ദക്ഷിണ കൊറിയയില്‍ അഴിമതി വിവാദത്തില്‍ കുടുങ്ങിയ പ്രസിഡന്‍റ് പാര്‍ക് ഗ്യുന്‍ ഹൈ രാജിവെക്കണമെന്നാവശ്യപ്പെട്ട് ലക്ഷക്കണക്കിന് ജനം തെരുവിലിറങ്ങി

09:07 am 13/11/2016 സോള്‍: ദക്ഷിണ കൊറിയയില്‍ അഴിമതി വിവാദത്തില്‍ കുടുങ്ങിയ പ്രസിഡന്‍റ് പാര്‍ക് ഗ്യുന്‍ ഹൈ രാജിവെക്കണമെന്നാവശ്യപ്പെട്ട് ലക്ഷക്കണക്കിന് ജനം തെരുവിലിറങ്ങി. രാജ്യത്തുടനീളമുള്ള നഗരങ്ങളില്‍നിന്നാണ് സോളിലേക്ക് പ്രതിഷേധക്കാര്‍ എത്തിയത്. ഒരു ദശകത്തിനിടെ രാജ്യത്ത് നടക്കുന്ന ഏറ്റവുംവലിയ പ്രതിഷേധറാലിയാണിത്. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് തലസ്ഥാനമായ സോളില്‍ 25,000ത്തോളം പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. എന്നാല്‍, സമാധാനപരമായാണ് പ്രതിഷേധക്കാരുടെ പ്രകടനം. റാലിയില്‍ പങ്കെടുത്തവരുടെ എണ്ണം 10 ലക്ഷം കവിഞ്ഞു. 2008ല്‍ യു.എസില്‍നിന്ന് ബീഫ് ഇറക്കുമതി പുനരാരംഭിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ 80,000ത്തോളം പേര്‍ സംഘടിച്ചിരുന്നു. Read more about ദക്ഷിണ കൊറിയയില്‍ അഴിമതി വിവാദത്തില്‍ കുടുങ്ങിയ പ്രസിഡന്‍റ് പാര്‍ക് ഗ്യുന്‍ ഹൈ രാജിവെക്കണമെന്നാവശ്യപ്പെട്ട് ലക്ഷക്കണക്കിന് ജനം തെരുവിലിറങ്ങി[…]

മൊസൂളിൽ 40 ഗ്രാമീണരെ ഐഎസ് വെടിവച്ചു കൊന്നു

02.21 Am 12/11/2016 ബാഗ്ദാദ്: ഇസ് ലാമിക് സ്റ്റേറ്റ് ഭീകരർ മൊസൂളിൽ 40 ഗ്രാമീണരെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം വഴിയരികിലെ വൈദ്യുത പോസ്റ്റുകളിൽ കെട്ടത്തൂക്കി. രാജ്യദ്രോഹ കുറ്റം ആരോപിച്ചാണ് ഗ്രാമീണരെ വകവരുത്തിയത്. ചൊവ്വാഴ്ചയായിരുന്നു സംഭവം. കൊലപ്പെടുത്തിയവരെ വിവിധ സ്‌ഥലങ്ങളിൽ വൈദ്യുത പോസ്റ്റിൽ കെട്ടിത്തൂക്കുകയും ചെയ്തു. ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ സംഘടനയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരാളെ വധിച്ചത് മൊബൈൽ ഫോൺ ഉപയോഗിച്ചതിനായിരുന്നു. മൊസൂളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് ഐഎസിന്റെ വിലക്കുണ്ട്. ഇത് അറിയാതെ ഫോൺ ഉപയോഗിച്ചയാളെയാണ് വധിച്ചത്.

മ്യാൻമറിൽ ചൈനീസ് ഉപഗ്രഹത്തിന്റെ അവശിഷ്ടം പതിച്ചു

02.12 AM 12/11/2016 റംഗൂൺ: ചൈനീസ് ഉപഗ്രഹത്തിന്റെ അവശിഷ്ടം മ്യാൻമറിൽ വീണു. വടക്കൻ മ്യാൻമറിലെ രത്ന ഖനിക്കു സമീപമാണ് വലിയ ലോഹ വസ്തു ആകാശത്തുനിന്നും പതിച്ചത്. വ്യാഴാഴ്ച കച്ചിൻ സംസ്‌ഥാനത്തായിരുന്നു സംഭവം. സിലണ്ടർ രൂപത്തിലുള്ള 4.5 മീറ്റർ നീളവും 1.2 മീറ്റർ വീതിയുമുള്ള വലിയ ലോഹ വസ്തുവാണ് പതിച്ചത്. ഇതേ സമയം സമീപത്തെ വീടിനു മുകളിലും ലോഹ വസ്തു പതിച്ചു. ഇതിൽ ചൈനീസ് ഭാഷയിൽ എഴുതിയിരുന്നു. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. വലിയ ശബ്ദത്തോടെയാണ് ഇത് പതിച്ചതെന്ന് Read more about മ്യാൻമറിൽ ചൈനീസ് ഉപഗ്രഹത്തിന്റെ അവശിഷ്ടം പതിച്ചു[…]

ഇന്ത്യയും ജപ്പാനും ആണവ കരാറിൽ ഒപ്പുവച്ചു

02.10 AM 12/11/2016 ടോക്കിയോ: ഇന്ത്യയും ജപ്പാനും സിവിൽ ആണവ കരാറിൽ ഒപ്പുവച്ചു. ആണവ നിർവ്യാപന കരാറിൽ ഒപ്പിടാത്ത ഒരു രാജ്യവുമായി ആദ്യമായാണ് ജപ്പാൻ ആണവ കരാറിൽ ഒപ്പുവയ്ക്കുന്നത്. ആറു വർഷത്തെ ചർച്ചകൾക്കു ശേഷമാണ് കരാർ യാഥാർഥ്യമാകുന്നത്. ദ്വിദിന സന്ദർശനത്തിനായെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെയുമാണ് കരാറിൽ ഒപ്പുവച്ചത് ഇതോടെ ആണവ റിയാക്ടറുകളും ഇന്ധനവും സാങ്കേതികവിദ്യയും ജപ്പാന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാനാവും. ഊർജ രംഗത്ത് ചരിത്രപരമായ ചുവടുവയ്പ്പാണ് കരാറിലൂടെ ഉണ്ടായിരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര Read more about ഇന്ത്യയും ജപ്പാനും ആണവ കരാറിൽ ഒപ്പുവച്ചു[…]

ഇന്ത്യയിൽ നിക്ഷേപം നടത്താൻ ജാപ്പനീസ് വ്യവസായ നേതാക്കളോട് മോദി

01.18 PM 11/11/2016 ടോക്കിയോ: ത്രിദിന സന്ദർശനത്തിനായി ജപ്പാനിൽ ഇന്നലെ വൈകുന്നേരം എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യവസായ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയിൽ നിക്ഷേപം നടത്താൻ ജാപ്പനീസ് വ്യവസായ പ്രമുഖരോട് മോദി ആവശ്യപ്പെട്ടു. മോദിയും ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെയുമായി ഇന്നു കൂടിക്കാഴ്ച നടക്കും. രണ്ടു വർഷത്തിനുള്ളിൽ രണ്ടാം തവണയാണ് മോദി ജപ്പൻ സന്ദർശിക്കുന്നത്. ആണവ വ്യാപാര കരാർ ഉൾപ്പെടെ തന്ത്രപ്രധാനമായ നിരവധി കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പുവയ്ക്കും. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഓപ്പൺ ഇക്കണോമിയായി Read more about ഇന്ത്യയിൽ നിക്ഷേപം നടത്താൻ ജാപ്പനീസ് വ്യവസായ നേതാക്കളോട് മോദി[…]

ദക്ഷിണ സുഡാനിൽ ഏറ്റുമുട്ടൽ; 20 മരണം

01.15 PM 11/11/2016 ജുബ: സൗത്ത് സുഡാനിലെ യാമ്പിയോയിൽ സർക്കാർ സൈന്യവും സർക്കാർ വിരുദ്ധ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 20 പേർ കൊല്ലപ്പെട്ടു. സർക്കാർ വിരുദ്ധ സേന ജനങ്ങൾക്കുനേരെ ആക്രമണം നടത്തുകയായിരുന്നു എന്നും ഇതിനെ പ്രതിരോധിക്കാനായി സൈന്യം ഇറങ്ങേണ്ടിവരുകയായിരുന്നു എന്നും ഗുംബ്ഡെ സംസ്‌ഥാന വാർത്താവിതരണ മന്ത്രി ജോസഫ് നതാലി സബുൻ പറഞ്ഞു. രാവിലെ ആറ് മണിയോടെയാണ് വെടിവയ്പ്പ് ആരംഭിച്ചത്. ഹായി കുബയിലേക്കെത്തിയ സർക്കാർ വിരുദ്ധസേന ആക്രമണം അഴിച്ചു വിടുകയായിരുന്നു. പോലീസും സർക്കാർ സൈന്യവും ഇവരെ തുരത്തി പ്രദേശത്തിന്റെ Read more about ദക്ഷിണ സുഡാനിൽ ഏറ്റുമുട്ടൽ; 20 മരണം[…]

കള്ളപ്പണത്തിനെതിരായ ഇന്ത്യൻ ശ്രമങ്ങൾക്ക് ഐഎംഎഫ് പിന്തുണ

01.04 PM 11/11/2016 വാഷിംഗ്ടൺ: കള്ളപ്പണവും കള്ളനോട്ടും തടയുന്നതിനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് ഐഎംഎഫിന്റെ പിന്തുണ. നോട്ടുകൾ പിൻവലിച്ചുകൊണ്ടുള്ള സർക്കാർ നീക്കം പ്രശംസാർഹമാണെങ്കിലും സമ്പദ്വ്യവസ്‌ഥയെ പ്രതികൂലമായി ബാധിക്കാതെ ശ്രദ്ധിക്കണമെന്ന് ഐഎംഎഫ് മുന്നറിയിപ്പും നൽകുന്നുണ്ട്. അഴിമതിയും കള്ളപ്പണ, കള്ളനോട്ടുകളുടെ ഒഴുക്കും തടയുന്നതിനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ പൂർണാർഥത്തിൽ പിന്തുണയ്ക്കുന്നു. ഇന്ത്യൻ സമ്പദ്വ്യവസ്‌ഥയിൽ കറൻസി നോട്ടുകൾക്ക് വൻ സാധ്യതയും പങ്കുമാണുള്ളത്. അതുകൊണ്ടുതന്നെ നോട്ട് പിൻവലിക്കൽ സമ്പദ്വ്യവസ്‌ഥയെ പ്രതികൂലമായി ബാധിക്കാൻ പാടില്ല– ഐഎംഎഫ് വക്‌താവ് ഗെരി റൈസ് പറഞ്ഞു. ചൊവ്വാഴ്ച നോട്ടുകൾ പിൻവലിച്ചശേഷം വ്യാഴാഴ്ചയാണ് Read more about കള്ളപ്പണത്തിനെതിരായ ഇന്ത്യൻ ശ്രമങ്ങൾക്ക് ഐഎംഎഫ് പിന്തുണ[…]

ഡമാസ്കസിൽ വ്യോമാക്രമണത്തിൽ നാലു കുട്ടികൾ ഉൾപ്പെട്ടെ 11 പേർ മരിച്ചു

ബെയ്റൂട്ട്: സിറിയൻ തലസ്‌ഥാനമായ ഡമാസ്കസിൽ വിമതർക്കെതിരെ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ നാലു കുട്ടികൾ ഉൾപ്പെടെ 11 പേർ മരിച്ചു. വിമതർ തമ്പടിച്ചിരിക്കുന്ന കിഴക്കൻ ഗൗട്ടയിലെ ഡൗമയിലും സബ്ക്വയിലുമായിരുന്നു ആക്രമണം. ഡുമയിൽ മൂന്നു കുട്ടികൾ ഉൾപ്പെടെ എട്ടു പേരും സബ്ക്വയിൽ ഒരു പെൺകുട്ടി ഉൾപ്പെടെ മൂന്നു പേരുമാണ് കൊല്ലപ്പെട്ടത്. കിഴക്കൻ ഗൗട്ട മേഖലയിലെ ഏറ്റവും വലിയ നഗരമായ ഡൗമയിൽ ഒരു ലക്ഷത്തിലധികം ജനങ്ങളാണ് വസിക്കുന്നത്. പ്രദേശത്തെ നിരവധി ഗ്രാമങ്ങൾ വിമതരുടെ നിയന്ത്രണത്തിലാണ്. ഇവിടെ നിന്ന് വിമതരെ തുരത്താൻ കഴിഞ്ഞ Read more about ഡമാസ്കസിൽ വ്യോമാക്രമണത്തിൽ നാലു കുട്ടികൾ ഉൾപ്പെട്ടെ 11 പേർ മരിച്ചു[…]

അഫ്ഗാനിലെ ജർമൻ കോൺസുലേറ്റിനു നേരെ ഭീകരാക്രമണം; രണ്ടു മരണം

12.56 PM 11/11/2016 മസാർ–ഇ–ഷരീഫ്: വടക്കൻ അഫ്ഗാനിസ്‌ഥാനിലെ ജർമൻ കോൺസുലേറ്റിനുനേരെ താലിബാൻ നടത്തിയ ബോംബ് സ്ഫോടനത്തിൽ രണ്ടു പേർ മരിക്കുകയും 32 പേർക്കു പരിക്കേൽക്കുകയും ചെയ്തു. വ്യാഴാഴ്ച മസാർ–ഇ–ഷരീഫിലെ കോൺസുലേറ്റിനു സമീപമായിരുന്നു സംഭവം. ഭീകരർ സ്ഫോടക വസ്തുക്കൾ നിറച്ച ട്രക്ക് കോൺസുലേറ്റിന്റെ മതിലിൽ ഇടിച്ചുകയറ്റുകയായിരുന്നു. കഴിഞ്ഞാഴ്ച കുണ്ടുസ് പ്രവിശ്യയിൽ യുഎസ് നടത്തിയ വ്യോമാക്രമണത്തിൽ കുട്ടികൾ അടക്കം 32 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിലുള്ള പ്രതികാരമായിരുന്നു കോൺസുലേറ്റ് ആക്രമണമെന്ന് താലിബാൻ വക്‌താവ് അറിയിച്ചു. താലിബാൻ ആക്രമണത്തിൽ രണ്ടു അമേരിക്കൻ സൈനികരും Read more about അഫ്ഗാനിലെ ജർമൻ കോൺസുലേറ്റിനു നേരെ ഭീകരാക്രമണം; രണ്ടു മരണം[…]

ഗുരുനാനാക് ജയന്തി: 3000 പേർക്ക് പാക്കിസ്‌ഥാൻ വീസ അനുവദിച്ചു

12.49 PM 11/11/2016 ന്യൂഡൽഹി: ഈ മാസം 12 മുതൽ 21വരെ പാക്കിസ്‌ഥാന്റെ പഞ്ചാബ് പ്രവിശ്യയിൽ ലാഹോറിനു സമീപം നൻകാന സാഹിബിൽ നടന്നുവരുന്ന ഗുരുനാനാക് ജയന്തി ആഘോഷങ്ങളിൽ പങ്കെടുക്കാൻ 3,316 സിക്ക് തീർഥാടകർക്ക് പാക്കിസ്‌ഥാൻ വീസ അനുവദിച്ചു. തീർഥാടന ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായുള്ള നടപടികളുടെ ഭാഗമായാണു വീസ അനുവദിച്ചതെന്നു പാക്കിസ്‌ഥാൻ ഹൈക്കമ്മീഷനിലെ മാധ്യമങ്ങളുടെ ചുമതലയുള്ള കൗൺസിലർ മൺസൂർ അലി മേമൻ പറഞ്ഞു. 1974 ലെ ഇന്ത്യ–പാക് ഉഭയകക്ഷി കരാറിന്റെ ഭാഗമായാണ് ഗുരുനാനാക് ജയന്തിക്ക് പാക്കിസ്‌ഥാനിലെ ജന്മനാട്ടിൽ സിക്ക് Read more about ഗുരുനാനാക് ജയന്തി: 3000 പേർക്ക് പാക്കിസ്‌ഥാൻ വീസ അനുവദിച്ചു[…]