ബംഗ്ലാദേശിൽ കനത്തമഴയും മണ്ണിടിച്ചിലുംമൂലം മരിച്ചവരുടെ എണ്ണം 152 ആയി ഉയർന്നു

10:33 am 15/6/2017 ചിറ്റഗോംഗ്: ബംഗ്ലാദേശിൽ കനത്തമഴയും മണ്ണിടിച്ചിലുംമൂലം മരിച്ചവരുടെ എണ്ണം 152 ആയി ഉയർന്നു. രംഗമതി ഹിൽ ജില്ലയിൽ മാത്രം 105 പേർ മരിച്ചു. ഇവിടെ 20 സ്ഥലത്ത് മണ്ണിടിച്ചിലുണ്ടായി. ബംഗ്ലാദേശിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ മഴക്കെടുതിയാണ് സംഭവിച്ചിരിക്കുന്നത്. സിൽഹറ്റിലും ചിറ്റഗോംഗിലും അടുത്ത 24 മണിക്കൂറിനകം കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്കുകിഴക്കൻ ബംഗ്ലദേശിനെയാണ് കാലവർഷം പ്രതികൂലമായി ബാധിച്ചത്. ഉരുൾപൊട്ടലിലാണ് കൂടുതൽ പേരും മരിച്ചതെന്ന് അധികൃതർ അറിയിച്ചു. കൂടുതൽപേർ മണ്ണിനടിയിൽ കുടുങ്ങിക്കിടപ്പുണ്ട്. Read more about ബംഗ്ലാദേശിൽ കനത്തമഴയും മണ്ണിടിച്ചിലുംമൂലം മരിച്ചവരുടെ എണ്ണം 152 ആയി ഉയർന്നു[…]

ഗ്വാട്ടിമാലയിൽ ശക്തമായ ഭൂചലനത്തിൽ രണ്ടു പേർ മരിച്ചു

10:30 am 15/6/2017 ഗ്വാട്ടിമാല സിറ്റി: മെക്സിക്കോ അതിർത്തിയിൽ പശ്ചിമ ഗ്വാട്ടിമാലയിൽ ശക്തമായ ഭൂചലനത്തിൽ രണ്ടു പേർ മരിച്ചു. 11 പേർക്കു പരിക്കേറ്റു. റിക്ടർ സ്കെയിലിൽ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഗ്വാട്ടിമാല സിറ്റിയിൽനിന്നും 156 കിലോമീറ്റർ മാറിയാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം.

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ സുഹൃത്ത് മാനഭംഗപ്പെടുത്തി.

10:24 am 15/6/2017 ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ സുഹൃത്ത് മാനഭംഗപ്പെടുത്തി. ഡൽഹി ബീഗംപുർ പ്രദേശത്തെ രോഹിണിയിലെ പാർക്കിലാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം. രാത്രി ഒന്പതോടെ പെണ്‍കുട്ടി സുഹൃത്തിനൊപ്പം പാർക്കിൽ പോയി. ഇവിടെവച്ച് സുഹൃത്ത് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. വീട്ടിൽ തിരിച്ചെത്തിയ പെണ്‍കുട്ടി കൂട്ട മാനഭംഗത്തിനിരയായെന്നു മാതാപിതാക്കളോടു കളവ് പറഞ്ഞു. ഇതേതുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകി. പോലീസ് നടത്തി അന്വേഷണത്തിനിടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്നു കൂട്ടമാനഭംഗക്കഥ കളവാണെന്നു തെളിഞ്ഞു. തുടർന്നു നടത്തിയ ചോദ്യം ചെയ്യലിൽ സുഹൃത്ത് Read more about പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ സുഹൃത്ത് മാനഭംഗപ്പെടുത്തി.[…]

മൊഗാദിഷുവിൽ ഹോട്ടലിലുണ്ടായ ഭീകരാക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടു

10:20 am 15/6/2017 മൊഗാദിഷു: സൊമാലിയയുടെ തലസ്ഥാനമായ മൊഗാദിഷുവിൽ ഹോട്ടലിലുണ്ടായ ഭീകരാക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടു. നിരവധിപ്പേർക്കു പരിക്കേറ്റു. 20 ഓളം പേരെ ഭീകരർ ബന്ദികളാക്കിയതായും വിവരമുണ്ട്. സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ടു ഭീകരരെ വധിച്ചതായി പോലീസ് അറിയിച്ചു. സ്ഫോടക വസ്തുക്കൾ നിറച്ച വാഹനത്തിലെത്തിയ ചാവേർ ആദ്യം ഹോട്ടലിന്‍റെ ഗേറ്റിൽ ഇടിച്ചുകയറ്റുകയായിരുന്നു. പിന്നാലെ സൈനിക വേഷത്തിലെത്തിയ ഭീകരർ ഹോട്ടലിനുള്ളിൽ പ്രവേശിച്ച് വെടിയുതിർത്തു. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം അൽക്വയ്ദയുമായി ബന്ധമുള്ള അൽഷബാബ് ഭീകര സംഘടന ഏറ്റെടുത്തിട്ടുണ്ട്.

യു,എസില്‍ നേതാവിനെതിരേ വെടിയുതിര്‍ത്ത അക്രമിയെ വെടിവച്ചുകൊന്നു

10:07 am 15/6/2017 വാഷിങ്ടന്‍: ബേസ്‌ബോള്‍ പരിശീലനത്തിനിടെ, യുഎസ് കോണ്‍ഗ്രസിലെ പ്രമുഖ റിപ്പബ്ലിക്കന്‍ അംഗം സ്റ്റീവ് സ്കലിസെക്കു വെടിയേറ്റു. ആശുപത്രിയിലെത്തിച്ച സ്കലിസെ(51)യുടെ പരുക്കു ഗുരുതരമല്ലെന്നാണു വിവരം. സുരക്ഷാ ഉദ്യോഗസ്ഥര്‍ അടക്കം മറ്റു ചിലര്‍ക്കും പരുക്കേറ്റു. അക്രമിയെ പൊലീസ് വെടിവച്ചുകൊന്നു. വെര്‍ജിനിയയിലെ അലക്‌സാന്‍ഡ്രിയയില്‍ ബേസ്‌ബോള്‍ മൈതാനത്തു ബുധനാഴ്ച രാവിലെ സെനറ്റര്‍മാരും കോണ്‍ഗ്രസ് അംഗങ്ങളുമായ 25 റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കള്‍ പരിശീലനം നടത്തുമ്പോഴാണു വെടിവയ്പുണ്ടായത്. റൈഫിളുമായെത്തിയ അക്രമി മൈതാനത്തിന്റെ വേലിക്കെട്ടിനു പുറത്തുനിന്നാണു നിറയൊഴിച്ചത്. യുഎസ് ജനപ്രതിനിധി സഭയില്‍ ലൂയിസിയാനയില്‍ നിന്നുള്ള Read more about യു,എസില്‍ നേതാവിനെതിരേ വെടിയുതിര്‍ത്ത അക്രമിയെ വെടിവച്ചുകൊന്നു[…]

ചൊവ്വാ ഗ്രഹത്തിലെ പാറകളിൽ ധാതുസമ്പുഷ്ടമായ ലോഹത്തരികൾ കണ്ടെത്തി.

07:30 am 14/6/2017 വാഷിംഗ്ടൺ: ചൊവ്വാ ഗ്രഹത്തിലെ പാറകളിൽ ധാതുസമ്പുഷ്ടമായ ലോഹത്തരികൾ കണ്ടെത്തി. നാസയുടെ ക്യൂരിയോസിറ്റി റോവർ ആണ് ലോഹങ്ങളുടെ തരികൾ കണ്ടെത്തിയത്. 350 കോടി വർഷം മുൻപു ചൊവ്വയിലുണ്ടായിരുന്ന തടാകത്തിലെ ജലത്തിൽ അടിഞ്ഞുകിടന്നിരുന്ന പാറകളുടെ അടരുകളിൽനിന്നാണു ക്യൂരിയോസിറ്റി തരികൾ ശേഖരിച്ചത്. നാസ ഇതു സംബന്ധിച്ച് നടത്തിയ ഗവേഷണങ്ങളുടെ വിശദാംശങ്ങൾ എർത്ത് ആൻഡ് പ്ലാനറ്ററി സയൻ‌സ് ലെറ്റേഴ്സ് ജേണലിന്‍റെ പുതിയ ലക്കത്തിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ചൊവ്വയിൽ കണ്ടെത്തിയ ഈ ലോഹാവശിഷ്ടങ്ങൾ ആദ്യകാല ചൊവ്വാഗ്രഹം ആദ്യകാല ഭൂമിയെപ്പോലെ മെല്ലെ തണുത്തുവരികയായിരുന്നുവെന്നു Read more about ചൊവ്വാ ഗ്രഹത്തിലെ പാറകളിൽ ധാതുസമ്പുഷ്ടമായ ലോഹത്തരികൾ കണ്ടെത്തി.[…]

ലാപ്ടോപ്പുകളും പുസ്തകങ്ങളും സ്വീകരിച്ച് കാഷ്മീരിലെ വിദ്യാർഥികൾ കലാപം അവസാനിപ്പിക്കണമെന്ന് കരസേനാ മേധാവി

07:22 am 14/6/2017 ന്യൂഡൽഹി: ലാപ്ടോപ്പുകളും പുസ്തകങ്ങളും സ്വീകരിച്ച് കാഷ്മീരിലെ വിദ്യാർഥികൾ കലാപം അവസാനിപ്പിക്കണമെന്ന് കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത്. കാഷ്മീരിലെ തലമുറയെ കലാപങ്ങൾ തകർക്കുകയാണെന്നും ഐഐടി പരീക്ഷ എഴുതാനെത്തിയ കാഷ്മീരിലെ വിദ്യാർഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കവെ റാവത്ത് പറഞ്ഞു. വിജയം എന്നത് എത്ര എളുപ്പമല്ലെങ്കിലും നിങ്ങൾ കാഷ്മീരി വിദ്യാർഥികൾക്കു തിളങ്ങുന്നു മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. കാഷ്മീർ താഴ്വരയിലുണ്ടായ കലാപങ്ങൾ ടൂറിസത്തെ തകർച്ചയിലേക്കു നയിച്ചു. കാഷ്മീർ സ്വർഗമാണ്. നാം അതിനെ മുന്പുള്ള നിലവാരത്തിലേക്കു വീണ്ടും തിരികെ Read more about ലാപ്ടോപ്പുകളും പുസ്തകങ്ങളും സ്വീകരിച്ച് കാഷ്മീരിലെ വിദ്യാർഥികൾ കലാപം അവസാനിപ്പിക്കണമെന്ന് കരസേനാ മേധാവി[…]

മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും തെക്കുകിഴക്കൻ ബംഗ്ലാദേശിൽ മരിച്ചവരുടെ എണ്ണം 134 ആയി.

07:16 am 14/6/2017 ചിറ്റഗോംഗ്: കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും തെക്കുകിഴക്കൻ ബംഗ്ലാദേശിൽ മരിച്ചവരുടെ എണ്ണം 134 ആയി. നിരവധി വീടുകൾ മണ്ണിനടിയിലായി. രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന ഏതാനും സൈനികർക്കും ജീവഹാനി നേരിട്ടു. നൂറിലധികം പേർക്കു പരിക്കേറ്റിട്ടുണ്ട്. രക്ഷാപ്രവർത്തനം തുടരുകയാണെന്നും മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും പോലീസ് വ്യക്തമാക്കി. രക്ഷാപ്രവർത്തകർക്ക് ഇതേവരെ ദുരന്തമുണ്ടായ സ്ഥലങ്ങളിൽ എത്താൻ കഴിഞ്ഞിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്. ഗതാഗത- ടെലിഫോണ്‍ ബന്ധങ്ങൾ വിശ്ചേദിക്കപ്പെട്ടിരിക്കുകയാണ്. ചിറ്റഗോംഗ്, രംഗമതി, ബന്ദർബൻ ജില്ലകളിലാണ് ഏറെ നാശമുണ്ടായത്. ഇന്ത്യൻ അതിർത്തിയിലുള്ള രംഗാമാതി ജില്ലയിലെ ആദിവാസി Read more about മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും തെക്കുകിഴക്കൻ ബംഗ്ലാദേശിൽ മരിച്ചവരുടെ എണ്ണം 134 ആയി.[…]

രാജ്യസഭയിലേക്ക് മത്സരിക്കില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി.

06:45 pm 13/6/2017 ന്യൂഡൽഹി: രാജ്യസഭയിലേക്ക് താൻ മത്സരിക്കില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. രണ്ടിൽ കൂടുതൽ തവണ സിപിഎം ആരെയും മത്സരിപ്പിക്കാറില്ല. സെക്രട്ടറിയായ തനിക്കും അത് ബാധകമാണ്- യച്ചൂരി പറഞ്ഞു. തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി ധാരണയോ സഹകരണമോ ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യു.എൻ റിലീഫ് ആൻഡ് വർക്സ് ഏജൻസിയുടെ പ്രവർത്തനം അവസാനിപ്പിക്കണമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു.

07:50 am 13/6/2017 തെൽ അവീവ്: ഫലസ്തീൻ അഭയാർഥികൾക്കടക്കം സഹായങ്ങൾ നൽകുന്ന യു.എൻ റിലീഫ് ആൻഡ് വർക്സ് ഏജൻസിയുടെ പ്രവർത്തനം അവസാനിപ്പിക്കണമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. ഇസ്രായേൽ വിരുദ്ധവികാരം വളർത്തുന്നതായി ആരോപിച്ചാണ് യു.എൻ അംബാസഡറോട് ഇക്കാര്യം ആവശ്യെപ്പട്ടിരിക്കുന്നത്. എന്നാൽ, നെതന്യാഹു മനോരാജ്യത്താണെന്ന് ഏജൻസി വക്താവ് അദ്നാൻ അബൂ ഹംസ പ്രതികരിച്ചു. ഇൗ ഏജൻസിക്ക് ഏറ്റവുമധികം സംഭാവന നൽകുന്നത് ഇസ്രായേലിെൻറ പ്രധാന സഖ്യരാജ്യമായ യു.എസാണ്. യു.എന്നിലെ യു.എസ് അംബാസഡർ നിക്കി ഹാലിയുമായും വിഷയം ചർച്ച ചെയ്തതായി നെതന്യാഹു Read more about യു.എൻ റിലീഫ് ആൻഡ് വർക്സ് ഏജൻസിയുടെ പ്രവർത്തനം അവസാനിപ്പിക്കണമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു.[…]