read more about ദുബായ് ഓപ്പറ മന്ദിരം തുറന്നു[…]

ഡല്‍ഹി സാമൂഹികക്ഷേമ മന്ത്രിയെ പുറത്താക്കി

06.04 AM 01-09-2016 ഡല്‍ഹി സാമൂഹികക്ഷേമ മന്ത്രി സന്ദീപ് കുമാറിനെ മന്ത്രിസഭയില്‍നിന്നും മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ പുറത്താക്കി. ലൈംഗീക ആരോപണത്തെ തുടര്‍ന്നാണ് പുറത്താക്കല്‍. മന്ത്രിക്കെതിരായ മതിയായ തെളിവുകള്‍ അടങ്ങിയ സിഡി ലഭിച്ചതിനു പിന്നാലെയായിരുന്നു നടപടി. കേജരിവാള്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ കേജരിവാള്‍ അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ ഭക്ഷ്യവകുപ്പ് മന്ത്രിയേയും പുറത്താക്കിയിരുന്നു. അസീം അഹമ്മദ് ഖാനാണ് പുറത്തായത്. കൈക്കൂലി ചോദിച്ചതിനായിരുന്നു നടപടി.

ബ്രസീലിലെ പ്രഥമ വനിതാ പ്രസിഡന്റ് ദില്‍മ റൂസഫിനെ അധികാരത്തില്‍നിന്നും പുറത്താക്കി.

06.01 AM 01-09-2016 ബ്രസീലിലെ പ്രഥമ വനിതാ പ്രസിഡന്റ് ദില്‍മ റൂസഫിനെ അധികാരത്തില്‍നിന്നും പുറത്താക്കി. ബജറ്റില്‍ തിരിമറി നടത്തിയെന്ന ആരോപണത്തിലാണ് നടപടി. പ്രസിഡന്റിനെ ഇംപീച്ച് ചെയ്യാനുള്ള വോട്ടെടുപ്പില്‍ 61 സെനറ്റര്‍മാര്‍ ദില്‍മയ്‌ക്കെതിരായി വോട്ടു ചെയ്തു. 20 പേര്‍ മാത്രമാണ് ദില്‍മയെ അനുകൂലിച്ചത്. മൂന്നില്‍ രണ്ടു ഭൂരിപക്ഷം സെനറ്റര്‍മാര്‍ അനുകൂലമായി വോട്ടു ചെയ്തതോടെ ഇംപീച്ച്‌മെന്റ് നടപടിക്രമം പൂര്‍ത്തിയായി. ലക്ഷക്കണക്കിനു ജനങ്ങളെ ദാരിദ്യത്തില്‍നിന്നു കരകയറ്റിയ ഇടതുപക്ഷ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ 13 വര്‍ഷം ദീര്‍ഘിച്ച ഭരണത്തിനാണ് ദില്‍മയുടെ പുറത്താക്കലിലൂടെ അന്ത്യമായത്. ഇടക്കാല Read more about ബ്രസീലിലെ പ്രഥമ വനിതാ പ്രസിഡന്റ് ദില്‍മ റൂസഫിനെ അധികാരത്തില്‍നിന്നും പുറത്താക്കി.[…]

പടയണി അവതരണത്തിന് ഹൈന്ദവസംഘടനകളുടെ വിലക്ക്

05.59 AM 01-09-2016 കണ്ണൂര്‍: ജില്ലയിലെ കോളേജുകളില്‍ ഫോക് ലോര്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ നടത്താനിരുന്ന പടയണി അവതരണത്തിന് ഹൈന്ദവസംഘടനകളുടെ വിലക്ക്.ആര്‍എസ്എസ് നേതൃത്വത്തില്‍ ഹൈന്ദവ സംഘടനകള്‍ ഭീഷണി മുഴക്കിയതിനെത്തുടര്‍ന്ന് ഇരിട്ടി എം ജി കോളേജ്.കൂത്തുപറമ്പ് നിര്‍മലഗിരി കോളേജ് എന്നിവിടങ്ങളിലെ അവതരണങ്ങള്‍ ഉപേക്ഷിച്ചു.തെയ്യമുള്‍പ്പെടെയുളള അനുഷ്ഠാനകലകള്‍ റിപ്പബ്ലിക് ദിനത്തിലടക്കം അവതരിപ്പിക്കുന്നത് തടയുമെന്ന് പ്രഖ്യാപിച്ച ആര്‍എസ്എസ് ഇതിനായി ഹൈന്ദവസംഘടനകളുടെ കൂട്ടായ്മ വിളിച്ചുചേര്‍ത്തിരുന്നു. തളിപ്പറമ്പിലെ സിപിഐഎം ഘോഷയാത്രയിലെ തിടമ്പുനൃത്ത വിവാദത്തിന് ശേഷം ഒരു അനുഷ്ഠാനകലയെയും ക്ഷേത്രങ്ങള്‍ക്ക് പുറത്ത് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് ആര്‍എസ്എസ് രംഗത്തുവന്നിരുന്നു. Read more about പടയണി അവതരണത്തിന് ഹൈന്ദവസംഘടനകളുടെ വിലക്ക്[…]

സിംഗൂരില്‍ ഇടതു സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്ത നടപടി റദ്ദാക്കി സുപ്രീംകോടതി

05.57 AM 01-09-2016 കര്‍ഷകരെ ബംഗാളിലെ മുന്‍ സര്‍ക്കാര്‍ വഞ്ചിച്ചുവെന്ന രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചാണ് സിംഗൂരില്‍ ടാറ്റക്ക് നല്‍കിയ ഭൂമി സുപ്രീംകോടതി കര്‍ഷകര്‍ക്ക് നല്‍കാന്‍ ഉത്തരവിട്ടത്. ദില്ലി: പശ്ചിമബംഗാളിലെ സിംഗൂരില്‍ ടാറ്റാകമ്പനിക്കായി ഭൂമി ഏറ്റെടുത്ത നടപടി സുപ്രീംകോടതി റദ്ദാക്കി. കര്‍ഷകര്‍ക്ക് മൂന്ന് മാസത്തിനകം ഭൂമി തിരിച്ച് നല്‍കണമെന്നും കോടതി ഉത്തരവിട്ടു. കര്‍ഷകരെ ബംഗാളിലെ മുന്‍ സര്‍ക്കാര്‍ വഞ്ചിച്ചുവെന്ന രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചാണ് സിംഗൂരില്‍ ടാറ്റക്ക് നല്‍കിയ ഭൂമി സുപ്രീംകോടതി കര്‍ഷകര്‍ക്ക് നല്‍കാന്‍ ഉത്തരവിട്ടത്. 2006ലാണ് ബുദ്ധദേവ് ഭട്ടാചാര്യയുടെ Read more about സിംഗൂരില്‍ ഇടതു സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്ത നടപടി റദ്ദാക്കി സുപ്രീംകോടതി[…]

മലേഷ്യയില്‍ ക്ഷേത്രം ആക്രമിക്കാന്‍ പദ്ധതിയിട്ട ഐ.എസ് ഭീകരര്‍ അറസ്റ്റില്‍

05.56 AM 01-09-2016 ക്വാലാലംപുര്‍: സ്വാതന്ത്ര്യദിനത്തില്‍ മലേഷ്യയില്‍ ക്ഷേത്രം ആക്രമിക്കാന്‍ പദ്ധതിയിട്ട ഐ.എസ് ഭീകരര്‍ അറസ്റ്റില്‍. ബാതു കാവസിലെ പ്രസിദ്ധ ക്ഷേത്രം അടക്കമുള്ള സ്ഥലങ്ങള്‍ ആക്രമിക്കാന്‍ പദ്ധതിയിട്ട തീവ്രവാദികളാണ് തീവ്രവാദ വിരുദ്ധ സേന പിടികൂടിയത്. സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ വിവിധ വിനോദകേന്ദ്രങ്ങളും പൊലീസ് സ്റ്റേഷനും ആക്രമിക്കാനായിരുന്നു ആക്രമികളുടെ പദ്ധതി. സേലഗോര്‍, പഹാങ് എന്നിവിടങ്ങളില്‍നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഗ്രനേഡും തോക്കുകളുമുള്‍പ്പെടെയാണ് ഇവര്‍ പിടിയിലായത്. ലക്ഷ്യം നേടിയ ശേഷം സിറിയയിലേക്ക് കടക്കാനായിരുന്നു ഭീകരരുടെ പദ്ധതിയെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. ഈ Read more about മലേഷ്യയില്‍ ക്ഷേത്രം ആക്രമിക്കാന്‍ പദ്ധതിയിട്ട ഐ.എസ് ഭീകരര്‍ അറസ്റ്റില്‍[…]

സ്വാശ്രയ മെഡിക്കല്‍ പ്രവേശനം ധാരണയിലേക്ക്

05.55 AM 01-09-2016 സ്വാശ്രയ മെഡിക്കല്‍ പ്രവേശനം ധാരണയിലേക്ക്. സര്‍ക്കാറിന് വിട്ട് കൊടുക്കുന്ന 30 ശതമാനം സീറ്റിലെ ഫീസിന്റെ കാര്യത്തില്‍ നാളെയോടെ ധാരണയാകുമെന്ന് മാനേജ്‌മെന്റുകള്‍ വ്യക്തമാക്കി. നാളെ വൈകീട്ട് മുഖ്യമന്ത്രി മാനേജ്‌മെന്റുകളുമായി ചര്‍ച്ച നടത്തും. ഇതോടെ സ്വാശ്രയമെഡിക്കല്‍ പ്രവേശനത്തില്‍ സമവായം തെളിയുമെന്നു ഉറപ്പായി. സര്‍ക്കാറിന് വിട്ടുകൊടുക്കുന്ന 30 ശതമാനം സീറ്റിലെ ഫീസില്‍ മാത്രമാണ് തര്‍ക്കം. 8 ലക്ഷം ആവശ്യപ്പെട്ട മാനേജ്‌മെന്റുകള്‍ നാലു ലക്ഷത്തി നാല്‍പ്പതിനായിരം വരെയെത്തി. സര്‍ക്കാര്‍ മുന്നോട്ട് വച്ചത് രണ്ടരലക്ഷം രൂപയാണ്. രണ്ടരയാണെങ്കില്‍ മാനേജ്‌മെന്റ് ക്വാട്ടയില്‍ Read more about സ്വാശ്രയ മെഡിക്കല്‍ പ്രവേശനം ധാരണയിലേക്ക്[…]

കോള പ്ലാന്റില്‍നിന്നും മയക്കുമരുന്ന് കണ്ടെടുത്തു

05.53 AM 01-09-2016 ഫ്രാന്‍സിലെ കൊക്കോ കോളയുടെ പ്ലാന്റില്‍നിന്നും വന്‍തോതില്‍ മയക്കുമരുന്ന് കണ്ടെടുത്തു. ഏകദേശം 50 ദശലക്ഷം യൂറോ വിലവരുന്ന കൊക്കെയ്‌നാണ് പിടിച്ചെടുത്തത്. ദക്ഷിണാഫ്രിക്കയില്‍നിന്നും കൊണ്ടുവന്ന മയക്കുമരുന്നാണ് പിടികൂടിയത്. ഓറഞ്ച് ജൂസ് സത്തിന്റെ കൂടെ ബാഗില്‍ ഒളിപ്പിച്ചാണ് കൊക്കെയ്ന്‍ കൊണ്ടുവന്നത്. തെക്കുകിഴക്കന്‍ ഫ്രാന്‍സിലെ ഗ്രാമമായ സിഗ്നസിലെ പ്ലാന്റിലായിരുന്നു സംഭവം. 370 കിലോയോളം കൊക്കെയ്‌നാണ് പിടികൂടിയിരിക്കുന്നത്. ഫ്രാന്‍സിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണ്.

ദേശാഭിമാനി മുന്‍ പത്രാധിപര്‍ വി വി ദക്ഷിണാമൂര്‍ത്തി അന്തരിച്ചു

05.45 AM 01-09-2016 കോഴിക്കോട്: പ്രമുഖ സിപിഎം നേതാവും ദേശാഭിമാനി മുന്‍ പത്രാധിപരുമായ വി വി ദക്ഷിണാമൂര്‍ത്തി അന്തരിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായിരുന്നു. ബുധനാഴ്ച വൈകിട്ട് 3.30 ഓടെ കോഴിക്കോട് സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം. 81 വയസായിരുന്നു. അര്‍ബുദ ബാധയെ തുടര്‍ന്നു ചികിത്സയിലായിരുന്നു. മൂന്നുതവണ പേരാമ്പ്രയില്‍ നിന്നുള്ള നിയമസഭാ അംഗമായിരുന്നു. കോഴിക്കോട് ജില്ലയിലെ പേരാമ്പ്രക്കടുത്ത് പാലേരി സ്വദേശിയായ ദക്ഷിണാമര്‍ത്തി വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ അരങ്ങേറി അധ്യാപക സംഘടനയിലൂടെ സജീവ രാഷ്ട്രീയ പ്രവര്‍ത്തകനായി മാറി. ചെത്തുതൊഴിലാളികള്‍, തോട്ടം തൊഴിലാളികള്‍, Read more about ദേശാഭിമാനി മുന്‍ പത്രാധിപര്‍ വി വി ദക്ഷിണാമൂര്‍ത്തി അന്തരിച്ചു[…]