നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ പ്രചണ്ഡ രാജിവെച്ചു.

08:09 am 25/5/2017 കാഠ്മണ്ഡു: അധികാരത്തിലേറി ഒമ്പതു മാസങ്ങൾക്കുശേഷം നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ പ്രചണ്ഡ രാജിവെച്ചു. കൂട്ടുകക്ഷിയായി നേപ്പാളി കോൺഗ്രസിന് അധികാരം ൈകമാറുന്നതിെൻറ ഭാഗമായാണിത്. ടെലിവിഷനിലൂടെ രാഷ്ട്രത്തെ അഭിസംബോധന ചെയ്യവെയാണ് 62 കാരനായ പ്രചണ്ഡ രാജി പ്രഖ്യാപിച്ചത്. 2016 ആഗസ്റ്റ് മൂന്നിനാണ് നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടി (മാവോയിസ്റ്റ്) ചെയർമാനായ പ്രചണ്ഡ രാജ്യത്തെ 39ാമത്തെ പ്രധാനമന്ത്രിയായി അധികാരമേറ്റത്. രണ്ടാംവട്ടമാണ് അദ്ദേഹം ഇൗ പദവിയേറ്റെടുക്കുന്നത്. പരസ്പര ധാരണപ്രകാരം നേപ്പാളി കോൺഗ്രസ് പ്രസിഡൻറ് ഷേർ ബഹാദൂർ ദേബക്കാണ് അദ്ദേഹം Read more about നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ പ്രചണ്ഡ രാജിവെച്ചു.[…]

മുൻ എത്യോപ്യൻ മന്ത്രി ടെഡ്രോസ് അഡനോം ലോകാരോഗ്യ സംഘടനയുടെ പുതിയ ഡയറക്ടർ ജനറലായി തെരഞ്ഞെടുക്കപ്പെട്ടു

07:50 am 24/5/2017 ജനീവ: ലോകാരോഗ്യ സംഘടനയുടെ പുതിയ ഡയറക്ടർ ജനറലായി മുൻ എത്യോപ്യൻ മന്ത്രി ടെഡ്രോസ് അഡനോം തെരഞ്ഞെടുക്കപ്പെട്ടു. ജനീവയിൽ നടക്കുന്ന ഏഴുപതാമത് ലോകാരോഗ്യ അസംബ്ലിയിലാണ് ഇതുസംബന്ധിച്ച് തീരുമാനം എടുത്തത്. 2007 മുതൽ ഡബ്ല്യൂഎച്ച്ഒ മേധാവിയായിരുന്ന മാർഗരറ്റ് ചാനിന്‍റെ പിൻഗാമിയായിട്ടാണ് അഡനോം എത്തുന്നത്. ജൂലൈ ഒന്നിന് 52 വയസുകാരനായ അഡനോം ഡബ്ല്യൂഎച്ച്ഒ ഡയറക്ടർ ജനറലായി സ്ഥാനമേൽക്കും. അഞ്ചുവർഷമാണ് കാലാവധി. 2005-2012 കാലഘട്ടത്തിൽ എത്യോപ്യയുടെ ആരോഗ്യമന്ത്രിയായിരുന്ന അഡനോം 2012-2016 കാലഘട്ടത്തിൽ രാജ്യത്തിന്‍റെ വിദേശകാര്യമന്ത്രിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

സോമാലിയയിൽ വീണ്ടും ബോംബ് സ്ഫോടനം .

09:04 am 23/5/3017 മൊഗാദിഷു: സോമാലിയയിലെ തെക്കുപടിഞ്ഞാറൻ സംസ്ഥാനത്തുണ്ടായ ബോംബ് സ്ഫോടനത്തിൽ അഞ്ചു സൈനികർ കൊല്ലപ്പെട്ടു. ഒരാൾക്ക് പരിക്കേറ്റു. സംഭവത്തിന്‍റെ ഉത്തരവാദിത്തം ഭീകര സംഘടനയായ അൽ ഷബാബ് ഏറ്റെടുത്തിട്ടുണ്ട്. ബെർഡാലേയ്ക്കും ഓഡിലെയ്ക്കും മധ്യത്തിൽ റോഡരുകിൽ സ്ഥാപിച്ചിരുന്ന റിമോട്ട് കണ്‍ട്രോൾ ബോംബാണ് പൊട്ടിത്തെറിച്ചത്. സൈനികർ കൊല്ലപ്പെട്ടതോടെ അൽ ഷാബാബിനെതിരേ സൈന്യം ശക്തമായ തിരിച്ചടിക്കുകയാണെന്നും സൊമാലിയൻ മന്ത്രി ഉഗാസ് ഹസൻ പറഞ്ഞു. കഴിഞ്ഞ മെയ് ഒന്പതിന് ഇതേ മേഖലയിലുണ്ടായ സ്ഫോടനത്തിൽ ആറു സൈനികർ കൊല്ലപ്പെട്ടിരുന്നു.

അഫ്ഗാനിസ്ഥാനിൽ ബോംബ് സ്ഫോടനത്തിൽ ഒരു കുടുംബത്തിലെ 11 പേർ‌ കൊല്ലപ്പെട്ടു.

10:03 am 20/5/2017 കാബൂൾ: അഫ്ഗാനിസ്ഥാനിൽ വിവാഹ സംഘം സഞ്ചരിച്ച വാഹനം ബോംബ് സ്ഫോടനത്തിൽ തകർ‌ന്ന് ഒരു കുടുംബത്തിലെ 11 പേർ‌ കൊല്ലപ്പെട്ടു. കാബൂളിലെ ലോഗാർ പ്രവിശ്യയിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം. മരിച്ചവരിൽ അഞ്ചു കുട്ടികളും അഞ്ച് സ്ത്രീകളും ഉൾപ്പെടും. സംഭവത്തിൽ രണ്ടു സ്ത്രീകളുൾപ്പെടെ മൂന്നു പേർക്ക് പരിക്കേറ്റു. റോഡ് അരികിൽ സ്ഥാപിച്ചിരുന്ന ബോംബ് പൊട്ടിത്തെറിച്ചാണ് സ്ഫോടനം ഉണ്ടായത്. വിവാഹ സംഘം സഞ്ചരിച്ച ടൊയോട്ട സെഡാനാണ് തകർന്നത്. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഭീകരസംഘടനകളൊന്നും ഏറ്റെടുത്തിട്ടില്ല.

കെനിയയിലും റാൻസംവേർ ആക്രമണം.

09:55 am 20/5/2017 നെയ്റോബി: ആഫ്രിക്കൻ രാജ്യമായ കെനിയയിലും റാൻസംവേർ ആക്രമണം. കെനിയയിലെ 19 ഐടി കന്പനികളുടെ കംപ്യൂട്ടർ നെറ്റ്‌വർക്കാണ് വാനാക്രൈ വൈറസ് നിശ്ചലമാക്കിയത്. കെനിയ കംപ്യൂട്ടർ ഇൻസിഡന്‍റ് റെസ്പോണ്‍സ് സംഘം (കെഇ-സിഐആർടി) കപ്യൂട്ടറുകൾ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ്. പിഴപ്പണം അടച്ചോൽ മാത്രമേ കപ്യൂട്ടർ പ്രവർത്തിപ്പിക്കാനാവൂ എന്നാണ് സന്ദേശം. ലോകമെങ്ങുമുള്ള 300 രാജ്യങ്ങളിലെ മൂന്നു ലക്ഷത്തോളം കംപ്യൂട്ടറുകളിലാണ് റാൻസംവേർ ആക്രമണമുണ്ടായത്. റാൻസംവേർ ഇമെയിലായി കംപ്യൂട്ടറിലെത്തുന്നു. മെയിൽ നിരുപദ്രവിയാണെന്നമട്ടിലാകും ശീർഷകം. ജോലി അറിയിപ്പ്, ബിൽ എന്നിങ്ങനെയുള്ള ശീർഷകങ്ങളിൽ വരും. അതു Read more about കെനിയയിലും റാൻസംവേർ ആക്രമണം.[…]

വെനസ്വേലയിൽ തുടരുന്ന പ്രതിഷേധങ്ങൾക്കിടെ രണ്ടു പേർകൂടി കൊല്ലപ്പെട്ടു.

01;51 pm 19/5/2017 കരാക്കസ്: വെനസ്വേലയിൽ ഒരു മാസത്തിലേറെയായി തുടരുന്ന പ്രതിഷേധങ്ങൾക്കിടെ രണ്ടു പേർകൂടി കൊല്ലപ്പെട്ടു. പ്രതിഷേധപ്രകടനത്തിൽ കൊല്ലപ്പെട്ട രണ്ടു യുവാക്കളാണ് കൊല്ലപ്പെട്ടത്. ഇതോടെ മരിച്ചവരുടെ എണ്ണം 45 ആയി. വെനസ്വേലൻ പ്രോസിക്യൂട്ടർ ജനറലിന്‍റെ ഓഫീസാണ് ഇതു സംബന്ധിച്ച വിവരം പുറത്തുവിട്ടത്. പ്രതിഷേധപരിപാടികളിൽ പങ്കെടുത്ത 2000ലേറെപ്പേർ അറസ്റ്റിലായിരുന്നു. ഇവരിൽ 730 പേർ ഇപ്പോഴും ജയിലിൽത്തനെനയാണ്. നിലവിൽ പ്രതിപക്ഷത്തിനു കൂടി സ്വാധീനമുള്ള നാഷണൽ അസംബ്ലിയുടെ അധികാരങ്ങൾ വെട്ടിക്കുറക്കാനുള്ള നീക്കമാണ് വെനസ്വേലയിൽ വൻ പ്രതിഷേധങ്ങൾക്ക് വഴിവച്ചത്.

ബെർലിനിലെ സ്കോഫെൽഡ് വിമാനത്താവളത്തിൽ ടിയർ ഗ്യാസ് പൊട്ടിത്തെറിച്ചു.

11:34 am 17/5/2017 ബെർലിൻ: ജർമനിയുടെ തലസ്ഥാനമായ ബെർലിനിലെ സ്കോഫെൽഡ് വിമാനത്താവളത്തിൽ ടിയർ ഗ്യാസ് പൊട്ടിത്തെറിച്ചു. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. സംഭവത്തെ തുടർന്ന് വിമാനത്താവളം അൽപനേരം അടച്ചിട്ടതായി അധികൃതർ അറിയിച്ചു. വിമാനങ്ങളൊന്നും റദ്ദാക്കിയില്ല.

വടക്കൻ സിറിയയിലെ വ്യോമാക്രമണം: 12 പേർ കൊല്ലപ്പെട്ടു.

09:06 am 13/5/2017 ഡമാസ്കസ്: വടക്കൻ സിറിയയിലെ റാഖ പ്രവിശ്യയിൽ യുഎസ് സഖ്യസേന നടത്തിയ വ്യോമാക്രമണത്തിൽ 12 പേർ കൊല്ലപ്പെടുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇരകളിൽ ഭൂരിഭാഗവും സാധാരണക്കാരാണെന്ന് പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു. സിറിയയിലെ ഐഎസിന്‍റെ സ്വയംപ്രഖ്യാപിത തലസ്ഥാനമാണ് റാഖ. കഴിഞ്ഞ ബുധനാഴ്ച ദെയർ അൽ സൂർ പ്രവിശ്യയിലുണ്ടായ യുഎസ് വ്യോമാക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടിരുന്നു.

പ്രസിഡന്‍റ് ഫ്രാൻസ്വ ഒളാന്ദ് മെയ് 14 തന്‍റെ ചുമതലകൾ ഔദ്യോഗികമായി മാക്രോണിനു കൈമാറുമെന്നാണ് വിവരം.

07:59 am 11/5/2017 പാരീസ്: ഫ്രാൻസ് തെരഞ്ഞെടുപ്പിൽ ഇമ്മാനുവൽ മാക്രോണിന്‍റെ വിജയത്തിനു പിന്നാലെ നിലവിലെ സർക്കാർ രാജിവച്ചു. പ്രസിഡന്‍റു തെരഞ്ഞെടുപ്പിൽ മാക്രോണിന്‍റെ വിജയ ശേഷമുള്ള സ്വാഭാവിക നടപടി മാത്രമാണിതെന്ന് പ്രസിഡന്‍റിന്‍റെ ഓഫീസ് വ്യക്തമാക്കി. ഭരണഘടനാ കൗൺസിൽ മാക്രോണിന്‍റെ തെരഞ്ഞെടുപ്പു വിജയത്തിന് ഔദ്യോഗികമായി അംഗീകാരം നൽകിയതിനേത്തുടർന്നാണ് ഇത്. നിലവിലെ പ്രസിഡന്‍റ് ഫ്രാൻസ്വ ഒളാന്ദ് മെയ് 14 തന്‍റെ ചുമതലകൾ ഔദ്യോഗികമായി മാക്രോണിനു കൈമാറുമെന്നാണ് വിവരം. ഭരണഘടനാ കൗൺസിൽ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ മാക്രോണിന്‍റെ വിജയത്തിന് ഔദ്യോഗികമായി അംഗീകാരം നൽകിയെന്നും റിപ്പബ്ലിക്കൻ Read more about പ്രസിഡന്‍റ് ഫ്രാൻസ്വ ഒളാന്ദ് മെയ് 14 തന്‍റെ ചുമതലകൾ ഔദ്യോഗികമായി മാക്രോണിനു കൈമാറുമെന്നാണ് വിവരം.[…]

പാശ്ചാത്യൻ പൗരന്മാരെ തട്ടിക്കൊണ്ടു പോകുന്നതിന് ഭീകര സംഘടനയായ ബോക്കോഹറാം പദ്ധതിയിടുന്നതായി റിപ്പോർട്ട്.

11:26 am 10/5/2017 അബുജ: യുകെ ഫോറിൻ ഓഫീസാണ് ഇതു സംബന്ധിച്ച് ജാഗ്രതാ നിർദേശം നൽകിയത്. നൈജീരിയയിലെ ബൊർണൊ സംസ്ഥാനത്ത് ജോലി ചെയ്യുന്ന പാശ്ചാത്യ വംശജരെ തട്ടിക്കൊണ്ടു പോകാനാണ് പദ്ധതിയെന്നാണ് വിവരം. രാഷ്ട്രീയ സാമ്പത്തിക നേട്ടങ്ങൾ മുന്നിൽ കണ്ടാണ് ഭീകരർ ഇതിനു പദ്ധതിയിടുന്നതെന്നും ഫോറിൻ ഓഫീസ് വ്യക്തമാക്കി. നൈജീരിയയുടെ വടക്കുകിഴക്കൻ പ്രദേശങ്ങളിൽ ബോക്കോഹറാം ശക്തി പ്രാപിച്ചു വരുന്നതായും ഫോറിൻ ഓഫീസ് അറിയിച്ചു. 2014ൽ ചിബോക്കിൽ സ്കൂൾ കുട്ടികൾ ഉൾപ്പെടെ 200ലധികം പേരെ ഭീകരവാദികൾ തട്ടിക്കൊണ്ടു പോയിരുന്നു.