ജീവനക്കാര്‍ക്ക് സാവ്ജി ധൊലാക്കിയയുടെ ദീപാവലി സമ്മാനം 400 ഫഌറ്റുകളും 1260 കാറുകളും

10.38 PM 27/10/2016 സൂററ്റ്: ജീവനക്കാര്‍ക്ക് കോടികളുടെ സമ്മാനങ്ങള്‍ നല്‍കി വാര്‍ത്തകളില്‍ ഇടംപിടിച്ച ഗുജറാത്തിലെ വജ്രവ്യാപാരി സാവ്ജി ധൊലാക്കിയ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. 400 ഫഌറ്റുകളും 1260 കാറുകളുമാണ് ധൊലാക്കിയ ദീപാവലി സമ്മാനമായി ജീവനക്കാര്‍ക്കു നല്‍കുന്നത്. 51 കോടി രൂപയാണ് ഇതിനു ചെലവു വരുന്നതെന്ന് ഹരേ കൃഷ്ണ എക്‌സ്‌പോര്‍ട്‌സ് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ ദീപാവലിക്ക് 491 കാറുകളും 200 ഫഌറ്റുകളുമായിരുന്നു ധോലാക്കിയയുടെ ദീപാവലി സമ്മാനം. 2011 മുതലാണ് ധൊലാക്കിയ കോടിക്കണക്കിന് രൂപയുടെ സമ്മാനങ്ങള്‍ ജീവനക്കാര്‍ക്ക് നല്‍കുന്ന Read more about ജീവനക്കാര്‍ക്ക് സാവ്ജി ധൊലാക്കിയയുടെ ദീപാവലി സമ്മാനം 400 ഫഌറ്റുകളും 1260 കാറുകളും[…]

സോണിയക്കെതിരേയുള്ള തെരഞ്ഞെടുപ്പ് കേസ് പരിഗണിക്കുന്നത് നീട്ടി

10.37 PM 27/10/2016 ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കെതിരേയുള്ള തെരഞ്ഞെടുപ്പ് കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി നീട്ടിവെച്ചു. 2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ റായ്ബറേലിയില്‍ മത്സരിച്ച സോണിയാ ഗാന്ധി മുസ് ലീം സമുദായത്തിന്റെ വോട്ട് പിടിക്കാന്‍ വര്‍ഗീയ പ്രചാരണം നടത്തിയെന്നാണ് കേസ്. സോണിയയ്‌ക്കെതിരേ നല്‍കിയ പരാതിക്ക് വേണ്ടത്ര തെളിവില്ലെന്നു ചൂണ്ടിക്കാട്ടി അലഹാബാദ് ഹൈക്കോടതി ഹര്‍ജി തള്ളിയിരുന്നു. ഇതിനെതിരേ നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതി പരിഗണിച്ചത്. സമാനമായ വിഷയം സുപ്രീം കോടതിയുടെ ഏഴംഗ ഭരണഘടന ബെഞ്ച് പരിശോധിക്കുന്നതിനാല്‍ ഈ Read more about സോണിയക്കെതിരേയുള്ള തെരഞ്ഞെടുപ്പ് കേസ് പരിഗണിക്കുന്നത് നീട്ടി[…]

സിദ്ദുവിനായി ആം ആദ്മി പാര്‍ട്ടി വലവിരിക്കുന്നു

10.34 PM 27/10/2016 ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പായി പഞ്ചാബില്‍ നവജോത് സിംഗ് സിദ്ദുവിനായി ആം ആദ്മി പാര്‍ട്ടി വലവിരിക്കുന്നു. ഉപമുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത് സിദ്ദുവിനെ വലയിലാക്കാനാണ് എഎപി ശ്രമം. കോണ്‍ഗ്രസ് സിദ്ദുവുമായി ചങ്ങാത്തം സ്ഥാപിക്കാന്‍ ഒരുങ്ങുന്നതായ വാര്‍ത്തകള്‍ക്കിടെയാണ് എഎപിയുടെ നീക്കം. സുദ്ദുവിന്റെ ആവാസെ പഞ്ചാബ് എന്ന പാര്‍ട്ടിക്ക് അഞ്ചു സീറ്റുകളും എഎപി വാഗ്ദാനം ചെയ്യുന്നു. 117 സീറ്റില്‍ 96 സീറ്റുകള്‍ നേടി അധികാരത്തിലെത്താന്‍ കഴിയുമെന്നാണ് എഎപി കണക്കുകൂട്ടുന്നത്. പുറത്തുവന്ന സര്‍വേ ഫലങ്ങള്‍ ആം ആദ്മി Read more about സിദ്ദുവിനായി ആം ആദ്മി പാര്‍ട്ടി വലവിരിക്കുന്നു[…]

ലഹരികടത്തുകേസില്‍ ഇന്ത്യന്‍ വനിതയ്ക്കു വധശിക്ഷ

10.32 PM 27/10/2016 ക്വലാലംപുര്‍: ലഹരികടത്തുകേസില്‍ ഇന്ത്യന്‍ വനിതയ്ക്കു മലേഷ്യന്‍ കോടതി വധശിക്ഷ വിധിച്ചു. ന്യൂഡല്‍ഹിയില്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമയായ സംഗീത ശര്‍മക്കാണു ശിക്ഷ വിധിച്ചത്. 2013 ഒക്ടോബര്‍ ഏഴിന് 1.6 കിലോ മെറ്റാംഫിതമിന്‍ എന്ന ലഹരിമരുന്ന് കടത്താന്‍ ശ്രമിക്കവെ പെനാംഗ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നാണ് ഇവര്‍ പിടിയിലായത്. അന്വേഷണ സംഘം വധശിക്ഷ ലഭിക്കാവുന്ന വകുപ്പുകള്‍ ഇവര്‍ക്കെതിരേ ചുമത്തുകയും ചെയ്തു. ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്റെ അടുത്ത ബന്ധുവാണ് സംഗീതയെന്നു റിപ്പോര്‍ട്ടുകളുണ്ട്. ബിസിനസ് ആരംഭിക്കുന്നതിനു വേണ്ടിയാണ് ഇവര്‍ മലേഷ്യയിലേക്കു Read more about ലഹരികടത്തുകേസില്‍ ഇന്ത്യന്‍ വനിതയ്ക്കു വധശിക്ഷ[…]

പാക് അധീന കാഷ്മീരില്‍ ഡാം നിര്‍മിക്കാന്‍ സാമ്പത്തിക സഹായം നല്‍കില്ല

10.31 PM 27/10/2016 ഇസ്ലാമാബാദ്: പാക് അധീന കാഷ്മീരില്‍ സിന്ധു നദിക്കു കുറുകെ അണക്കെട്ട് നിര്‍മിക്കാന്‍ സാമ്പത്തിക സഹായം നല്‍കണമെന്ന പാക്കിസ്ഥാന്റെ ആവശ്യം തുടര്‍ച്ചയായ രണ്ടാം തവണയും ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്ക് (എഡിബി) നിരസിച്ചു. ഇന്ത്യയില്‍നിന്ന് എതിര്‍പ്പുയരില്ല എന്ന ഉറപ്പു ലഭിക്കാത്തതിന്റെ പശ്ചാത്തലത്തിലാണ് എഡിബി വായ്പ നിരസിച്ചത്. 1400 കോടി ഡോളറിന്റെ വായ്പയ്ക്കാണ് പാക്കിസ്ഥാന്‍ അപേക്ഷിച്ചിരുന്നത്. ഇത്രയും വലിയ ഒരു പദ്ധതിയില്‍ ഒരു ഉറപ്പുമില്ലാതെ പണം അനുവദിക്കാന്‍ കഴിയില്ലെന്ന് എഡിബി പ്രസിഡന്റ് തകാഹികോ നകാവോ പറഞ്ഞു. 4500 Read more about പാക് അധീന കാഷ്മീരില്‍ ഡാം നിര്‍മിക്കാന്‍ സാമ്പത്തിക സഹായം നല്‍കില്ല[…]

മൊസൂളില്‍ ഐഎസിന്റെ കൂട്ടക്കുരുതി

10.29 PM 27/10/2016 ബാഗ്ദാദ്: മൊസൂള്‍ പിടിച്ചെടുക്കാന്‍ ഇറാക്ക് സൈന്യം ശക്തമായ ആക്രമണം നടത്തുന്നതിനിടെ തെക്കന്‍ മൊസൂളില്‍ സൈന്യത്തില്‍ ചേരാന്‍ തയാറാകാത്ത 232 പേരെ ഐഎസ് വധിച്ചു. ഇറാക്ക് പാര്‍ലമെന്റ് നിയോഗിച്ച മനുഷ്യാവകാശ കമ്മിറ്റിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഹമാം അല്‍ അലില്‍, അല്‍ അരിജ് എന്നീ ഗ്രാമങ്ങളിലാണ് കൂട്ടക്കുരുതി നടന്നത്. മൊസൂളിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും പിടികൂടിയവരെയാണ് കൊലപ്പെടുത്തിയത്. ഹമാമില്‍ 192 പേരും അല്‍ അരിജില്‍ 42 പേരുമാണ് ഐഎസിന്റെ കൊലക്കത്തിക്ക് ഇരയായത്.

ഡാളസ് സെന്റ് മേരീസ് വലിയപള്ളിയില്‍ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍

10.27 PM 27/10/2016 ജോയിച്ചന്‍ പുതുക്കുളം ഡാളസ്: സെന്റ് മേരീസ് വലിയപള്ളിയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ ഒക്‌ടോബര്‍ 30-നു ഞായറാഴ്ച നടത്തപ്പെടുന്നതാണ്. റവ.ഫാ. ജോസ് ചെമ്മനം ആണ് ഈവര്‍ഷത്തെ ഓര്‍മ്മപ്പെരുന്നാളിനു മുഖ്യകാര്‍മികത്വം വഹിക്കുന്നത്. ഞായറാഴ്ച രാവിലെ 8.30-നു പ്രഭാത പ്രാര്‍ത്ഥനയും തുടര്‍ന്നു വിശുദ്ധ കുര്‍ബാനയും മധ്യസ്ഥ പ്രാര്‍ത്ഥനയും ഉണ്ടായിരിക്കുന്നതാണ്. വികാരി റവ.ഫാ. രാജു ദാനിയേല്‍, സെക്രട്ടറി റോയി കൊടുവത്ത്, ട്രസ്റ്റി ജിജി തോമസ് മാത്യു എന്നിവര്‍ ഓര്‍മ്മപ്പെരുന്നാളിനുവേണ്ട ഒരുക്കങ്ങള്‍ നടത്തിവരുന്നു.

ധോണി നാലാം നമ്പറില്‍ തന്നെ ബാറ്റു ചെയ്യാന്‍ ഇറങ്ങണമെന്ന് ഗാംഗുലി

10.26PM 27/10/2016 കോല്‍ക്കത്ത: ഇന്ത്യന്‍ ഏകദിന ടീം നായകന്‍ മഹേന്ദ്രസിംഗ് ധോണി നാലാം നമ്പറില്‍ തന്നെ ബാറ്റു ചെയ്യാന്‍ ഇറങ്ങണമെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി. നാലാം നമ്പറില്‍ ബാറ്റു ചെയ്യാനിറങ്ങുന്ന ധോണിക്ക് മത്സരം ജയിപ്പിക്കാന്‍ സാധിക്കുമെന്നും ഗാംഗുലി പറഞ്ഞു. കിവീസിനെതിരായ നാലാം ഏകദിനത്തിലെ തോല്‍വിക്കു ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ധോണിയെ നാലാം നമ്പറില്‍ കളിക്കാന്‍ അനുവദിക്കൂ. അദ്ദേഹത്തിന് ആ സ്ഥാനത്തു മത്സരം ഫിനിഷ് ചെയ്യാന്‍ കഴിയും. ഫിനിഷറായി വരുന്ന ബാറ്റ്‌സ്മാന്‍ 40ാം ഓവറിനു ശേഷം Read more about ധോണി നാലാം നമ്പറില്‍ തന്നെ ബാറ്റു ചെയ്യാന്‍ ഇറങ്ങണമെന്ന് ഗാംഗുലി[…]

ദലൈലാമ അടുത്തവര്‍ഷം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ട്

10.24 PM 27/10/2016 ന്യൂഡല്‍ഹി: ടിബറ്റന്‍ ആത്മീയനേതാവ് ദലൈലാമ അടുത്തവര്‍ഷം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ട്. തവാങിലെ ബുദ്ധവിഹാരത്തില്‍ അദ്ദേഹം പ്രസംഗിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ദലൈലാമ തവാങില്‍ സന്ദര്‍ശനം നടത്തുന്നതിനെ അയല്‍രാജ്യമായ ചൈന മുമ്പ് എതിര്‍ത്തിരുന്നു. ഈ പശ്ചാത്തലത്തില്‍ ഇക്കുറിയും ചൈന എതിര്‍പ്പുയര്‍ത്തുമെന്നാണ് കരുതപ്പെടുന്നത്. ഇന്ത്യയുമായി തര്‍ക്കം നിലനില്‍ക്കുന്ന പ്രദേശത്താണ് ബുദ്ധവിഹാരം എന്നാണ് ചൈന പറയുന്നത്. അരുണാചല്‍ പ്രദേശില്‍ രണ്ടാഴ്ചക്കാലം തങ്ങുന്ന അദ്ദേഹം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സന്ദര്‍ശനം നടത്തും. കഴിഞ്ഞ ആഴ്ച ഇന്ത്യയിലെ യുഎസ് Read more about ദലൈലാമ അടുത്തവര്‍ഷം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ട്[…]

മധ്യ ഇറ്റലിയില്‍ ശക്തമായ ഇരട്ട ഭൂചലനം

10.22 PM 27/10/2016 റോം: മധ്യ ഇറ്റലിയില്‍ ശക്തമായ ഇരട്ട ഭൂചലനം. മഷിറാത്ത പ്രവിശ്യയിലായിരുന്നു സംഭവം. റിക്ടര്‍സ്‌കെയിലില്‍ 5.5 രേഖപ്പെടുത്തിയ ഭൂചലനം ആദ്യം അനുഭവപ്പെട്ടു. പിന്നീട് രണ്ടു മണിക്കൂറിനു ശേഷം അതേ സ്ഥലത്ത് റിക്ടര്‍സ്‌കെയിലില്‍ 6.1 രേഖപ്പെടുത്തിയ ശക്തമായ മറ്റൊരു ഭൂചലനവും ഉണ്ടായി. നിരവധി കെട്ടിടങ്ങളും തകര്‍ന്നതായും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റു. തലസ്ഥാനമായ റോമില്‍നിന്ന് 80 മൈല്‍ അകലെ പെറൂജിയയിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. ഭൂചലനത്തില്‍ റോമിലെ കൊളോസിയത്തിന് നാശനഷ്ടമുണ്ടായതായി റിപ്പോര്‍ട്ട്. Read more about മധ്യ ഇറ്റലിയില്‍ ശക്തമായ ഇരട്ട ഭൂചലനം[…]